വീണ്ടും കോവിഡ് തരംഗമുണ്ടാകുമോ? പകര്‍ചപ്പനി, ശ്വാസകോശ അണുബാധ എന്നിവ നിരീക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
Mar 18, 2022, 16:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 18.03.2022) തെക്കുകിഴക്കന്‍ ഏഷ്യയിലും യൂറോപിന്റെ ചില ഭാഗങ്ങളിലും കൊറോണ വൈറസ് കേസുകളുടെ വ്യാപനം രൂക്ഷമായതിനാല്‍ പകര്ചപ്പനിയും കഠിനമായ ശ്വാസകോശ അണുബാധകളും നിരീക്ഷിക്കുന്നത് പുനരാരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി കേന്ദ്രം. അതിലൂടെ രോഗവ്യാപനം ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാനും രോഗവ്യാപനം നിയന്ത്രിക്കാനും കഴിയും.
പകര്‍ചപ്പനി പോലുള്ള അസുഖങ്ങള്‍ (ഐഎല്‍ഐ), കടുത്ത ശ്വാസകോശ അണുബാധകള്‍ (എസ്ആര്‍ഐ) എന്നിവയ്ക്കുള്ള പരിശോധന സര്‍കാരിനെ സംബന്ധിച്ചിടത്തോളം കോവിഡ് കൈകാര്യം ചെയ്യുന്നതിലെ പ്രധാന കണ്ണിയാണ്.
കോവിഡ് കേസുകളില്‍ സ്ഥിരമായ കുറവ് രേഖപ്പെടുത്തുന്നതിനാല് അടുത്തിടെ രാജ്യത്ത് പരിശോധനകള്‍ നിര്‍ത്തിവച്ചിരുന്നു. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഐഎല്‍ഐ, എസ്ആര്‍ഐ എന്നിവ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന രോഗികളെ വീണ്ടും കോവിഡ്-19 പരിശോധനയ്ക്ക് വിധേയമാക്കുകയും പോസിറ്റീവ് സാമ്പിളുകള്‍ ജീനോം സീക്വന്‍സിംഗിനായി അയയ്ക്കുകയും ചെയ്യും.
പുതിയ കോവിഡ് വകഭേദങ്ങള്‍ സമയബന്ധിതമായി കണ്ടെത്തുന്നതിന് ആവശ്യമായ സാമ്പിളുകള്‍ ഐഎന്‍എസ്എസിഒജി നെറ്റ് വര്‍കിലേക്ക് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യ സെക്രടറി രാജേഷ് ഭൂഷന് കത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് പ്രോടോകോളുകള്ക്ക് അനുസൃതമായി പരിശോധന നിലനിര്‍ത്താനും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനും നിരീക്ഷിക്കാനും സാമ്പത്തികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ജനങ്ങളെ നിരാശരാക്കാതിരിക്കാനും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ കേസുകളുടെ ക്ലസ്റ്ററുകള്‍ നിരീക്ഷിക്കുന്നതിലൂടെ ഫലപ്രദമായ നിരീക്ഷണം സാധ്യമാകും. എന്തെങ്കിലും കണ്ടെത്തിയാല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിശോധനയും ഐഎല്‍ഐ, എസ്എആര്‍ഐ കേസുകളുടെ നിരീക്ഷണവും തുടര്‍ചയായി നടത്തണം. അതിലൂടെ അണുബാധയുടെ വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്നും ഭൂഷന് കത്തില്‍ പറഞ്ഞു.
Keywords: Centre asks states to restart monitoring ILI, SARI cases amid Covid surge in southeast Asia, New Delhi, News, Health, Health and Fitness, COVID-19, Letter, Warning, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

