കൊറോണ: വിവാദ പ്രസ്താവന നടത്തിയ അസം എംഎല്‍എ അറസ്റ്റില്‍
Apr 7, 2020, 16:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുവാഹതി: (www.kvartha.com 07.04.2020) അസമിൽ കോവിഡ് രോഗികള്‍ക്കുള്ള ആശുപത്രികളുടേയും ക്വാറന്റൈന് സംവിധാനങ്ങളെക്കുറിച്ചും വിവാദ പ്രസ്താവന നടത്തിയ എംഎല്‍എ അറസ്റ്റില്‍. ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐഡിയുഎഫ്) എംഎല്‍എ അമിനുള്‍ ഇസ്ലാം ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.തടങ്കല്‍ പാളയങ്ങളേക്കാള്‍ മോശമായ അവസ്ഥയാണ് ക്വാറന്റൈന് കേന്ദ്രങ്ങളിലെന്നായിരുന്നു എംഎല്‍എയുടെ പ്രസ്താവന. അമിനുള്‍ ഇസ്ലാമും മറ്റൊരു വ്യക്തിയും ചേര്‍ന്നു പുറത്തുവിട്ട ശബ്ദസന്ദേശത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍.
അസമിലെ ക്വാറന്റൈന് കേന്ദ്രങ്ങള്‍ അപകടകരവും അനധികൃത കുടിയേറ്റര്ക്കായുള്ള തടങ്കല്‍ പാളയങ്ങളേക്കാള്‍ മോശവുമാണെന്നായിരുന്നു എംഎല്‍എ ശബ്ദസന്ദേശത്തില്‍ പറയുന്നത്. മുസ്ലിങ്ങള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ ഗൂഡാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. നിസാമുദ്ദീനിലെ മതചടങ്ങില്‍ പങ്കെടുത്തു മടങ്ങിയെത്തിയവരെ ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ പീഡിപ്പിക്കുകയാണ്. ആരോഗ്യമുള്ള വ്യക്തികളെയും കൊറോണ വൈറസ് രോഗികളായി ചിത്രീകരിക്കാന്‍ അവര്‍ക്ക് കുത്തിവയ്പ്പുകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു
Summary: Assam MLA Arrested for Controversial Remark on COVID-19 Quarantine Centres
അസമിലെ ക്വാറന്റൈന് കേന്ദ്രങ്ങള്‍ അപകടകരവും അനധികൃത കുടിയേറ്റര്ക്കായുള്ള തടങ്കല്‍ പാളയങ്ങളേക്കാള്‍ മോശവുമാണെന്നായിരുന്നു എംഎല്‍എ ശബ്ദസന്ദേശത്തില്‍ പറയുന്നത്. മുസ്ലിങ്ങള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ ഗൂഡാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. നിസാമുദ്ദീനിലെ മതചടങ്ങില്‍ പങ്കെടുത്തു മടങ്ങിയെത്തിയവരെ ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ പീഡിപ്പിക്കുകയാണ്. ആരോഗ്യമുള്ള വ്യക്തികളെയും കൊറോണ വൈറസ് രോഗികളായി ചിത്രീകരിക്കാന്‍ അവര്‍ക്ക് കുത്തിവയ്പ്പുകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു
Summary: Assam MLA Arrested for Controversial Remark on COVID-19 Quarantine Centres
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

