കൊവിഡ് 19: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണക്കാരെ പൂട്ടാൻ യതീഷ് ചന്ദ്ര
Mar 16, 2020, 12:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com 16.03.2020) കണ്ണൂരിൽ കൊവിഡ് 19 രോഗബാധയെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ജില്ലാ പൊലീ
സ് മേധാവി യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം നടപടി തുടങ്ങി. അപകീർത്തികരവും തെറ്റിദ്ധാരണ ജനകവുമായ വാർത്ത പ്രചരിപ്പിച്ചതിന് ഇതേവരെ നാലു പേർക്കെതിരെ ജില്ലയിൽ കേസെടുത്തിട്ടുണ്ട്.
പരിയാരം ഗവ.മെഡിക്കൽ കോളജ്, പയ്യന്നൂർ സഹകരണ മെഡിക്കൽ കോളജ്, ഗൾഫിൽ നിന്നും വരുന്ന ബന്ധുവായ യുവാവിനെ കൊണ്ടുവരാനായി എയർപോർട്ടിൽ പോയ ഒരു അധ്യാപകൻ, പെരിങ്ങോമിനടുത്ത പടിയോട്ടും ചാലിലെ ബേക്കറി ഉടമ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.
ഇരുപതിലേറെ പരാതികൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവയൊക്കെ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇത്തരം പോസ്റ്റുകൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ' സോഷ്യൽ മീഡിയയിൽ സൈബർ സെല്ലിന്റെ വെര്‍ച്വല്‍ പട്രോളിംഗിലൂടെ പോസ്റ്റുകൾ പരിശോധിച്ചാണ് നിയമനടപടികൾ സ്വീകരിക്കുന്നത്.
കോവിഡ്-19 നെക്കുറിച്ച് ആരോഗ്യ വകുപ്പിന്റെയും മറ്റ് ഔദ്യോഗിക വകുപ്പുകളുടെയും വിവരങ്ങൾ മാത്രം ഷെയർ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. വ്യക്തിപരമായ അഭിപ്രായങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നതും ഷെയർ ചെയ്യുന്നതും കുറ്റകരമാണ്. ഈ അവസരത്തിൽ ആൾക്കൂട്ടത്തോടെ കൂടിയ പൊതുപരിപാടികളും സ്വകാര്യ പരിപാടികളും പൂർണമായും ഒഴിവാക്കുക, സാമുദായിക ആരാധന ചടങ്ങുകൾ കഴിവതും ഒഴിവാക്കുക.
അല്ലെങ്കിൽ ആൾക്കൂട്ടം ഇല്ലാത്ത നിലയിൽ ചടങ്ങുകൾ പരിമിതപ്പെടുത്തണമെന്നും അത്തരം ചടങ്ങുകൾ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്. കോവിഡ് 19 വൈറസ് ബാധയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് സുരക്ഷ നല്‍കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനും ജനമൈത്രി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭയം കാരണം പുറത്തിറങ്ങാന്‍ മടിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് മരുന്ന്, മറ്റു അവശ്യ വസ്തുക്കള്‍ എന്നിവ വാങ്ങി നല്‍കുന്നതിന് ജനമൈത്രി പൊലീസും പഞ്ചായത്ത് വോളണ്ടിയർമാരും സഹായിക്കും. വിനോദ സഞ്ചാരികളെക്കുറിച്ച് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ അക്കാര്യം പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കണമെന്നും ആശങ്ക വേണ്ട ജാഗ്രതയും സഹകരണവും ഉണ്ടായാൽ വിപത്തിൽ നിന്നും കരകയറാമെന്നും നിർദേശത്തിൽ പറയുന്നു.
പൊതുജനങ്ങൾക്ക് പൊലീസുമായി ബന്ധപ്പെടാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഫോൺ നമ്പറുകൾ : മെഡിക്കല്‍ സഹായത്തിന് – 0471 - 2552056, (ടോൾഫ്രീ നമ്പർ - (1056), പൊലീസ് സഹായത്തിന് –0497 2763334. എന്നിവയുമായി ബന്ധപ്പെടണം.
സ് മേധാവി യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം നടപടി തുടങ്ങി. അപകീർത്തികരവും തെറ്റിദ്ധാരണ ജനകവുമായ വാർത്ത പ്രചരിപ്പിച്ചതിന് ഇതേവരെ നാലു പേർക്കെതിരെ ജില്ലയിൽ കേസെടുത്തിട്ടുണ്ട്.
പരിയാരം ഗവ.മെഡിക്കൽ കോളജ്, പയ്യന്നൂർ സഹകരണ മെഡിക്കൽ കോളജ്, ഗൾഫിൽ നിന്നും വരുന്ന ബന്ധുവായ യുവാവിനെ കൊണ്ടുവരാനായി എയർപോർട്ടിൽ പോയ ഒരു അധ്യാപകൻ, പെരിങ്ങോമിനടുത്ത പടിയോട്ടും ചാലിലെ ബേക്കറി ഉടമ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.
ഇരുപതിലേറെ പരാതികൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവയൊക്കെ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇത്തരം പോസ്റ്റുകൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ' സോഷ്യൽ മീഡിയയിൽ സൈബർ സെല്ലിന്റെ വെര്‍ച്വല്‍ പട്രോളിംഗിലൂടെ പോസ്റ്റുകൾ പരിശോധിച്ചാണ് നിയമനടപടികൾ സ്വീകരിക്കുന്നത്.
കോവിഡ്-19 നെക്കുറിച്ച് ആരോഗ്യ വകുപ്പിന്റെയും മറ്റ് ഔദ്യോഗിക വകുപ്പുകളുടെയും വിവരങ്ങൾ മാത്രം ഷെയർ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. വ്യക്തിപരമായ അഭിപ്രായങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നതും ഷെയർ ചെയ്യുന്നതും കുറ്റകരമാണ്. ഈ അവസരത്തിൽ ആൾക്കൂട്ടത്തോടെ കൂടിയ പൊതുപരിപാടികളും സ്വകാര്യ പരിപാടികളും പൂർണമായും ഒഴിവാക്കുക, സാമുദായിക ആരാധന ചടങ്ങുകൾ കഴിവതും ഒഴിവാക്കുക.
അല്ലെങ്കിൽ ആൾക്കൂട്ടം ഇല്ലാത്ത നിലയിൽ ചടങ്ങുകൾ പരിമിതപ്പെടുത്തണമെന്നും അത്തരം ചടങ്ങുകൾ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്. കോവിഡ് 19 വൈറസ് ബാധയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് സുരക്ഷ നല്‍കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനും ജനമൈത്രി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭയം കാരണം പുറത്തിറങ്ങാന്‍ മടിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് മരുന്ന്, മറ്റു അവശ്യ വസ്തുക്കള്‍ എന്നിവ വാങ്ങി നല്‍കുന്നതിന് ജനമൈത്രി പൊലീസും പഞ്ചായത്ത് വോളണ്ടിയർമാരും സഹായിക്കും. വിനോദ സഞ്ചാരികളെക്കുറിച്ച് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ അക്കാര്യം പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കണമെന്നും ആശങ്ക വേണ്ട ജാഗ്രതയും സഹകരണവും ഉണ്ടായാൽ വിപത്തിൽ നിന്നും കരകയറാമെന്നും നിർദേശത്തിൽ പറയുന്നു.
പൊതുജനങ്ങൾക്ക് പൊലീസുമായി ബന്ധപ്പെടാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഫോൺ നമ്പറുകൾ : മെഡിക്കല്‍ സഹായത്തിന് – 0471 - 2552056, (ടോൾഫ്രീ നമ്പർ - (1056), പൊലീസ് സഹായത്തിന് –0497 2763334. എന്നിവയുമായി ബന്ധപ്പെടണം.
Keywords: Covid 19: Yathish Chandra strictly actions agaist fake campaign on social media, Kannur, News, Trending, Social Network, Police, Health, Health & Fitness, Airport, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

