Compensation | തേനീച്ച, കടന്നല് എന്നിവയുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ സര്‍കാര്‍ തീരുമാനം
Oct 19, 2022, 13:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) തേനീച്ച, കടന്നല് എന്നിവയുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ സര്‍കാറിന്റെ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. കടന്നലിന്റെയോ തേനീച്ചയുടെയോ ആക്രമണത്തില്‍ മരണം സംഭവിച്ചാലാണ് നഷ്ടപരിഹാരം ലഭിക്കുക.
1980 ലെ കേരള റൂള്‍സ് ഫോര്‍ പെയ്മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍സ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ) ല്‍ വന്യമൃഗം എന്ന നിര്‍വ്വചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവര്‍ക്ക് (വനത്തിനകത്തോ, പുറത്തോ) നല്‍കിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം ജീവനഹാനി സംഭവിച്ചാലും നല്‍കുക.
ഇതിനുള്ള തുക വന്യജീവി ആക്രമണത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനുപയോഗിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നും
വഹിക്കും.
മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍:
ശമ്പളപരിഷ്ക്കരണം
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് 11-ാം ശമ്പളപരിഷ്ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.
കരട്ബില്‍ അംഗീകരിച്ചു
2022 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിക്കാന്‍ തീരുമാനിച്ചു
2022 ലെ കേരള പഞ്ചായത്ത്രാജ് (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിക്കാന്‍ തീരുമാനിച്ചു.
പാട്ടത്തിനു നല്‍കും
കാസര്‍കോഡ് കൊളത്തൂര്‍ വില്ലേജിലെ 7 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി കമ്പോളവിലയുടെ മൂന്ന് ശതമാനം വാര്‍ഷിക പാട്ടനിരക്കില്‍ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്പ്പറേഷന് ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിന് 30 വര്‍ഷത്തേക്ക് അനുവദിക്കാന്‍ തീരുമാനിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

