കിടക്ക് അകത്ത്, കൊറോണ പ്രതിരോധത്തിന് ചാണകവും ഗോമൂത്രവും ഒന്നും വേണ്ട, ചാണകം വിൽപ്പനക്ക് വെച്ചയാൾ അറസ്റ്റില്‍
Mar 18, 2020, 11:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊൽക്കത്ത: (www.kvartha.com 18.03.2020) കോവിഡ് 19 രോഗത്തിന് മരുന്നെന്ന പേരിൽ ചാണകവും ഗോമൂത്രവും വിറ്റയാൾ ഒടുവിൽ അറസ്റ്റിൽ. കൊൽക്കത്ത ഡാംകുനി സ്വദേശിയായ ക്ഷീരകർഷകൻ മബൂദ് അലി എന്നയാളെയാണ് പോലീസ് അറസ്റ് ചെയ്തത്. വഞ്ചനയ്ക്കും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് അലിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് അലി ഗോമൂത്ര മരുന്ന് ബിസിനസ് ആരംഭിച്ചത്. ഡെൽഹി-കൊൽക്കത്ത ദേശീയപാതയോരത്ത് താല്കാലികമായി പണിത കടയിലായിരുന്നു കച്ചവടം. ഒരു കിലോ ചാണകത്തിന് 500 രൂപയായിരുന്നു നിരക്ക്. ഗോമൂത്രത്തിനും ലിറ്ററിന് സമാന വില തന്നെ.
ഡെൽഹിയിൽ ഹിന്ദുമഹാസഭ സംഘടിപ്പിച്ച പരിപാടിയിൽ നിന്നാണ് പുതിയ 'ബിസിനസ്സിൻറെ തന്ത്രം മനസിലാക്കിയതെന്നും ഈ ആശയം പിന്നീട് നടപ്പാക്കുകയായിരുന്നുവെന്നുമാണ് അലി പറഞ്ഞിരുന്നു.
ഗോമൂത്രം കുടിച്ച് കൊറോണ വൈറസിനെ അകറ്റൂ എന്ന ബോര്ഡും കടയിൽ സ്ഥാപിച്ചിരുന്നു,
സംഭവം സമൂഹ മാധ്യമങ്ങളിലും പിന്നീട് ചാനലുകളിലും വലിയ വാർത്ത ആയതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ബുധനാഴ്ച രാവിലെ കടയിലെത്തിയ പോലീസ് അലിയെ അറസ്സ് ചെയ്തു. കട അടച്ചുപൂട്ടി സീൽ ചെയ്തു.
Summary: Bengal Milk Trader arrested for selling cow dung and urine as anti COVID Drug
ഡെൽഹിയിൽ ഹിന്ദുമഹാസഭ സംഘടിപ്പിച്ച പരിപാടിയിൽ നിന്നാണ് പുതിയ 'ബിസിനസ്സിൻറെ തന്ത്രം മനസിലാക്കിയതെന്നും ഈ ആശയം പിന്നീട് നടപ്പാക്കുകയായിരുന്നുവെന്നുമാണ് അലി പറഞ്ഞിരുന്നു.
ഗോമൂത്രം കുടിച്ച് കൊറോണ വൈറസിനെ അകറ്റൂ എന്ന ബോര്ഡും കടയിൽ സ്ഥാപിച്ചിരുന്നു,
സംഭവം സമൂഹ മാധ്യമങ്ങളിലും പിന്നീട് ചാനലുകളിലും വലിയ വാർത്ത ആയതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ബുധനാഴ്ച രാവിലെ കടയിലെത്തിയ പോലീസ് അലിയെ അറസ്സ് ചെയ്തു. കട അടച്ചുപൂട്ടി സീൽ ചെയ്തു.
Summary: Bengal Milk Trader arrested for selling cow dung and urine as anti COVID Drug
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

