കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.05.2020) ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരില്‍ ഈ നാടിന്റെ നായകരായി നിന്നവരുടെ കുടുംബാംഗങ്ങളുമുണ്ട്. എ കെ ജിയുടെ മകള്‍ ലൈല, ഇ കെ നായനാരുടെ പത്‌നി ശാരദടീച്ചര്‍ തുടങ്ങിയവര്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഇവരുടെ പേര് പരാമര്‍ശിക്കാതെ പോകുന്നത് അനൗചിത്യമാകും എന്നതുകൊണ്ടാണ് ഇവിടെ ഇതു പറയുന്നത്.

രജിസ്റ്റേര്‍ഡ് മെറ്റല്‍ ക്രഷര്‍ യൂണിറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ പത്തനംതിട്ട യൂണിറ്റും പത്തനംതിട്ട ക്വാറി ഓണേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് 1,10,50,000 രൂപ

കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

വിശാല കൊച്ചി വികസന അതോറിറ്റി 1 കോടി

കേരള ഗവ. കോളജ് റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ 26,75,500 രൂപ

തൃശൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളജിലെ മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 13 ലക്ഷം രൂപ

യുകെയിലെ കലാസാംസ്‌കാരിക സംഘടന സമീക്ഷ 14,612 പൗണ്ട് 11 പെന്‍സ്.

ആലപ്പുഴയിലെ കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനുവേണ്ടി മാനേജിങ് ട്രസ്റ്റി സുഭദ്ര രവി കരുണാകരന്‍ 25 ലക്ഷം രൂപ

തൃക്കൊടിത്താനം സര്‍വീസ് സഹകരണ ബാങ്ക് 13,24,492 രൂപ

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താഴേതട്ടില്‍ പ്രവര്‍ത്തനം നടത്തിവരുന്ന ആശ വര്‍ക്കര്‍മാരുടെ സംഘടന കേരള സ്റ്റേറ്റ് ആശ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ 11,12,700 രൂപ

സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും എറണാകുളം, തൃശൂര്‍ ജില്ലയിലെ കലാകാരന്മാരെല്ലാം ചേര്‍ന്ന് 11,82,491 രൂപ.

കേരള ഹൈകോര്‍ട്ട് എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി 10 ലക്ഷം.

കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ബഡ്‌സ് സ്‌കൂളുകളിലേയും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെയും അധ്യാപകരും ജീവനക്കാരും 4,17,900 രൂപ

തലശ്ശേരി അണ്ടലൂര്‍ കാവ് ആദ്യ ഗഡു 1 ലക്ഷം രൂപ

അന്തരിച്ച സാഹിത്യകാരി വി വി രുഗ്മിണി ടീച്ചറുടെ മൂന്നേ മുക്കാല്‍ പവന്‍ വരുന്ന താലിമാല മക്കള്‍ കൈമാറി.

Keywords:  Contributors to the Corona Relief Fund, Thiruvananthapuram, News, Family, Compensation, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia