14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അഞ്ചരമാസത്തില്‍ ഇരട്ടക്കൂട്ടികള്‍ക്ക് ജന്മം നല്‍കി; ഒരു കുഞ്ഞ് മരിച്ചു, രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക്, തൃശൂരില്‍ അപൂര്‍വനേട്ടം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 20.06.2018) 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അഞ്ചരമാസത്തില്‍ ഇരട്ടക്കൂട്ടികള്‍ക്ക് ജന്മം നല്‍കി. ഇതില്‍ ഒരു കുഞ്ഞ് ജനിച്ച് നാലാംദിവസം മരണത്തിന് കീഴടങ്ങി. 650 ഗ്രാം മാത്രം തൂക്കമുള്ള രണ്ടാമത്തെ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞുപരിശ്രമിച്ചു. ആ ശ്രമം വിജയം കാണുകയും ചെയ്തു. അതേസമയം 22 ആഴ്ചയിലെ വളര്‍ച്ചയുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നത് അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

നവജാതശിശു ജീവിക്കണമെങ്കില്‍ ചുരുങ്ങിയത് 24 ആഴ്ചയിലെ വളര്‍ച്ചയെങ്കിലും വേണം. എന്നാല്‍ വിദഗ്ധമായ ചികിത്സയിലൂടെ കുഞ്ഞിന്റെ തൂക്കം ഇപ്പോള്‍ ഒരു കിലോയ്ക്ക് മുകളിലെത്തി.

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അഞ്ചരമാസത്തില്‍ ഇരട്ടക്കൂട്ടികള്‍ക്ക് ജന്മം നല്‍കി; ഒരു കുഞ്ഞ് മരിച്ചു, രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക്, തൃശൂരില്‍ അപൂര്‍വനേട്ടം

കണ്ണൂര്‍ സ്വദേശികളായ സതീഷ് - ഷീന ദമ്പതികള്‍ക്ക് 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ജനിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു പ്രസവം.
അമ്മയും കുഞ്ഞും ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നു. പ്രസവശേഷം 34 ദിവസം വെന്റിലേറ്ററിലായിരുന്ന കുഞ്ഞിന്റെ ജീവന്‍ തിരിച്ചുകിട്ടുമോയെന്ന് ആശങ്കപ്പെട്ട നാളുകളെ കുറിച്ച് പറയുമ്പോള്‍ പിതാവ് സതീഷ് വിങ്ങിപൊട്ടുകയാണ്. രണ്ടു ദിവസത്തിനകം ഇവര്‍ക്ക് ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Keywords: Kerala baby weighing 650 gm, born after 5.5 month pregnancy survives,Thrissur, News, Baby, Hospital, Treatment, Doctor, Parents, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia