ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇരുപതു മുതല്‍ മുപ്പതു വരെ വയസുള്ള പുരുഷന്മാരില് 85% പേരും രണ്ടുമണിക്കൂറില്‍ ഒരിക്കലെങ്കിലും ലൈംഗിക വേഴ്ച്ചയെക്കുരിച്ച് ആലോചിക്കാറുണ്ട് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.സ്ത്രീകളും ഇക്കാര്യത്തില്‍ പിന്നാക്കമല്ല. പുരുഷന്മാരേക്കാള് ഒരുപടി മുന്നോട്ടു കടന്നു ,അവര്‍ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുവരെ സങ്കല്‍പിക്കാറുണ്ടത്രേ.സ്ത്രീകളില്‍ 4% പേര് മാത്രമേ സ്വര്‍ഗ്ഗ അനുരാഗികള്‍ ആയിട്ടുള്ളൂ എന്നാണ് കണക്കാക്കുന്നത്.വാസ്തവത്തില്‍ മിക്ക സ്ത്രീകളും ഇത്തരം ലൈംഗിക താല്പര്യങ്ങള് മനസ്സില്‍ ഒളിപ്പിച്ചു വയ്ക്കാറുണ്ടെന്നാണ് കണ്ടെത്തല്‍.
മിക്ക ദമ്പതികളും ഏറ്റവും ബുദ്ധിമുട്ടുള്ള വീല്‍ബാരോ എന്ന ലൈംഗിക പൊസിഷന്‍ തങ്ങളുടെ ലൈംഗികജീവിതത്തിനിടയില്‍ ഒരിക്കലെങ്കിലും പരീക്ഷിച്ചിട്ടുണ്ട്.
ഇരുപതുകളുടെ തുടക്കത്തില്‍ പത്തില്‍ ഒരാള്‍ വീതം ഒരേസമയം ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുമായി കാമകേളികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. ഇങ്ങനെയുള്ളവരില്‍ മിക്കവരും ഒന്നോ രണ്ടോ തവണ ഇത്തരം കൂട്ടലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം പിന്നീട് സാധാരണ ലൈംഗിക രീതികളിലേക്ക് മടങ്ങുന്നതാണ് കണ്ടിട്ടുള്ളത്.
അപരിചിതരുമായിട്ടുള്ള ലൈംഗികവേഴ്ച മിക്കവരെയും തൃപ്തിപ്പെടുത്താറില്ല എന്നതാണ് സത്യം. അതേസമയം തന്നെ യൗവനത്തില്‍ മിക്കവരും പൊതുസ്ഥലങ്ങളില്‍വച്ച് കാമപരമായ ഭാഹ്യകേളികളോ ലൈംഗിക ബന്ധമോ നടത്തിയിട്ടുണ്ടാവാം . വീടിന്റെ ബൈക്ക് ഷെഡിന്റെ പുറകിലോ കുറ്റിച്ചെടികള്‍ക്ക് ഇടയിലോ കാറിന്റെ പിന്‍സീറ്റിലോ നടത്തിയിരുന്ന ലൈംഗികപരീക്ഷണങ്ങള്‍ മുപ്പതുകളില്‍ മിക്കദമ്പതികളും പകുതിയടഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റുന്നു. മിക്കവാറും ഇരുള്‍വീണ പാര്‍ക്കിന്റെ മൂലകളോ സ്വന്തം വീട്ടിലെ പൂന്തോട്ടങ്ങളിലോ ഒക്കെയായിരിക്കും ഇത് . സിനിമകളിലെ സാധാരണ കാഴ്ചപോലെ ഷവറിന്റെ കീഴെയും ബാത് ടബ്ബിലും ഉള്ള ലൈംഗിക ബന്ധവും ഇപ്പോള്‍ വളരെ സാധാരണമാണ്.
മുപ്പതുകളില്‍ തങ്ങളുടെ ലൈംഗികബന്ധത്തില്‍ കൂടുതല്‍ എരിവും പുളിയുമേകാന്‍ ദമ്പതികള്‍ കണ്ണ് മൂടിക്കെട്ടിയോ പങ്കാളിയെ അവരുടെ സമ്മതത്തോടെ കെട്ടിയിട്ടും മറ്റും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ പ്രാകൃതമായ ലൈംഗിക രീതിയിലേക്ക് 5 മുതല്‍ 10 ശതമാനം ദമ്പതികള്‍ മാത്രമേ പോകാറുള്ളൂ.
SUMMARY: Age and changing sex desires
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

