സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രം; വെള്ളിയാഴ്ച രാവിലെ മുതല്‍ കര്‍ശന നിയന്ത്രണത്തിനായി 25,000 പൊലീസുകാരെ വിന്യസിക്കും, രാത്രി 10മണി കഴിഞ്ഞുള്ള യാത്ര ഒഴിവാക്കണം; മുഖ്യമന്ത്രി
Jan 28, 2021, 22:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28.01.2021) സംസ്ഥാനത്തു കോവിഡ് വ്യാപനം തീവ്രമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളും വ്യാപന നിരക്കും കൂടുതലാണ്. കനത്ത ജാഗ്രത വേണം. കോവിഡ് മരണനിരക്ക് മറ്റിടങ്ങളെ അപേക്ഷിച്ചു താരതമ്യേന കുറവാണ്. കേരളത്തിലെ സ്ഥിതി കോവിഡ് വ്യാപന രീതിയിലെ സ്വാഭാവിക പരിണാമമാണ്. ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. വിമര്‍ശനങ്ങളുണ്ടായാലും പിന്നോട്ടില്ല. യഥാര്‍ഥ കണക്കുകള്‍ ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കും.
പൊതു സ്ഥലങ്ങളില്‍ കോവിഡ് മാര്‍ഗരേഖ പാലിക്കുന്നു എന്നുറപ്പാക്കാന്‍ പൊലീസ് ഇടപെടും. വെള്ളിയാഴ്ച രാവിലെ മുതല്‍ ഫെബ്രുവരി 10 വരെ പരിശോധന തുടരും. ഇതിനായി 25,000 പൊലീസുകാരെ വിന്യസിക്കും. അടഞ്ഞ ഹാളുകളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണം.
വാര്‍ഡുതല സമിതികള്‍ വീണ്ടും പുനരുജ്ജീവിപ്പിക്കും. വാര്‍ഡ് അംഗം നേതൃത്വം നല്‍കും. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ഷോപിങ് മാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കും.
സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. അവര്‍ പൊലീസിനൊപ്പം പ്രവര്‍ത്തിക്കും. വിവാഹചടങ്ങുകള്‍ നടത്തുമ്പോഴും ശ്രദ്ധ വേണം. ഹാളില്‍ പരിപാടി നടത്തുമ്പോള്‍ ഉടമകള്‍ ആള്‍ക്കൂട്ടം ഉണ്ടാകാതെ നോക്കണം. രാത്രി 10 മണിക്കുശേഷം പരമാവധി യാത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

