Chandipura virus | ആശങ്ക പടർത്തി 'ചാന്തിപുര വൈറസ്' ബാധ; എന്താണ് ഈ മാരക രോഗം?

 
Chandipura Virus

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആറ് കുട്ടികൾ മരിച്ചു

 

ന്യൂഡെൽഹി:(KVARTHA) ഗുജറാത്തിലെ (Gujarat) ആരവല്ലി (Aaravalli) ജില്ലയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആറ് കുട്ടികൾ ചാന്തിപുര വൈറസ് (Chandipura Virus) ബാധിച്ച് മരിച്ചതായി സംശയിക്കുന്നു. ഇതോടെ ആകെ സംശയാസ്പദമായ കേസുകളുടെ എണ്ണം 12 ആയി. സബർകാന്ത ജില്ലയിലെ ഹിമത്‌നഗറിലെ (Himatnagar) സിവിൽ ഹോസ്പിറ്റലിൽ നിന്നാണ് ആറിൽ അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

Aster mims 04/11/2022

Chandipura Virus

സബർകാന്തയിൽ നിന്നുള്ള എട്ട് ഉൾപ്പെടെ 12 സാമ്പിളുകളും സ്ഥിരീകരണത്തിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചതായി ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു. ഗുജറാത്ത് സർക്കാർ സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

എന്താണ് ചാന്തിപുര വൈറസ്? 

മാരകമായ വൈറസ് രോഗമാണ് ഇത്. 1965 ൽ മഹാരാഷ്ട്രയിലെ ചാന്തിപുര എന്ന ഗ്രാമത്തിൽ നിന്നാണ് ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ഇത് പ്രധാനമായും കുട്ടികളെയാണ് (Children) ബാധിക്കുന്നത്. മണൽ ഈച്ചകളുടെ (Sand fly) കടിയേറ്റാണ് ഈ വൈറസ് പകരുന്നത്. എന്നിരുന്നാലും, ഈ രോഗം പകർച്ചവ്യാധിയല്ല. ഗുരുതരമായ കേസുകളിൽ, അണുബാധ കോമയിലേക്കും മരണത്തിലേക്കും നയിച്ചേക്കാം.

ചാന്തിപുര വൈറസ് പ്രധാനമായും ഒമ്പത് മാസം മുതൽ 14 വയസ് വരെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്.  ചികിത്സ ലഭിക്കാതെ വന്നാൽ മരണനിരക്ക് വളരെ കൂടുതലാണ്. 2003-2004 കാലഘട്ടങ്ങളിൽ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഈ വൈറസ് പടർന്നുപിടിച്ചതിന്റെ ഫലമായി 300 ൽ അധികം ആളുകൾ മരിക്കുകയുണ്ടായി.

ചാന്തിപുര വൈറസിന്റെ ലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി
തലവേദന
വയറു വേദന
ഛർദ്ദി
അപസ്മാരം
ബോധക്ഷയം
ചികിത്സയില്ലെങ്കിൽ, രോഗം മാരകമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

വൈറസ് പ്രതിരോധം

ചാന്തിപുര വൈറസിന് ഇതുവരെ പ്രത്യേക ചികിത്സയില്ല.  പനി, പനി ബാധിച്ചതിനെ തുടർന്നുണ്ടാകുന്ന മറ്റ് ലക്ഷണങ്ങൾ എന്നിവ ലഘൂകരിക്കുന്നതിനുള്ള ചികിത്സയാണ് നൽകുക. ഈ വൈറസിന് പ്രതിരോധ മരുന്ന് ഇല്ലാത്തതിനാൽ  പരിസര ശുചിത്വം പാലിക്കുന്നത് വളരെ പ്രധാനമാണ്. വീടിന്റെ പരിസരത്ത് മണൽ ഈച്ചകൾ വളരാതിരിക്കാനും, പെരുകുന്നത് തടയാനും വേണ്ട മുൻകരുതലുകൾ എടുക്കണം. വാതിലുകൾക്കും ജനാലകൾക്കും വലകൾ ഇടാവുന്നതാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia