Medical Advancement | മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി സംസ്ഥാനം: കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക്

 

 
Kerala Launches First Bone Marrow Registry

Photo Credit: Facebook / Veena George

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് രക്താര്‍ബുദം ബാധിച്ച അനേകം പേര്‍ക്ക് ആശ്വാസം ലഭിക്കും
 

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കെ ഡിസ്‌കിന്റെ സഹകരണത്തോടെയാണ് പൈലറ്റ് പ്രോജക്ടായി ബോണ്‍മാരോ രജിസ്ട്രി തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Aster mims 04/11/2022

 

രക്താര്‍ബുദം ബാധിച്ചവര്‍ക്ക് അനുയോജ്യമായ മൂലകോശം ലഭിക്കുന്നതിന് നിലവില്‍ വളരെയേറെ ബുദ്ധിമുട്ടുകളുണ്ട്. ഇത് പരിഹരിക്കാനായി ഇവരുടെ ഡേറ്റാബേസ് തയ്യാക്കുകയാണ് പ്രധാന ലക്ഷ്യം. ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് രക്താര്‍ബുദം ബാധിച്ച അനേകം പേര്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ്.

ഇന്ത്യയില്‍ നിലവില്‍ സര്‍ക്കാരിതര മേഖലയില്‍ ആറ് ബോണ്‍മാരോ രജിസ്ട്രികള്‍ മാത്രമാണുള്ളത്. മജ്ജ മാറ്റിവെക്കല്‍ ചികിത്സ ചെലവ് ഗണ്യമായി കുറയ്ക്കുക, യോജിച്ച മൂലകോശ ലഭ്യത കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് രജിസ്ട്രി തയ്യാറാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നവകേരള കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് കാന്‍സര്‍ പ്രതിരോധവും ചികിത്സയും. അതിന്റെ ഭാഗമായാണ് കാന്‍സര്‍ രജിസ്ട്രിയും ബോണ്‍മാരോ രജിസ്ട്രിയും തയ്യാറാക്കുന്നത്. കേരള കാന്‍സര്‍ രജിസ്ട്രിയുമായി ഈ രജിസ്ട്രി സംയോജിപ്പിക്കുന്നതാണ്. ബോണ്‍മാരോ ദാതാക്കളുടേയും ആവശ്യക്കാരുടേയും വിവരം ശേഖരിച്ച് അര്‍ഹമായവര്‍ക്ക് ബോണ്‍മാരോ വേഗത്തില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. അഡ്വാന്‍സ്ഡ് ബ്ലഡ് കളക്ഷന്‍ സെന്ററുകളുമായി ബന്ധിപ്പിച്ചാണ് ബോണ്‍മാരോ രജിസ്ട്രിയുടെ പ്രവര്‍ത്തനങ്ങളെന്നും മന്ത്രി അറിയിച്ചു.

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വേള്‍ഡ് മാരോ ഡോണര്‍ അസോസിയേഷന്‍ മാനദണ്ഡ പ്രകാരമായിരിക്കും ദാതാക്കളേയും സ്വീകര്‍ത്താക്കളേയും തിരഞ്ഞെടുക്കുക. വേള്‍ഡ് ബോണ്‍മാരോ ഡോണര്‍ അസോസിയേഷനുമായി രജിസ്ട്രി സംയോജിപ്പിക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് ലോകമെമ്പാടുമുള്ള സാധ്യമായ ദാതാക്കളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നു. രോഗിയുടേയും ദാതാവിന്റേയും മാച്ചിംഗിനായും ട്രാന്‍സ്പ്ലാന്റിന്റെ വിജയ സാധ്യതകളും ട്രാന്‍സ്പ്ലാന്റിന് ശേഷമുള്ള സങ്കീര്‍ണതകളും പ്രവചിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും മെഷീന്‍ ലേണിംഗിന്റേയും സാധ്യകള്‍ ഉപയോഗിക്കും.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ കുട്ടികളുള്‍പ്പെടെ 200 ഓളം മജ്ജ മാറ്റിവെക്കല്‍ ചികിത്സ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ക്ക് മജ്ജ മാറ്റിവെക്കല്‍ ചികിത്സ ലഭ്യമാക്കുവാന്‍ ദാതാക്കളെ കൂട്ടേണ്ടതുണ്ട്. അനുയോജ്യരായ ദാതാക്കളെ കണ്ടെത്തുന്നതിനായി വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ രക്തദാതാക്കളുടെ കൂട്ടായ്മകളുമായി യോജിച്ച് പ്രവര്‍ത്തിച്ചു കൊണ്ട് മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തി വരുന്നുണ്ട്. 


എന്താണ് ബോണ്‍ മാരോ രജിസ്ട്രി?

ബോണ്‍ മാരോ എന്നത് നമ്മുടെ അസ്ഥികളുടെ ഉള്ളിലെ ഒരു മൃദുവായ പദാര്‍ത്ഥമാണ്. ഇത് നമ്മുടെ ശരീരത്തിലെ രക്തകോശങ്ങളെ ഉത്പാദിപ്പിക്കുന്നു. ചില രോഗങ്ങള്‍, പ്രത്യേകിച്ച് രക്താര്‍ബുദം പോലുള്ളവ, ഈ കോശങ്ങളെ നശിപ്പിക്കും. ഇത്തരം സാഹചര്യങ്ങളില്‍, രോഗിയുടെ രോഗബാധിതമായ ബോണ്‍ മാരോയെ ആരോഗ്യമുള്ള മറ്റൊരു വ്യക്തിയില്‍ നിന്നുള്ള ബോണ്‍ മാരോ കൊണ്ട് മാറ്റി സ്ഥാപിക്കേണ്ടി വരും. ഇതിനാണ് മജ്ജ മാറ്റിവെക്കല്‍ ചികിത്സ എന്നു പറയുന്നത്.

ബോണ്‍ മാരോ രജിസ്ട്രി എന്നത് അത്തരത്തിലുള്ള ദാതാക്കളുടെ ഒരു ഡാറ്റാബേസ് ആണ്. ഈ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ ജനിതക വിവരങ്ങള്‍ സൂക്ഷിക്കുന്നു. രോഗികള്‍ക്ക് അനുയോജ്യമായ ദാതാക്കളെ ഈ ഡാറ്റാബേസില്‍ നിന്നും കണ്ടെത്താന്‍ കഴിയും.

എന്തുകൊണ്ടാണ് ബോണ്‍ മാരോ രജിസ്ട്രി പ്രധാനം?

ജീവന്‍ രക്ഷിക്കുന്നു: രക്താര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ബോണ്‍ മാരോ മാറ്റിവെക്കല്‍.

ചികിത്സാ ചെലവ് കുറയ്ക്കുന്നു: ഇന്ത്യയില്‍ നിലവില്‍ സര്‍ക്കാരിതര മേഖലയില്‍ മാത്രമാണ് ബോണ്‍ മാരോ രജിസ്ട്രികള്‍ ഉള്ളത്. സര്‍ക്കാര്‍ മേഖലയിലെ ഈ രജിസ്ട്രി ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കും.

ആഗോള നിലവാരത്തിലുള്ള ചികിത്സ: വേള്‍ഡ് ബോണ്‍ മാരോ ഡോണര്‍ അസോസിയേഷനുമായി കേരള രജിസ്ട്രി സംയോജിപ്പിച്ചിരിക്കുന്നതിനാല്‍, കേരളത്തിലെ രോഗികള്‍ക്ക് ലോകമെമ്പാടുമുള്ള ദാതാക്കളെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും.

#bone marrow #cancer #Kerala #healthcare #donor #transplant #hope

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia