Covid-19 4th wave | കോവിഡ് നാലാം തരംഗമോ? ബിഎ 2.75 ഒമിക്രോണ്‍ ഉപ വകഭേദം ഇന്‍ഡ്യയില്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡ് നാലാം തരംഗമോ? ബിഎ 2.75 ഒമിക്രോണ്‍ ഉപ വകഭേദം ഇന്‍ഡ്യയില്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ ഈ വകഭേദം കണ്ടെത്തിയതായി ഒരു ഇസ്രാഈലി വിദഗ്ധന്‍ അവകാശപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന (WHO) ഇക്കാര്യം സ്ഥിരീകരിച്ചത്.

ഒമിക്രോണ്‍ വകഭേദത്തിന്റെ 2.75 ഉപവകഭേദം ഇന്‍ഡ്യ പോലുള്ള രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ആഗോള ആരോഗ്യ സംഘടന ഈ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ഡയറക്ടര്‍ ജെനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.

ഇന്‍ഡ്യ ഉള്‍പെടെയുള്ള പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ പെട്ടെന്നുള്ള വര്‍ധനവ് റിപോര്‍ട് ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. ഇത് രാജ്യത്ത് നാലാം തരംഗം ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് കാരണമായി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഗോളതലത്തില്‍ റിപോര്‍ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ ഏകദേശം 30 ശതമാനം വര്‍ധിച്ചു.

ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ആറില്‍ നാല് മേഖലകളിലും കഴിഞ്ഞ ആഴ്ച കേസുകള്‍ വര്‍ധിച്ചതായി ഗെബ്രിയേസസ് ബുധനാഴ്ച വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബിഎ 2.75 എന്ന് വിളിക്കപ്പെടുന്ന ഒരു ഉപ വകഭേദത്തിന്റെ ആവിര്‍ഭാവം, ഇന്‍ഡ്യയില്‍ നിന്ന് ആദ്യം റിപോര്‍ട് ചെയ്യപ്പെട്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ പറഞ്ഞു.

Covid-19 4th wave | കോവിഡ് നാലാം തരംഗമോ? ബിഎ 2.75 ഒമിക്രോണ്‍ ഉപ വകഭേദം ഇന്‍ഡ്യയില്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന

തുടര്‍ന്ന് മറ്റ് പത്തോളം രാജ്യങ്ങളിലും സ്ഥിരീകരിച്ചു. വിശകലനം ചെയ്യാന്‍ ഉപ-വകഭേദത്തിന്റെ പരിമിതമായ ശ്രേണികള്‍ ഇപ്പോഴും ലഭ്യമാണ്, എന്നാല്‍ ഈ ഉപ-വേരിയന്റിന് സ്പൈക് പ്രോടിന്റെ റിസപ്റ്റര്‍-ബൈന്‍ഡിംഗ് ഡൊമെയ്‌നില്‍ കുറച്ച് മാറ്റം ഉള്ളതായി തോന്നുന്നുവെന്നും സൗമ്യ സ്വാമിനാഥന്‍ പറയുന്നു.

ഈ മാറ്റം മനുഷ്യന്റെ ഇന്ദ്രിയങ്ങളുമായി ബന്ധിപ്പിക്കുന്ന വൈറസിന്റെ ഒരു പ്രധാന ഭാഗമാണ്. അതുകൊണ്ട് നമ്മള്‍ അത് ശ്രദ്ധിക്കണം. ഈ ഉപ-വേരിയന്റിന് പ്രതിരോധ ശേഷി നഷ്ടപ്പെടുത്താന്‍ കഴിയുമോ അതല്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നറിയാന്‍ കഴിഞ്ഞിട്ടില്ല, ലോകാരോഗ്യ സംഘടന അതിനുള്ള ശ്രമത്തിലാണെന്നും അവര്‍ വ്യക്തമാക്കി.

കൊറോണ വെറസ് പരിണാമത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ലോകമെമ്പാടുമുള്ള ഡാറ്റ നിരന്തരം നിരീക്ഷിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2022 മാര്‍ചിലെ അവസാനത്തെ വ്യാപനത്തിന് ശേഷം ആഗോളതലത്തില്‍ പുതിയ പ്രതിവാര കേസുകളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ തുടര്‍ചയായ നാലാമത്തെ ആഴ്ചയും കേസുകള്‍ വര്‍ധിച്ചതായി ജൂലൈ ആറിന് പുറത്തിറക്കിയ കോവിഡ് -19-നെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതിവാര സാംക്രമികരോഗ അവലോകനത്തില്‍ പറയുന്നു.

ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്നു വരെയുള്ള ആഴ്ചയില്‍, 4.6 ദശലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്യപ്പെട്ടു. ഇത് മുന്‍ ആഴ്ചയിലേതിന് സമാനമാണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പ്രതിവാര മരണങ്ങളുടെ എണ്ണം 12% കുറഞ്ഞു, 8100-ലധികം മരണങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടു.

Keywords: Covid-19 fourth wave threat! Yes, BA.2.75 Omicron sub-variant found in India, says WHO, New Delhi, News, COVID-19, Warning, WHO, Health, Health and Fitness, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia