നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും കേരളം വിടാന്‍ മടി; മാതൃ രാജ്യത്തേക്കാളും സുരക്ഷിതരാണെന്ന് ജര്‍മന്‍ സ്വദേശികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വൈപ്പിന്‍: (www.kvartha.com 29.03.2020) കൊറോണ വൈറസ് പകരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദേശികള്‍ക്ക് കാലാവധി കഴിഞ്ഞിട്ടും കേരളം വിടാന്‍ മടി. ചെറായി ബീച്ചിലെ രണ്ടു ഹോം സ്റ്റേകളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂന്നു ജര്‍മന്‍ സ്വദേശികളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും മാതൃ രാജ്യത്തേക്ക് പോകാന്‍ അവര്‍ക്കു താല്‍പര്യമില്ല. ശനിയാഴ്ചയാണ് ഇവരുടെ നിരീക്ഷണ കാലാവധി കഴിഞ്ഞത്.

നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും കേരളം വിടാന്‍ മടി; മാതൃ രാജ്യത്തേക്കാളും സുരക്ഷിതരാണെന്ന് ജര്‍മന്‍ സ്വദേശികള്‍

അനുകൂല സാഹചര്യമുണ്ടാകുന്ന മുറയ്ക്ക് ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ തത്കാലം ഇവിടെ തുടരാനാണ് തീരുമാനം. ഇക്കാര്യം മൂവരും കേരള ആരോഗ്യവകുപ്പിനെ അറിയിച്ചു.

കോവിഡ് 19 ലോകമാകെ പടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ രാജ്യത്തേക്കാളും സുരക്ഷിതം കേരളത്തിലാണെന്നാണ് ഇവര്‍ പറയുന്നത്. ജൂണ്‍ ഒന്നു വരെ ഇന്ത്യയില്‍ തങ്ങാനുള്ള വിസ ഇവര്‍ക്കുണ്ട്.

Keywords: News, Kerala, Ernakulam, Foreigners, COVID19, Health, Hospital, Germans say they are safer than their country
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia