ലോക് ഡൗണ്‍: സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടേയും പലവ്യജ്ഞനങ്ങളുടേയും കിറ്റില്‍ ഉള്‍പ്പെടുത്തുന്നത് 16 ഇനങ്ങള്‍; കിറ്റ് ലഭിക്കുന്നത് 87 ലക്ഷം കുടുംബങ്ങള്‍ക്ക്; ചെലവു വരുന്നത് 800 കോടിരൂപ; ഏപ്രില്‍ മാസത്തില്‍ ഘട്ടംഘട്ടമായി കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് സിവില്‍ സപ്ലൈസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.03.2020) സംസ്ഥാനത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും പലവ്യജ്ഞനങ്ങളും വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണ്. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഈ ഭക്ഷ്യധാന്യങ്ങളുടേയും പലവ്യജ്ഞനങ്ങളുടേയും കിറ്റില്‍ 16 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏകദേശം 87 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്യും. ഇതിനായി 800 കോടിരൂപ ചെലവു വരുമെന്നാണു പ്രാഥമിക വിലയിരുത്തല്‍. ഏപ്രില്‍ മാസത്തില്‍ ഘട്ടംഘട്ടമായി കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.

ലോക് ഡൗണ്‍: സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടേയും പലവ്യജ്ഞനങ്ങളുടേയും കിറ്റില്‍ ഉള്‍പ്പെടുത്തുന്നത് 16 ഇനങ്ങള്‍; കിറ്റ് ലഭിക്കുന്നത് 87 ലക്ഷം കുടുംബങ്ങള്‍ക്ക്; ചെലവു വരുന്നത് 800 കോടിരൂപ; ഏപ്രില്‍ മാസത്തില്‍ ഘട്ടംഘട്ടമായി കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് സിവില്‍ സപ്ലൈസ്

റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനാണു നിലവില്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അതല്ലെങ്കില്‍ സന്നദ്ധ സേന വഴി വീടുകളിലെത്തിക്കും. കിറ്റുകള്‍ വേണ്ടാത്തവര്‍ക്ക് അറിയിക്കാന്‍ പ്രത്യേക നമ്പര്‍ ഏര്‍പ്പെടുത്തും.

കിറ്റില്‍ ഉള്‍പ്പെടുത്തുന്ന സാധനങ്ങള്‍

സണ്‍ഫ് ളവര്‍ ഓയില്‍1കിലോ

ഉപ്പ് 1കിലോ

വെളിച്ചെണ്ണ അര കിലോ

ആട്ട2 കിലോ

റവ1 കിലോ

ചെറുപയര്‍1 കിലോ

കടല1 കിലോ

സാമ്പാര്‍ പരിപ്പ് കാല്‍ കിലോ

കടുക്100 ഗ്രാം

ഉലുവ100 ഗ്രാം

മല്ലി100 ഗ്രാം

സോപ്പ് അലക്ക് സോപ്പ് ഉള്‍പ്പെടെ 2

ഉഴുന്ന്1 കിലോ

മുളക് പൊടി100 ഗ്രാം

പഞ്ചസാര1 കിലോ

തേയില 250 ഗ്രാം

Keywords:  Covid; govt gives food items kit; 800 crore cost, Thiruvananthapuram, News, Food, Health, Health & Fitness, Family, House, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia