കാറുകള്‍ക്കുള്ളില്‍ മാസ്‌ക് നിര്‍ബന്ധമല്ല, പൊതുസ്ഥലത്ത് മുഖംമൂടി ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമുള്ള പിഴ കുറച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 26.02.2022) ദേശീയ തലസ്ഥാനത്ത് കോവിഡ്-19 നിയന്ത്രണങ്ങളില്‍ ഡെല്‍ഹി സര്‍കാര്‍ ശനിയാഴ്ച വീണ്ടും ഇളവ് വരുത്തി. സ്വകാര്യ നാലു ചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ഇനി മുതല്‍ പിഴ അടയ്‌ക്കേണ്ടതില്ല. ഇതുസംബന്ധിച്ച് ഡെല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) പുറത്തിറക്കിയ ഉത്തരവ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമുള്ള പിഴ 2000 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചു.
Aster mims 04/11/2022

കാറുകള്‍ക്കുള്ളില്‍ മാസ്‌ക് നിര്‍ബന്ധമല്ല, പൊതുസ്ഥലത്ത് മുഖംമൂടി ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമുള്ള പിഴ കുറച്ചു

രണ്ട് മാസത്തെ കോവിഡ്-ഇന്‍ഡ്യൂസ്ഡ് നിയന്ത്രണങ്ങള്‍ ഒടുവില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ ഡെല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) വെള്ളിയാഴ്ച തീരുമാനിച്ചു. ഇതിനര്‍ഥം, രാത്രി കര്‍ഫ്യൂ പിന്‍വലിക്കും, മാര്‍കറ്റുകള്‍ രാത്രി 10 മണി വരെ തുറന്നിരിക്കും, റെസ്റ്റോറന്റുകള്‍, കഫേകള്‍, സിനിമാശാലകൾ എന്നിവ 100 ശതമാനം ആളുകളെ ഉള്‍പെടുത്തി പ്രവര്‍ത്തിക്കാം.

കൂടാതെ, സ്‌കൂളുകള്‍ ഓണ്‍ലൈന്‍/ഹൈബ്രിഡ് ക്ലാസുകള്‍ നിര്‍ത്തലാക്കുമെന്നും ഏപ്രില്‍ ഒന്നു മുതല്‍ ഫിസികല്‍ ക്ലാസുകള്‍ മാത്രമേ നടക്കൂ എന്നും ഡിഡിഎംഎ അറിയിച്ചു.

കോവിഡ്-19 കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ദേശീയ തലസ്ഥാനത്ത് വെള്ളിയാഴ്ച 460 പുതിയ കോവിഡ് കേസുകളും രണ്ട് മരണങ്ങളും രേഖപ്പെടുത്തി. വെള്ളിയാഴ്ച നടത്തിയ 56,984 കോവിഡ് ടെസ്റ്റുകളില്‍, പോസിറ്റിവ് നിരക്ക് 0.81 ശതമാനമായി കുറഞ്ഞതായി നഗര ആരോഗ്യ വകുപ്പ് അറിയിച്ചു. 

Keywords:  Delhi COVID-19 restrictions: Masks inside private cars not mandatory, fine for being unmasked in public reduced, New Delhi, News, COVID-19, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia