സംസ്ഥാനത്ത് തുടര്‍ച്ചയായി ആശ്വാസ ദിനങ്ങള്‍; വ്യാഴാഴ്ചയും കൊറോണ രോഗികളില്ല; 5പേര്‍ക്ക് രോഗമുക്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 07.05.2020) സംസ്ഥാനത്ത് തുടര്‍ച്ചയായി ആശ്വാസ ദിനങ്ങള്‍. വ്യാഴാഴ്ചയും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അഞ്ചുപേര്‍ കൂടി രോഗമുക്തരായിട്ടുണ്ട്.

കണ്ണൂരിലെ മൂന്നുപേരും കാസര്‍കോട് ജില്ലയിലെ രണ്ടുപേരുമാണ് രോഗമുക്തരായത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം തുടര്‍ച്ചയായി സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്.
ഈ ആഴ്ചയുടെ തുടക്കത്തില്‍ വയനാട്ടില്‍ മാത്രമാണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് തുടര്‍ച്ചയായി ആശ്വാസ ദിനങ്ങള്‍; വ്യാഴാഴ്ചയും കൊറോണ രോഗികളില്ല; 5പേര്‍ക്ക് രോഗമുക്തി

474 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതില്‍ ലഭ്യമായ 34,519 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3035 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2337 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് വ്യാഴാഴ്ച പുതിയ ഹോട്ട് സ്പോട്ടുകള്‍ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

കാസര്‍കോട് ജില്ലയില്‍ ഇനി ഹോട്‌സ്‌പോട്ടുകള്‍ ചെങ്കളയും ചെമ്മനാടും ഗ്രാമ പഞ്ചായത്തുകള്‍ മാത്രം.
Keywords:  Chief Minister Press Meet, Thiruvananthapuram, News, Health & Fitness, Health, Patient, Press meet, Pinarayi vijayan, Chief Minister, Kerala, Media.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia