റെംഡിസിവിറിന് ക്ഷാമം; യുപി സര്‍കാര്‍ ഗുജറാത്തില്‍ നിന്ന് 25,000 വയല്‍ മരുന്നെത്തിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com 15.04.2021) സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറിന്റെ ക്ഷാമം പരിഹരിക്കാന്‍ ഗുജറാത്തില്‍ നിന്ന് 25,000 വയല്‍ (കുപ്പി) റെംഡിസിവിര്‍ ഇന്‍ജക്ഷന്‍ എത്തിക്കാന്‍ യുപി സര്‍കാര്‍.

വീടുകളില്‍ നിരീക്ഷണത്തിലുള്ള രോഗികള്‍ക്കായി ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്നതാണ് ഈ മരുന്നുകള്‍. റെംഡിസിവിര്‍ ഉള്‍പെടെ, കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മരുന്നുകള്‍ ലഭ്യമാകാത്ത സാഹചര്യം സംസ്ഥാനത്തെ ഒരു ജില്ലയിലും ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നല്‍കിയതോടെ മരുന്ന് എത്തിക്കാന്‍ അഹ് മദാബാദിലേക്കു പ്രത്യേക വിമാനം പുറപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടോടെ സംസ്ഥാനത്ത് ആവശ്യത്തിനു മരുന്നെത്തിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

റെംഡിസിവിറിനു പുറമേ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഐവര്‍മെക്ടിന്‍, പാരസെറ്റാമോള്‍, ഡോക്‌സിസൈക്ലിന്‍, അസിത്രോമൈസിന്‍, വൈറ്റമിന്‍ സി, സിങ്ക് അടങ്ങിയ ഗുളികകള്‍, വൈറ്റമിന്‍ ബി കോപ്ലക്‌സ്, വൈറ്റമിന്‍ ഡി ത്രി തുടങ്ങിയ മരുന്നുകളുടെ ലഭ്യതയും ഉറപ്പു വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

റെംഡിസിവിര്‍ നിര്‍മിക്കാന്‍ യുഎസ് കമ്പനിയായ ഗലിയഡ് സയന്‍സസുമായി ഇന്ത്യയിലെ പല കമ്പനികളും താല്‍ക്കാലിക കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇവയെല്ലാം കൂടി 38.80 ലക്ഷം യൂണിറ്റ് മരുന്നാണ് ഒരു മാസം നിര്‍മിക്കുന്നത്. കോവിഡ് വ്യാപനം അതിശക്തമായതോടെ പ്രതിമാസ ഉല്‍പാദനം 78 ലക്ഷം യൂണിറ്റ് ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍കാര്‍ അനുമതി നല്‍കി. മരുന്നുകളുടെ വില കുറയ്ക്കാനും കമ്പനികള്‍ തയാറായിട്ടുണ്ട്.

റെംഡിസിവിറിന് ക്ഷാമം; യുപി സര്‍കാര്‍ ഗുജറാത്തില്‍ നിന്ന് 25,000 വയല്‍ മരുന്നെത്തിക്കും
കോവിഡ് രോഗികളില്‍ അനിയന്ത്രിതമായ റെംഡിസിവിര്‍ ഉപയോഗം ആരോഗ്യമന്ത്രാലയം വിലക്കിയിട്ടുണ്ട്. കോവിഡ് രോഗികളില്‍ ഇപ്പോഴും ഇതു പരീക്ഷണ മരുന്ന് മാത്രമാണ്. ആശുപത്രികളില്‍ വച്ചുമാത്രമേ രോഗികള്‍ക്ക് നല്‍കാവൂ. മെഡിക്കല്‍ ഷോപുകള്‍ മരുന്നു നല്‍കരുത്. വീടുകളില്‍ തുടരുന്ന കോവിഡ് ബാധിതര്‍ക്കും ലക്ഷണമില്ലാത്ത രോഗികള്‍ക്കും നല്‍കാന്‍ പാടില്ല. ആശുപത്രിയില്‍ ഓക്‌സിജന്‍ സഹായത്തോടെ ചികിത്സയില്‍ തുടരുന്നവര്‍ക്ക് മാത്രമാണ് റെംഡെസിവര്‍ നല്‍കേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

റെംഡിസിവിര്‍ നിര്‍മിക്കാന്‍ യുഎസ് കമ്പനിയായ ഗലിയഡ് സയന്‍സസുമായി ഇന്ത്യയിലെ പല കമ്പനികളും താല്‍ക്കാലിക കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇവയെല്ലാം കൂടി 38.80 ലക്ഷം യൂണിറ്റ് മരുന്നാണ് ഒരു മാസം നിര്‍മിക്കുന്നത്. കോവിഡ് വ്യാപനം അതിശക്തമായതോടെ പ്രതിമാസ ഉല്‍പാദനം 78 ലക്ഷം യൂണിറ്റ് ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. മരുന്നുകളുടെ വില കുറയ്ക്കാനും കമ്പനികള്‍ തയാറായിട്ടുണ്ട്.

Keywords:  Covid-19 Scare: UP gets 25,000 vials of Remdesivir airlifted from Gujarat’s Ahmedabad, Gujrath, News, Health, Health and Fitness, Chief Minister, Patient, COVID-19,National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia