ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 03.04.2020) ഹമാരാ ഗ്യാസ് ഖതം ഹോ ഗയാ... തോഡാ ഹെല്പ് ചാഹിയേ... ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിലെ ഫോണെടുത്ത കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊ. ഗോപിനാഥ് രവീന്ദ്രനാഥിന് ലഭിച്ചത് രാജസ്ഥാനില്‍ നിന്നുള്ള ഒരു ഡ്രൈവറുടെ കോളായിരുന്നു.
കോള്‍ സെന്ററിന്റെ വിശേഷങ്ങള്‍ അറിയാന്‍ ജില്ലാ പഞ്ചായത്തിലെത്തിയ അദ്ദേഹം പ്രസിഡണ്ട് കെ വി സുമേഷുമായി സംസാരിച്ചിരിക്കുന്നതിനിടയിലായിരുന്നു ഡ്രൈവറുടെ വിളി വന്നത്. കോള്‍ സെന്ററിലെ ഹിന്ദി സംസാരിക്കുന്ന മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറുന്നതിനിടെ ഞാന്‍ സംസാരിച്ചോളാമെന്ന് പറഞ്ഞ് വിസി ഫോണെടുക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ വിസി ചോദിച്ചറിഞ്ഞു.
കണ്ണൂരിലുള്ള ഒരു ഇലക്ട്രോണിക്സ് കടയിലേക്ക് രാജസ്ഥാനില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടു വന്നതായിരുന്നു ഡ്രൈവര്‍. ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് തിരിച്ച് പോവാന്‍ സാധിച്ചില്ല. കൈയ്യിലുണ്ടായിരുന്ന ഗ്യാസ് തീര്‍ന്നു. ഭക്ഷണം പാചകം ചെയ്യാനുള്ള സാധനങ്ങളും ഏറെക്കുറെ കഴിഞ്ഞു. ഇതിനൊരു പരിഹാരം തേടിയായിരുന്നു ഡ്രൈവര്‍ കോള്‍ സെന്ററിലേക്കു വിളിച്ചത്. ആവശ്യമുള്ള സാധനങ്ങള്‍ക്കൊപ്പം താമസസ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും ചോദിച്ചറിഞ്ഞ വിസി, അദ്ദേഹം നല്കിയ അവശ്യ സാധനങ്ങളുടെ പട്ടിക കോള്‍ സെന്ററിലുള്ളവര്‍ക്ക് കൈമാറി. സാധനങ്ങള്‍ പെട്ടെന്ന് എത്തിക്കാനുള്ള നിര്‍ദേശവും നല്കി.
രാവിലെ 10മണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെയാണ് കോള്‍ സെന്റര്‍ സമയം. 9400066016, 9400066017, 9400066018, 9400066019 എന്നീ നമ്പറുകളില്‍ അവശ്യ സാധനങ്ങള്‍ക്കും 9400066020 എന്ന നമ്പറില്‍ മരുന്നുകള്‍ക്കും വിളിക്കാം. വാട്സ് ആപ്പ് വഴിയോ എസ് എം എസ് ആയോ ലിസ്റ്റ് നല്കിയാലും മതി. ഓര്‍ഡര്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വിലമാത്രമാണ് ഈടാക്കുക. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും കോള്‍സെന്റര്‍ വഴി ലഭിക്കും.
കണ്ണൂര്‍ നഗര പരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് ജില്ലാ പഞ്ചായത്തിലെ കോള്‍ സെന്റര്‍ വഴി സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. ഇതേമാതൃകയില്‍ പഞ്ചായത്ത് തലത്തിലും കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ കോള്‍ സെന്ററില്‍ സന്നദ്ധ സേവകരായി ഫുട്ബോള്‍ താരം സി കെ വിനീത്, ഗായിക സയനോര ഫിലിപ്പ് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിരുന്നു. അതിഥി തൊഴിലാളികളെ പരിഗണിച്ച് ഹിന്ദിയിലും ഓര്‍ഡര്‍ നല്കാന് സംവിധാനമൊരുക്കിയിട്ടുണ്ട്.
കോള്‍ സെന്ററിന്റെ വിശേഷങ്ങള്‍ അറിയാന്‍ ജില്ലാ പഞ്ചായത്തിലെത്തിയ അദ്ദേഹം പ്രസിഡണ്ട് കെ വി സുമേഷുമായി സംസാരിച്ചിരിക്കുന്നതിനിടയിലായിരുന്നു ഡ്രൈവറുടെ വിളി വന്നത്. കോള്‍ സെന്ററിലെ ഹിന്ദി സംസാരിക്കുന്ന മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറുന്നതിനിടെ ഞാന്‍ സംസാരിച്ചോളാമെന്ന് പറഞ്ഞ് വിസി ഫോണെടുക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ വിസി ചോദിച്ചറിഞ്ഞു.
കണ്ണൂരിലുള്ള ഒരു ഇലക്ട്രോണിക്സ് കടയിലേക്ക് രാജസ്ഥാനില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടു വന്നതായിരുന്നു ഡ്രൈവര്‍. ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് തിരിച്ച് പോവാന്‍ സാധിച്ചില്ല. കൈയ്യിലുണ്ടായിരുന്ന ഗ്യാസ് തീര്‍ന്നു. ഭക്ഷണം പാചകം ചെയ്യാനുള്ള സാധനങ്ങളും ഏറെക്കുറെ കഴിഞ്ഞു. ഇതിനൊരു പരിഹാരം തേടിയായിരുന്നു ഡ്രൈവര്‍ കോള്‍ സെന്ററിലേക്കു വിളിച്ചത്. ആവശ്യമുള്ള സാധനങ്ങള്‍ക്കൊപ്പം താമസസ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും ചോദിച്ചറിഞ്ഞ വിസി, അദ്ദേഹം നല്കിയ അവശ്യ സാധനങ്ങളുടെ പട്ടിക കോള്‍ സെന്ററിലുള്ളവര്‍ക്ക് കൈമാറി. സാധനങ്ങള്‍ പെട്ടെന്ന് എത്തിക്കാനുള്ള നിര്‍ദേശവും നല്കി.
രാവിലെ 10മണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെയാണ് കോള്‍ സെന്റര്‍ സമയം. 9400066016, 9400066017, 9400066018, 9400066019 എന്നീ നമ്പറുകളില്‍ അവശ്യ സാധനങ്ങള്‍ക്കും 9400066020 എന്ന നമ്പറില്‍ മരുന്നുകള്‍ക്കും വിളിക്കാം. വാട്സ് ആപ്പ് വഴിയോ എസ് എം എസ് ആയോ ലിസ്റ്റ് നല്കിയാലും മതി. ഓര്‍ഡര്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വിലമാത്രമാണ് ഈടാക്കുക. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും കോള്‍സെന്റര്‍ വഴി ലഭിക്കും.
കണ്ണൂര്‍ നഗര പരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് ജില്ലാ പഞ്ചായത്തിലെ കോള്‍ സെന്റര്‍ വഴി സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. ഇതേമാതൃകയില്‍ പഞ്ചായത്ത് തലത്തിലും കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ കോള്‍ സെന്ററില്‍ സന്നദ്ധ സേവകരായി ഫുട്ബോള്‍ താരം സി കെ വിനീത്, ഗായിക സയനോര ഫിലിപ്പ് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിരുന്നു. അതിഥി തൊഴിലാളികളെ പരിഗണിച്ച് ഹിന്ദിയിലും ഓര്‍ഡര്‍ നല്കാന് സംവിധാനമൊരുക്കിയിട്ടുണ്ട്.
Keywords: Kannur VC Also a part of Call Centre,Kannur, News, Phone call, Food, Health, Health & Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

