കോവിഡ്-19 വൈറസ് ബാധിച്ച വെള്ളനാട് സ്വദേശിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം : (www.kvartha.com 16.03.2020) കോവിഡ്-19 വൈറസ് ബാധിച്ച വെള്ളനാട് സ്വദേശിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍. തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ആണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെയാണ് ഊളംപാറയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേകം സജ്ജമാക്കിയ അതീവ സുരക്ഷാ വാര്‍ഡില്‍ തിരുവനന്തപുരം സ്വദേശിയായ 46 വയസുകാരനെ പ്രവേശിപ്പിച്ചത്. ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍.

കോവിഡ്-19 വൈറസ് ബാധിച്ച വെള്ളനാട് സ്വദേശിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍

അവിടെ നിന്നും മാനസികപ്രശ്നങ്ങള്‍ കാട്ടിയ ഇയാളെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്നു കാട്ടി ജനറല്‍ ആശുപത്രി അധികൃതര്‍ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനു കത്ത് നല്‍കുകയായിരുന്നു. തുടര്‍ന്നു മാനസികാരോഗ്യകേന്ദ്രത്തില്‍ ഒ പിക്കു സമീപമുളള ഐ സി യൂണിറ്റിനെ പ്രത്യേക വാര്‍ഡാക്കി മാറ്റി ചികിത്സ നല്‍കുകയായിരുന്നു. നേരത്തെ ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വെള്ളനാട് സ്വദേശിക്കു കോവിഡ് ബാധയുണ്ടെന്ന് ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഇത് വാര്‍ത്തയായതോടെയാണു ഡ്രൈവര്‍ക്ക് അസ്വസ്ഥത ഉണ്ടായത്. കോവിഡ് വൈറസ് സ്ഥിരീകരിച്ച ആള്‍ക്കൊപ്പം യാത്ര ചെയ്ത തനിക്കും വൈറസ് ബാധ ഏറ്റിട്ടുണ്ടാകാം എന്ന ആശങ്കയിലാണ് ഇയാള്‍. ആശുപത്രി സൂപ്രണ്ട് എന്‍ അനില്‍കുമാര്‍, ഡോ. പ്രീതി, ഡോ. അരുണ്‍ ബി നായര്‍ എന്നിവരുടെ പ്രത്യേക നിരീക്ഷണത്തിലാണ് ഇപ്പോള്‍ ഇയാള്‍.

Keywords:  Covid-19: Ambulance driver treated at Mental Health Center, Thiruvananthapuram, News, Health, Health & Fitness, hospital, Treatment, Patient, Ambulance, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia