കോവിഡ്-19: സംസ്ഥാനത്ത് പുതുതായി എട്ടുപേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി
Mar 11, 2020, 09:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.03.2020) സംസ്ഥാനത്ത് പുതുതായി എട്ടുപേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. അതീവജാഗ്രതയില്‍ മാര്‍ച്ച് 31 വരെ അങ്കണവാടികള്‍മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.
ഇറ്റലിയില്‍നിന്ന് റാന്നിയിലെത്തിയവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്കുകൂടിയാണ് ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചത്. റാന്നി സ്വദേശിയുടെ മാതാപിതാക്കള്‍, അവരെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവരാന്‍ പോയവര്‍, അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുരണ്ടുപേര്‍ എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊച്ചിയില്‍ ചികിത്സയിലുള്ള മൂന്നുവയസ്സുകാരന്റെ മാതാപിതാക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 14 ആയത്.
ഉത്സവങ്ങളും മതചടങ്ങുകളുമടക്കം ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ പൊതുപരിപാടികളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ രീതിയില്‍മാത്രം നടത്തണം. അധികം ആളുകളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. മന്ത്രിമാര്‍ പങ്കെടുക്കുന്നതടക്കം സര്‍ക്കാരിന്റെ എല്ലാ പൊതുപരിപാടികളും മാറ്റി. പ്രത്യേക മന്ത്രിസഭായോഗമാണ് മുന്‍കരുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
സ്ഥിതി അതിഗുരുതരമാണ്. രോഗികളുടെ എണ്ണം ഉയരുകയാണ്. അടുത്തദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
മാര്‍ച്ച് 20 വരെ നടത്താന്‍ നിശ്ചയിച്ച ഒഎംആര്‍, ഡിക്‌റ്റേഷന്‍ പരീക്ഷകള്‍, പ്രമാണ പരിശോധന, സര്‍വീസ് പരിശോധന എന്നിവ മാറ്റി. എന്നാല്‍, മുന്‍നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല
സെക്രട്ടേറിയറ്റിലെയും സര്‍ക്കാര്‍ ഓഫീസുകളിലെയും പൊതുമേഖലാസ്ഥാപനങ്ങളിലെയും ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിച്ചു. സ്വകാര്യ സ്‌കൂളുകളും പഞ്ചിങ് നിര്‍ത്തണം.
ചൈന, ഹോങ് കോങ്, തായ്ലാന്‍ഡ്, സിങ്കപ്പൂര്‍, ജപ്പാന്‍, ദക്ഷിണകൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്‍ഡൊനീഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. ഫെബ്രുവരി 10 മുതല്‍ ഈരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവരും ഈ നിര്‍ദേശം പാലിക്കണം.
Keywords: News, Kerala, Thiruvananthapuram, Diseased, Health, Health Minister, Italy, Kovid-19: Eight more people in the state get Infected
ഇറ്റലിയില്‍നിന്ന് റാന്നിയിലെത്തിയവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്കുകൂടിയാണ് ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചത്. റാന്നി സ്വദേശിയുടെ മാതാപിതാക്കള്‍, അവരെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവരാന്‍ പോയവര്‍, അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുരണ്ടുപേര്‍ എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊച്ചിയില്‍ ചികിത്സയിലുള്ള മൂന്നുവയസ്സുകാരന്റെ മാതാപിതാക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 14 ആയത്.
ഉത്സവങ്ങളും മതചടങ്ങുകളുമടക്കം ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ പൊതുപരിപാടികളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ രീതിയില്‍മാത്രം നടത്തണം. അധികം ആളുകളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. മന്ത്രിമാര്‍ പങ്കെടുക്കുന്നതടക്കം സര്‍ക്കാരിന്റെ എല്ലാ പൊതുപരിപാടികളും മാറ്റി. പ്രത്യേക മന്ത്രിസഭായോഗമാണ് മുന്‍കരുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
സ്ഥിതി അതിഗുരുതരമാണ്. രോഗികളുടെ എണ്ണം ഉയരുകയാണ്. അടുത്തദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
മാര്‍ച്ച് 20 വരെ നടത്താന്‍ നിശ്ചയിച്ച ഒഎംആര്‍, ഡിക്‌റ്റേഷന്‍ പരീക്ഷകള്‍, പ്രമാണ പരിശോധന, സര്‍വീസ് പരിശോധന എന്നിവ മാറ്റി. എന്നാല്‍, മുന്‍നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല
സെക്രട്ടേറിയറ്റിലെയും സര്‍ക്കാര്‍ ഓഫീസുകളിലെയും പൊതുമേഖലാസ്ഥാപനങ്ങളിലെയും ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിച്ചു. സ്വകാര്യ സ്‌കൂളുകളും പഞ്ചിങ് നിര്‍ത്തണം.
ചൈന, ഹോങ് കോങ്, തായ്ലാന്‍ഡ്, സിങ്കപ്പൂര്‍, ജപ്പാന്‍, ദക്ഷിണകൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്‍ഡൊനീഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. ഫെബ്രുവരി 10 മുതല്‍ ഈരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവരും ഈ നിര്‍ദേശം പാലിക്കണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

