മഹാമാരിയെ കേരളം പ്രചാരവേലകള്‍ക്കായി ഉപയോഗിച്ചു, ഇതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.08.2021) മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന് പിണറായി സര്‍കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. മഹാമാരിയെ കേരളം പ്രചാരവേലകള്‍ക്കായി ഉപയോഗിച്ചെന്നും ഇതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ശാസ്ത്രീയമായുള്ള പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിച്ചതുകൊണ്ടാണ് ഡെല്‍ഹിയിലും മഹാരാഷ്ട്രയിലുമൊക്കെ ജനജീവിതം സാധാരണനിലയിലേക്ക് എത്തിയതെന്ന് മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞകാലങ്ങളില്‍ കോവിഡ് പ്രതിരോധത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നു പറഞ്ഞ് വിജയത്തിന്റെ ക്രഡിറ്റ് എടുത്തിരുന്നവരെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കാണുന്നില്ലെന്നും മുരളീധരന്‍ പരിഹസിച്ചു.

കോവിഡ് വ്യാപനം തുടങ്ങിയതുമുതല്‍ ഒരുവര്‍ഷത്തോളം എല്ലാ ദിവസവും വാര്‍ത്താസമ്മേളനം നടത്തി 'കരുതലിന്റെ പാഠം' പഠിപ്പിക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെയും ഇപ്പോള്‍ കാണാനില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു. കേരളം രാജ്യത്തിന് മുഴുവന്‍ വെല്ലുവിളിയാകുന്ന സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Aster mims 04/11/2022
മഹാമാരിയെ കേരളം പ്രചാരവേലകള്‍ക്കായി ഉപയോഗിച്ചു, ഇതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍

Keywords:  Kerala government's carelessness behind rise in COVID-19 cases, TPR, says Union Minister, Thiruvananthapuram, News, Health, Health and Fitness, Criticism, V.Muraleedaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia