കാന്‍സറില്‍ നിന്ന് എന്നെ രക്ഷിച്ചത് സോളാര്‍: ഇന്നസെന്റ് എം പി

 


കൊല്ലം: (www.kvartha.com 03.05.2016) രണ്ടു വട്ടം കടന്നുപിടിച്ച കാന്‍സറില്‍ നിന്ന് എന്നെ രക്ഷിച്ചതു ഗംഗാധരന്‍ ഡോക്ടര്‍ മാത്രമല്ല, സോളാര്‍ കൂടിയാണെന്ന് ഇരിങ്ങാലക്കുട എം.പി ഇന്നസെന്റ്. കൊല്ലത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം. മുകേഷിന്റെ പ്രചരണാര്‍ഥം നടത്തിയ സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇന്നസെന്റ്.

കാന്‍സറില്‍ നിന്ന് എന്നെ രക്ഷിച്ചത് സോളാര്‍: ഇന്നസെന്റ് എം പിഇന്നസെന്റ് പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ സദസ്സില്‍ ചിരിയുടെ മാലപ്പടക്കം പെട്ടിത്തുടങ്ങി. 'ഓരോ ദിവസവും കമ്മിഷനു മുന്നില്‍ ഒരു സ്ത്രീ ഓരോരുത്തരുടെ പേരു വെളിപ്പെടുത്തുകയല്ലേ. അപ്പോ ഞാന്‍ കാന്‍സറിനോട് പറഞ്ഞു നീ കുറച്ചു നാളത്തേക്കൊന്നു മാറി നില്‍ക്ക്.

 ഞാനീ മാന്യന്‍മാരുടെയൊക്കെ പേരൊന്നു കേട്ടിട്ടു വരട്ടെ. സ്ത്രീയുടെ വെളിപ്പെടുത്തലുകള്‍ നീണ്ടതോടെ കാന്‍സര്‍ അതിന്റെ പാട്ടിനുപോയി'. ഇന്നസെന്റ് പറഞ്ഞു നിര്‍ത്തുമ്പോള്‍ വേദിയിലും സദസിലും കയ്യടിയുംകുട്ടച്ചിരിയും. മാന്നാര്‍ മത്തായി സ്‌റ്റൈലില്‍ 'എം.പിയായപ്പോള്‍ പലരും പറഞ്ഞു ഇനിയിപ്പം എന്താ ഇഷ്ടംപോലെ കാശുണ്ടാക്കാമല്ലോ, കോഴ കിട്ടുമല്ലോ എന്നൊക്കെ.

പക്ഷേ രണ്ടു വര്‍ഷമായി ഒറ്റൊരുത്തനേം എന്റെ വീടിന്റെ വഴിക്കു കണ്ടിട്ടില്ല. കിട്ടാനുള്ള ആശ കൊണ്ടല്ല കേട്ടോ, പക്ഷേ അവിടെയും ഇവിടെയുമൊക്കെ കൊടുക്കുന്നു എന്ന് കേള്‍ക്കുമ്പോ നമുക്കുമുണ്ടാവില്ലേ പൂതി'. അമ്മയുടെ ട്രഷറര്‍ ആയിരിക്കുമ്പോള്‍ അഞ്ചു പൈസ കയ്യിട്ടു വാരാന്‍ ഈ പഹയന്‍ സമ്മതിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് വിശ്വസിച്ചു തന്നെ ഇയാളെ വിജയിപ്പിക്കാം. രാഷ്ട്രീയത്തില്‍ നിന്ന് പണമുണ്ടാക്കി ജീവിക്കേണ്ട അവസ്ഥയൊന്നും മുകേഷിനില്ലെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

Keywords:Cancer, Innocent, Mukesh, Actor, Cine Actor, Entertainment, Malayalam, Kollam, Kerala, LDF, CPM, Assembly Election, Election, Election-2016.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia