Cardiac deaths | '2030-ഓടെ ലോകത്ത് ഏറ്റവുമധികം ഹൃദ്രോഗ മരണങ്ങൾ രേഖപ്പെടുത്തുന്ന രാജ്യമായി ഇൻഡ്യ മാറും; യുവാക്കൾക്കിടയിൽ ഹൃദ്രോഗം വളരുന്നു'; മുന്നറിയിപ്പുമായി പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ളുറു: (www.kvartha.com) 2030-ഓടെ ലോകത്ത് ഏറ്റവുമധികം ഹൃദ്രോഗ മരണങ്ങൾ രേഖപ്പെടുത്തുന്ന രാജ്യമെന്ന കുപ്രസിദ്ധി ഇൻഡ്യയ്ക്കായിരിക്കുമെന്നും നാലിലൊന്ന് മരണവും കാർഡിയോ വാസ്കുലർ ഡിസീസ് (സിവിഡി) മൂലമായിരിക്കുമെന്നും പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. സി എൻ മഞ്ജുനാഥ് മുന്നറിയിപ്പ് നൽകി. 'എച് എ എൽ മെഡികൻ 2022' പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർചിന്റെ ഡയറക്ടർ കൂടിയായ ഡോ. മഞ്ജുനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.
                      
Cardiac deaths | '2030-ഓടെ ലോകത്ത് ഏറ്റവുമധികം ഹൃദ്രോഗ മരണങ്ങൾ രേഖപ്പെടുത്തുന്ന രാജ്യമായി ഇൻഡ്യ മാറും; യുവാക്കൾക്കിടയിൽ ഹൃദ്രോഗം വളരുന്നു'; മുന്നറിയിപ്പുമായി പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ

'സ്ട്രെസ് മാനജ്മെന്റും ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങൾ വളർത്തിയെടുക്കലും ഇതിൽ ഉൾപെടുന്നു. യുവാക്കൾക്കും മധ്യവയസ്‌ക്കർക്കും ഇടയിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ആശങ്കാജനകമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.

എച് എ എൽ സിഎംഡി ആർ മാധവൻ ഉദ്ഘാടനം ചെയ്ത് ഞായറാഴ്ച സമാപിച്ച ദ്വിദിന സമ്മേളനം, ഹൃദ്രോഗ ഡോക്ടർമാരുടെ ഒത്തുചേരലിനും ആശയങ്ങൾ കൈമാറാനും ആഴത്തിലുള്ള ഗവേഷണത്തിന് വിധേയരാകാനും വഴിയൊരുക്കി. നിരവധി വിദഗ്ധരായ ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുത്തു.

Keywords:  News, National, Karnataka, Top-Headlines, Bangalore, Death, Health, Country, India, People, Doctor, Treatment, Cardiac Deaths, ‘India will see highest cardiac deaths by 2030’.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia