രോഗികള്‍ക്കൊപ്പം മൃതദേ­ഹ­ങ്ങള്‍; ആ­രോ­ഗ്യ വ­കു­പ്പ് അ­ന്വേ­ഷി­ക്കു­മെ­ന്ന് മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

രോഗികള്‍ക്കൊപ്പം മൃതദേ­ഹ­ങ്ങള്‍; ആ­രോ­ഗ്യ വ­കു­പ്പ് അ­ന്വേ­ഷി­ക്കു­മെ­ന്ന് മന്ത്രി തിരുവനന്ത­പുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ രോഗികള്‍ക്കൊപ്പം മൃതദേഹങ്ങള്‍ കിടത്തിയ സം­ഭ­വ­ത്തില്‍ കു­റ്റ­ക്കാര്‍­ക്കെ­തി­രെ ന­ട­പ­ടി­യെ­ടു­ക്കു­മെ­ന്ന് ആ­രോ­ഗ്യ വ­കു­പ്പ് മന്ത്രി വി.എസ്. ശി­വ­കു­മാര്‍ പ്ര­സ്­താ­വിച്ചു. സം­ഭവ­ത്തെ കു­റിച്ച് ആരോഗ്യ വകുപ്പ് ഡ­യ­റക്ട­റെ കൊണ്ട് അന്വേ­ഷി­പ്പിക്കും.

അ­ദ്ദേ­ഹ­ത്തി­ന്റെ റി­പോര്‍­ട് കി­ട്ടി­യാല്‍ ഉ­ടന്‍ ഉ­ചി­തമാ­യ ന­ടപ­ടി സ്വീ­ക­രി­ക്കു­മെ­ന്ന് മന്ത്രി കൂ­ട്ടി­ച്ചേര്‍ത്തു. ആശുപത്രിയിലെ ദുരവസ്ഥയെക്കുറിച്ച് മാധ്യമങ്ങളില്‍ റി­പോര്‍­ട് വന്ന­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ആശുപ­ത്രി­യില്‍ സ­ന്ദര്‍­ശ­നം ന­ടത്തി­യ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആ­ശു­പ­ത്രി­യില്‍ ക­ഴി­യുന്ന രോഗികളു­ടെ ദ­യനീ­യ സ്ഥി­തി ത­നിക്ക് ബോധ്യപ്പെ­ട്ട­തായും അ­ടി­യ­ന്തി­ര­മായി ഈ പ്ര­ശ്‌­ന­ത്തി­ന് പ­രി­ഹാ­രം കാ­ണു­മെന്നും മന്ത്രി വ്യ­ക്ത­മാക്കി.

ആശുപത്രി­യില്‍ 20 അറ്റന്‍ഡര്‍മാരെ കൂ­ടി ഉടന്‍ നിയമിക്കും. വാര്‍ഡുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാ­പി­ക്കാനും വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് അഡ്‌ഹോക് മോണിറ്ററിങ് കമ്മറ്റിയെ നിയോ­ഗി­ക്കാനും ഉ­ടന്‍ ന­ടപ­ടി കൈ­ക്കൊ­ള്ളും. രോഗികള്‍ക്ക് കൂടുതല്‍ കട്ടിലുകള്‍ അനുവദിക്കും. അ­നാ­ഥരായ രോ­ഗിക­ളെ സം­ര­ക്ഷി­ക്കാനും ചി­കി­ത്സാ സൗ­ക­ര്യ­ങ്ങള്‍ മെ­ച്ച­പ്പെ­ടു­ത്താനും ന­ട­പ­ടി­യു­ണ്ടാ­കും. ആഴ്ചയില്‍ ഒരിക്കല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നട­ത്തി­പ­രാ­തി­കള്‍­ക്ക് പ­രി­ഹാ­ര­മു­ണ്ടാ­ക്കും- മന്ത്രി അറിയിച്ചു.

ആ­ശു­പ­ത്രി സ­ന്ദര്‍­ശ­ന­ത്തി­നെത്തി­യ മ­ന്ത്രി­ക്ക് മു­ന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേ­ധ മു­ദ്രാ­വാ­ക്യം മു­ഴക്കി. ഒരാഴ്ചയ്ക്കകം ആശുപത്രിയുടെ ശ്യോച്യാവസ്ഥ പരിഹരിക്കു­മെന്ന് മന്ത്രി അ­വര്‍ക്ക് ഉറപ്പു­നല്‍­കി­യ­തോ­ടെ­യാ­ണ് രം­ഗം ശാ­ന്ത­മാ­യത്. കെ.മുരളീധരന്‍ എംഎല്‍എയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Keywords: Health, V.S Shiva Kumar, Report, hospital, Media, Medical College, DYFI, K.Muraleedaran, MLA, Minister,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia