ഒരമ്മയ്ക്ക് മറ്റൊരമ്മയുടെ ഹൃദയം പകുത്തു നല്‍കി; മക്കളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു; മസ്തിഷ്‌ക്ക മരണം സംഭവിച്ച ലാലിയുടെ ഹൃദയം ലീനയില്‍ മിടിച്ചു തുടങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എറണാകുളം: (www.kvartha.com 10.05.2020) ഒരമ്മയ്ക്ക് മറ്റൊരമ്മയുടെ ഹൃദയം പകുത്തു നല്‍കി. മക്കളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. മസ്തിഷ്‌ക്ക മരണം സംഭവിച്ച ലാലിയുടെ ഹൃദയം ലീനയില്‍ മിടിച്ചു തുടങ്ങി. ലിസി ആശുപത്രിയില്‍ കഴിഞ്ഞദിവസം നടന്ന ഹൃദയ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പിന്നിട്ടു. ലാലിയുടെ ഹൃദയം ലീനയില്‍ കൃത്യം 6.12 ന് മിടിച്ചു തുടങ്ങി. മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപികയുടെ ഹൃദയവുമായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ തിരുവനന്തപുരത്തു നിന്നും ശനിയാഴ്ച വൈകിട്ട് 3.50 ഓടെയാണ് കൊച്ചിയില്‍ എത്തിയത്.

ഗ്രാന്‍ഡ് ഹയാത്ത് ഹെലിപാഡിലിറങ്ങിയ ഹെലികോപ്ടറില്‍ നിന്ന് റോഡ് മാര്‍ഗം ഹൃദയം ലിസി ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്ത ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ഇത്.

ഒരമ്മയ്ക്ക് മറ്റൊരമ്മയുടെ ഹൃദയം പകുത്തു നല്‍കി; മക്കളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു; മസ്തിഷ്‌ക്ക മരണം സംഭവിച്ച ലാലിയുടെ ഹൃദയം ലീനയില്‍ മിടിച്ചു തുടങ്ങി

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ശനിയാഴ്ച വൈകിട്ട് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച അധ്യാപിക ലാലി ഗോപകുമാറിന്റെ ഹൃദയമാണ് സര്‍ക്കാര്‍ അവയവദാന സംവിധാനം വഴി എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള കോതമംഗലം സ്വദേശിനിക്ക് നല്‍കുന്നത്.

ലിസി ആശുപത്രിയിലെ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അവയവദാനത്തിനായി ഹൃദയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

Keywords:  Heart airlifted from Thiruvananthapuram, transplanted to Kochi woman,Ernakulam, Hospital, Treatment, Health & Fitness, Health, Thiruvananthapuram, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia