അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ഡോക്ടർമാർക്ക് ആശുപത്രിയിൽ സുഖവാസം; വിമർശനവുമായി കോടതി
May 4, 2017, 11:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.05.2017) അഴിമതി കേസിൽ വിജിലന്‍സ് കോടതി ശിക്ഷിച്ച ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാര്‍ ജയിലില്‍ പോകാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആയതില്‍ കോടതിക്ക് കടുത്ത അതൃപ്തി. ഡോക്ടര്‍മാരെ ജയിലില്‍ അയക്കാതെ
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത നടപടിയില്‍ വിദഗ്ധപരിശോധന നടത്തി സ്വതന്ത്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ സംഘത്തോട് കോടതി നിര്‍ദേശിച്ചു.
മഞ്ഞപ്പിത്തം പ്രതിരോധിക്കാനുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാരായ ഡോക്ടർ വി കെ രാജൻ, കെ ശൈലജ എന്നിവർക്ക് അഞ്ച് വർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്. എന്നാൽ ഇരുവരും കോടതിയുടെ അനുമതി വാങ്ങാതെ ആശുപത്രിയിൽ ചികിത്സക്കായി പോകുകയായിരുന്നു.
ആദ്യം ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ചികില്‍സിച്ച ഡോ. പ്രിയങ്ക, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.രാജശേഖരന് എന്നിവര്‍ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. വൈദ്യ പരിശോധനയും ചികിത്സയും ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ ഒത്തുകളിച്ചെന്നു തെളിഞ്ഞാല്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി നല്കി.
Summary: Corrupted doctors who punished by court did not go to jail and they stay in hospital, court slams. Health department former directors who are punished for their corruption in jaundice vaccine hepatitis did not go to jail but stay in hospital by means of fake disease.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത നടപടിയില്‍ വിദഗ്ധപരിശോധന നടത്തി സ്വതന്ത്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ സംഘത്തോട് കോടതി നിര്‍ദേശിച്ചു.
മഞ്ഞപ്പിത്തം പ്രതിരോധിക്കാനുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാരായ ഡോക്ടർ വി കെ രാജൻ, കെ ശൈലജ എന്നിവർക്ക് അഞ്ച് വർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്. എന്നാൽ ഇരുവരും കോടതിയുടെ അനുമതി വാങ്ങാതെ ആശുപത്രിയിൽ ചികിത്സക്കായി പോകുകയായിരുന്നു.
ആദ്യം ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ചികില്‍സിച്ച ഡോ. പ്രിയങ്ക, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.രാജശേഖരന് എന്നിവര്‍ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. വൈദ്യ പരിശോധനയും ചികിത്സയും ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ ഒത്തുകളിച്ചെന്നു തെളിഞ്ഞാല്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി നല്കി.
കോടതി ശിക്ഷിച്ച ഡോക്ടര്‍മാരെ മറ്റു ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഹൃദ്രോഗ തീവ്രപരിചരണ വിഭാഗത്തിലും മെഡിക്കല്‍ ഐ സി യുവിലും പ്രവേശിപ്പിച്ചതായി വഞ്ചിയൂര്‍ എസ് ഐ അശോക്കുമാര് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. അതേസമയം പ്രതികൾ ഉന്നതരുടെ സ്വാധീനം വെച്ച് ജയിൽ ശിക്ഷ ഒഴിവാക്കാൻ ആശുപത്രിയിൽ പ്രവേശിച്ചതായി വിജിലൻസ് എസ് പി ആർ സുകേശൻ കോടതിയെ ധരിപ്പിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

