ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാകിനാഡ: (www.kvartha.com 24.06.2017) നാല് കാലുമായി കുഞ്ഞ് ജനിച്ചു. മണ്ടപെട്ട മണ്ടളം ഗ്രാമത്തിലെ ടാപസ്വരം സ്വദേശിനി മാനി(25) ആണ് നാല് കാലുള്ള കുട്ടിക്ക് ജൻമം നൽകിയത്. ആന്ധ്രാ പ്രദേശിലെ കാകിനാഡ സർക്കാർ ആശുപത്രിയിലാണ് സംഭവം.
10 ലക്ഷം സ്ത്രീകൾ പ്രസവിക്കുമ്പോൾ ഒന്ന് മാത്രമാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്ന് കുട്ടികളുടെ വിഭാഗം ഡോക്ടറായ മണികമ്പം പറഞ്ഞു. വ്യാഴാഴ്ചയാണ് യുവതിയെ ആശുപത്രിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൈകുന്നേരത്തോടെ നാല് കാലുള്ള കുഞ്ഞിന് ജന്മം നൽക്കുകയായിരുന്നു. മണികമ്പം വ്യക്തമാക്കി.
കുഞ്ഞിന്റെ വയറിനോട് ചേർന്നായിരുന്നു നാല് കാലുകളും ഉണ്ടായിരുന്നത്. മാതാവിനും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും കുഞ്ഞിനായി പ്രത്യേക ഐ സി യു ചികിത്സ നൽകുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു.
അതേസമയം നാല് കാലുള്ള കുഞ്ഞ് ജനിച്ചെന്ന വാർത്ത പുറത്തായതിനെ തുടർന്ന് നിരവധിയാളുകളാണ് കുട്ടിയെ കാണാനായി ആശുപത്രിക്ക് ചുറ്റും തടിച്ച് കൂടിയിരിക്കുന്നത്.
Summary: In a rare occurrence, baby boy with four legs was born at a government hospital at Kakinada.“It is a peculiar and rare delivery with such cases happening in 10 lakh deliveries,” said child specialist Manikayamba at the hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

