തിലകന്റെ സ്വത്തിനായി മക്കള്‍ കോടതിയില്‍

 


തിലകന്റെ സ്വത്തിനായി മക്കള്‍ കോടതിയില്‍
തിരുവനന്തപുരം:  അന്തരിച്ച നടന്‍ തിലകന്റെ സ്വത്തിനായി മക്കള്‍ കോടതിയെ സമീപിച്ചു. തിലകന്റെ സ്വത്തുക്കള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മകള്‍ സോണിയ തിലകന്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി. താന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തന്നെ ഒഴിപ്പിക്കാന്‍ ആദ്യഭാര്യയിലെ മക്കള്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് തിലകന്റെ രണ്ടാമത്തെ ഭാര്യയുടെ മകളായ സോണിയ കോടതിയെ സമീപിച്ചത്.

തിലകന്‍ അവസാന നാളുകളില്‍ തിരുവനന്തപുരത്തെ പിആര്‍എസ് കോര്‍ട്ട് എന്ന അപ്പാര്‍ട്ട്‌മെന്റില്‍ സോണിയയോടൊപ്പമാണ് താമസിച്ചിരുന്നത്. അച്ഛന്റെ പേരിലുള്ള ഈ വീട്ടില്‍ നിന്ന് തന്നെ ഇറക്കി വിടരുതെന്നാണ് സോണിയയുടെ ആവശ്യം. കൂടാതെ തിലകന് ലഭിച്ച പുരസ്‌കാരങ്ങളും അവാര്‍ഡുകളും മറ്റാരെങ്കിലും ബലം പ്രയോഗിച്ച് എടുക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ പറയന്നു.

തിലകന്റെ ആദ്യ ഭാര്യയിലെ മക്കളിലൊരാളായ ഷോബി തിലകന്‍ തന്നെ ഭീഷണിപ്പെടുത്തുന്നു. തിലകന് ലഭിച്ച പുരസ്‌കാരങ്ങള്‍ അടക്കമുള്ളവ കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നു സോണിയ ആരോപിച്ചു.  ഹര്‍ജിക്കാരിയുടെ ആവശ്യം അംഗീകരിച്ച കോടതി ആസ്തികള്‍ വിലയിരുത്താന്‍ കമ്മീഷണറെ നിയോഗിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധന നടത്തിയിരുന്നു. 1990ലാണ് തിലകന്‍ ഈ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്.

SUMMARY:
Soniya Thilakan, daughter of actor Thilakan, approached the additional munsiff court here on Friday, alleging her step-brothers Shammi and Shoby were threatening to evict her from her flat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia