ആകാശത്തേയ്ക്കൊരു ഹൃദയമാതൃക; കൗതുകക്കാഴ്ചയുമായി വി പി എസ് ലേക്ക്ഷോര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 15.01.2019) 26 അടി ഉയരവും 20 അടി വീതിയുമുള്ള കൂറ്റന്‍ ഹൃദയമാതൃകയാണ് വി പി എസ് ലേക്ക്‌ഷോര്‍ ആശുപത്രിയെ പുതുവത്സരത്തില്‍ ശ്രദ്ധേയമാക്കുന്നത്. ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ 129 അടി ഉയരമുള്ള കെട്ടിടത്തിന്റെ മുകള്‍ഭാഗത്തുള്ള ഈ 'മെഡിക്കല്‍ ഇന്‍സ്റ്റലേഷന്‍' കൊച്ചി ബിനാലേയുടെ നാളുകളില്‍ കാഴ്ചക്കാര്‍ക്ക് കൗതുകത്തിന്റെ വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുന്നത്.

സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന പുത്തന്‍ പദ്ധതിപ്രഖ്യാപനങ്ങളുടെ നാന്ദിയായാണ് വി.പി.എസ് ഈ ഹൃദയമാതൃകയെ കാണുന്നത്. ജീവന്റെ തുടിപ്പുകള്‍ എന്നും നിലനില്‍ക്കുവാന്‍ കൃത്യമായ ബോധവത്ക്കരണവും ആവശ്യമാണെന്ന് കൂറ്റന്‍ ഹൃദയമാതൃകയിലൂടെ ലേക്ക്‌ഷോര്‍ പറഞ്ഞുവയ്ക്കുകയാണ്.

ആകാശത്തേയ്ക്കൊരു ഹൃദയമാതൃക; കൗതുകക്കാഴ്ചയുമായി വി പി എസ് ലേക്ക്ഷോര്‍

പൊതുജനസൗഹാര്‍ദ ചികിത്സാരീതികള്‍ കൊണ്ട് ശ്രദ്ധേയമായ ഈ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി കൊച്ചിയുടെ മാത്രമല്ല കേരളത്തിന്റെയും ഹൃദയത്തുടിപ്പാകുവാനുള്ള കര്‍മപദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ലൈഫ്‌ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നേതൃത്വത്തില്‍ കലാസംവിധായകന്‍ സുനില്‍ ലാവണ്യയും പതിനാലംഗ സംഘവും ചേര്‍ന്നാണ് പതിനഞ്ചു ദിവസം കൊണ്ട് ഈ ഹൃദയമാതൃക പൂര്‍ത്തിയാക്കിയത്.

റോഡിലുടെ സഞ്ചരിക്കുന്ന യാത്രികര്‍ക്ക് കാഴ്ചയുടെ അരങ്ങുതീര്‍ത്താണ് ലേക്ക്‌ഷോര്‍, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സ് - ഗിന്നസ് ലോകറെക്കോര്‍ഡില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. 

മെറ്റല്‍പൈപ്പുകളും പോളിഫോമുമടക്കമുള്ള നിര്‍മാണസാമഗ്രികളാണ് 26 അടി ഹൃദയത്തിന് ഊടും പാവും നെയ്തത്. വി.പി.എസ് ലേക്ക്‌ഷോര്‍ സി.ഇ.ഒ എസ് കെ അബ്ദുസ്സ ലോക റെക്കോര്‍ഡ് ഹൃദയമാതൃക അനാവരണം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Heart Medical installation in VPS Lakeshore Hospital. Kochi, News, Hospital, New Year, Treatment, Health, Passenger, Patient, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia