ഒമാനിൽ കൊവിഡ് ബാധിതനായ മലയാളി യാത്ര ചെയ്തത് കണ്ണൂർ വിമാനത്താവളത്തിൽ
Mar 20, 2020, 12:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ : (www.kvartha.com 20.03.2020) ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളി യാത്ര ചെയ്തത് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്. ഈ മാസം പന്ത്രണ്ടിന് രാത്രി 8.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട G855 നമ്പർ ഗോ എയർ വിമാനത്തിലാണ് യാത്ര ചെയ്തത്. പതിനാറിനാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേ സമയം ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളി യാത്ര ചെയ്ത ദിവസം കണ്ണൂർ വിമാനത്താവളത്തിലെ ഗോ എയർ കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങളും 12 ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ശേഖരിക്കും.
ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കുന്ന കാര്യവും പരിഗണനയിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു . ഇതിനിടെ കോവിഡ്-19 വൈറസ് രോഗബാധയുണ്ടെന്ന സംശയത്തെത്തുടർന്ന് കണ്ണൂർ ജില്ലയിൽ ഐസൊലേഷനിലും നിരീക്ഷണത്തിലുമുള്ളത് 3606 പേർ. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ 16 പേരും ജില്ലാ ആശുപത്രിയിലും തലശേരി ജനറൽ ആശുപത്രിയിലും നാലുപേർ വീതവുമാണുള്ളത്.
3582 പേര് വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെയായി 125 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ ഒരെണ്ണത്തിന്റെ ഫലം പോസിറ്റീവും 111 എണ്ണത്തിന്റെ ഫലം നെഗറ്റീവുമാണ്. 13 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ 15 വിമാനങ്ങളിലായി എത്തിയ 1163 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി.
കണ്ണൂര്‍, തലശേരി, പയ്യന്നൂര്‍, പഴയങ്ങാടി, കണ്ണപുരം റെയില്‍വേ സ്റ്റേഷനുകളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന യാത്രക്കാര്‍ക്ക് സ്ക്രീനിംഗും ലഘുലേഖ വിതരണവും നടത്തി. 24 മണിക്കൂറിനുള്ളിൽ 3114 യാത്രക്കാരെ സ്ക്രീനിംഗിന് വിധേയരാക്കി. തലശേരിയില്‍ രണ്ടുപേരെ ഹോസ്പിറ്റല്‍ ഐസൊലേഷനുവേണ്ടി റഫര്‍ ചെയ്തു.
200 പേരെ വീടുകളില്‍ ഐസോലേഷന് നിര്‍ദേശം നല്‍കിയും 589 പേരെ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നും പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനിന്ന് ജനസമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്നുമുള്ള നിര്‍ദേശം നല്‍കിയും പറഞ്ഞയച്ചു.
24 മണിക്കൂറിനുളളില്‍ കിളിയന്തറ ചെക്ക് പോസ്റ്റിലൂടെ കടന്നുപോയ 586 വാഹനങ്ങളിലെത്തിയ 2917 യാത്രക്കാരെ സ്ക്രീന്‍ ചെയ്തു. ഇതില്‍ ആറുപേരെ വീടുകളില്‍ ഐസൊലേഷന്‍ നിര്‍ദേശം നല്കി വിട്ടു. ഇരിട്ടി ബസ്സ്റ്റാൻഡില്‍ സ്ക്രീനിംഗിന് വിധേയരായ 134 പേരില്‍ മൂന്നുപേരെ വീടുകളില്‍ ഐസൊലേഷന്‍ നിര്‍ദേശം നല്കി വിട്ടു.
ഇതിനിടെ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവധിയിലുള്ള എല്ലാവിഭാഗം ജീവനക്കാരും (ചികിത്സ, പഠനം എന്നീ ആവശ്യങ്ങള്‍ക്കായി ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാര്‍ ഒഴികെ) അവധി റദ്ദ് ചെയ്ത് തിരികെ ജോലിയില്‍ പ്രവേശിക്കണം. ആവശ്യമാണെങ്കില്‍ അവധി ദിവസങ്ങളിലും രാത്രിയിലും എല്ലാ വിഭാഗം ജീവനക്കാരും ഡ്യൂട്ടിയില്‍ ഉണ്ടാകണമെന്ന് ഡി എം ഒ ഡോ.നാരായണ നായ്ക് അറിയിച്ചു.
Keywords: Covid afflicted oman Malayalee travels in to Kannur airport, Kannur, News, Airport, Hospital, Treatment, Protection, Health, Health & Fitness, Passengers, Thalassery, Kerala.
അതേ സമയം ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളി യാത്ര ചെയ്ത ദിവസം കണ്ണൂർ വിമാനത്താവളത്തിലെ ഗോ എയർ കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങളും 12 ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ശേഖരിക്കും.
ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കുന്ന കാര്യവും പരിഗണനയിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു . ഇതിനിടെ കോവിഡ്-19 വൈറസ് രോഗബാധയുണ്ടെന്ന സംശയത്തെത്തുടർന്ന് കണ്ണൂർ ജില്ലയിൽ ഐസൊലേഷനിലും നിരീക്ഷണത്തിലുമുള്ളത് 3606 പേർ. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ 16 പേരും ജില്ലാ ആശുപത്രിയിലും തലശേരി ജനറൽ ആശുപത്രിയിലും നാലുപേർ വീതവുമാണുള്ളത്.
3582 പേര് വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെയായി 125 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ ഒരെണ്ണത്തിന്റെ ഫലം പോസിറ്റീവും 111 എണ്ണത്തിന്റെ ഫലം നെഗറ്റീവുമാണ്. 13 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ 15 വിമാനങ്ങളിലായി എത്തിയ 1163 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി.
കണ്ണൂര്‍, തലശേരി, പയ്യന്നൂര്‍, പഴയങ്ങാടി, കണ്ണപുരം റെയില്‍വേ സ്റ്റേഷനുകളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന യാത്രക്കാര്‍ക്ക് സ്ക്രീനിംഗും ലഘുലേഖ വിതരണവും നടത്തി. 24 മണിക്കൂറിനുള്ളിൽ 3114 യാത്രക്കാരെ സ്ക്രീനിംഗിന് വിധേയരാക്കി. തലശേരിയില്‍ രണ്ടുപേരെ ഹോസ്പിറ്റല്‍ ഐസൊലേഷനുവേണ്ടി റഫര്‍ ചെയ്തു.
200 പേരെ വീടുകളില്‍ ഐസോലേഷന് നിര്‍ദേശം നല്‍കിയും 589 പേരെ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നും പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനിന്ന് ജനസമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്നുമുള്ള നിര്‍ദേശം നല്‍കിയും പറഞ്ഞയച്ചു.
24 മണിക്കൂറിനുളളില്‍ കിളിയന്തറ ചെക്ക് പോസ്റ്റിലൂടെ കടന്നുപോയ 586 വാഹനങ്ങളിലെത്തിയ 2917 യാത്രക്കാരെ സ്ക്രീന്‍ ചെയ്തു. ഇതില്‍ ആറുപേരെ വീടുകളില്‍ ഐസൊലേഷന്‍ നിര്‍ദേശം നല്കി വിട്ടു. ഇരിട്ടി ബസ്സ്റ്റാൻഡില്‍ സ്ക്രീനിംഗിന് വിധേയരായ 134 പേരില്‍ മൂന്നുപേരെ വീടുകളില്‍ ഐസൊലേഷന്‍ നിര്‍ദേശം നല്കി വിട്ടു.
ഇതിനിടെ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവധിയിലുള്ള എല്ലാവിഭാഗം ജീവനക്കാരും (ചികിത്സ, പഠനം എന്നീ ആവശ്യങ്ങള്‍ക്കായി ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാര്‍ ഒഴികെ) അവധി റദ്ദ് ചെയ്ത് തിരികെ ജോലിയില്‍ പ്രവേശിക്കണം. ആവശ്യമാണെങ്കില്‍ അവധി ദിവസങ്ങളിലും രാത്രിയിലും എല്ലാ വിഭാഗം ജീവനക്കാരും ഡ്യൂട്ടിയില്‍ ഉണ്ടാകണമെന്ന് ഡി എം ഒ ഡോ.നാരായണ നായ്ക് അറിയിച്ചു.
Keywords: Covid afflicted oman Malayalee travels in to Kannur airport, Kannur, News, Airport, Hospital, Treatment, Protection, Health, Health & Fitness, Passengers, Thalassery, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

