Controversy | 'വളരെ സെന്‍സിറ്റീവ് ആയ വിഷയമാണ്, അറിയാതെ ഒരു വാക്ക് പറഞ്ഞാല്‍ പോലും ഭാവിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും'; ഹേമ കമിറ്റി റിപോര്‍ടില്‍ പ്രതികരണവുമായി സിദ്ദീഖ് 

 
Hema Committee, Siddique, AMMA, Kerala, Malayalam Cinema, Gender Discrimination, Report, Women Safety, Controversy, Film Industry
Watermark

Photo Credit: Facebook / Sidhique

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മറ്റ് സംഘടനകളുമായി കൂടിയാലോചിക്കേണ്ടതുണ്ട്
 

കൊച്ചി: (KVARTHA) ഹേമാ കമിറ്റി റിപോര്‍ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രടറി സിദ്ദിഖ് രംഗത്തെത്തി. ഗുരുതരമായ ആരോപണങ്ങളാണ് റിപോര്‍ടില്‍ പരാമര്‍ശിക്കുന്നത്.  സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ കടുത്ത വിവേചനം നേരിടുന്നു എന്നതടക്കമുള്ള ആരോപണങ്ങളും ഉണ്ടായിരുന്നു. രാത്രികളില്‍ കതകിന് ശക്തമായി മുട്ടുന്നു, എന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Aster mims 04/11/2022

 

ഇതിനോട് ആര്‍ക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്നും മറ്റ് സംഘടനകളുമായി കാര്യങ്ങള്‍ കൂടിയാലോചിക്കേണ്ടതുണ്ടെന്നുമായിരുന്നു സിദ്ദീഖിന്റെ പ്രതികരണം. 

 

സിദ്ദീഖിന്റെ പ്രതികരണം:
 
ഏത് കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിന് കൃത്യമായ ധാരണയില്ല. രണ്ട് ദിവസമായി 'അമ്മ'യുടെ ഒരു ഷോയുടെ റിഹേഴ്‌സലുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. റിപോര്‍ട് വിശദമായി പഠിച്ചിട്ട് എന്ത് മറുപടിയാണ് പറയേണ്ടത് എന്നതിനെപ്പറ്റി തീരുമാനമെടുക്കാം. മറ്റ് സംഘടനകളുമായി കൂടിയാലോചിക്കേണ്ടതുണ്ട്. വളരെ സെന്‍സിറ്റീവ് ആയ വിഷയമാണ്. അറിയാതെ ഒരു വാക്ക് പറഞ്ഞാല്‍ പോലും ഭാവിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും. ആര്‍ക്കെതിരെയാണ് വിവേചനം, ഏത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടത്, ആര്‍ക്കെതിരെയാണ് പരാതി എന്നൊക്കെ വിശദമായി പഠിക്കണം- എന്നും സിദ്ദീഖ് പറഞ്ഞു.

233 പേജുള്ള റിപോര്‍ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഉച്ചയ്ക്ക് രണ്ടരയോടെ സര്‍കാര്‍ പുറത്തുവിട്ടത്. ഇതില്‍ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപോര്‍ടും പുറത്തുവിട്ടിട്ടില്ല.

മലയാള സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാനാണ് മുന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമിറ്റിയെ സര്‍കാര്‍ നിയമിച്ചത്. നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി എന്നിവരായിരുന്നു കമിഷന്‍ അംഗങ്ങള്‍. വിവരാവകാശ കമിഷന്റ നിര്‍ദേശം അനുസരിച്ചാണ് വര്‍ഷങ്ങള്‍ക്കുശേഷം റിപോര്‍ട് പുറത്തിവിടുന്നത്. കമിറ്റിയുടെ റിപോര്‍ട് 2019 ഡിസംബര്‍ 31നാണ് സര്‍കാരിനു കൈമാറിയത്.

റിപോര്‍ടില്‍ പറഞ്ഞിരിക്കുന്ന പ്രസക്ത ഭാഗങ്ങള്‍:

ചലച്ചിത്ര രംഗത്തുള്ളവര്‍ ആ മേഖലയില്‍ മറ്റാരെയും വിലക്കാന്‍ പാടില്ലെന്നു ജസ്റ്റിസ് കെ ഹേമ കമിറ്റിയുടെ ശുപാര്‍ശകളില്‍ പറയുന്നു. സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ കടുത്ത വിവേചനം നേരിടുന്നു എന്നും പരാമര്‍ശിക്കുന്നു. ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നിര്‍മാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്. 

വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നല്‍കണം തുടങ്ങി വിവിധ നിര്‍ദേശങ്ങളാണ് കമിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. 2019 ഡിസംബറില്‍ ഹേമ കമിഷന്‍ മുഖ്യമന്ത്രിക്ക് റിപോര്‍ട് നല്‍കിയെങ്കിലും സര്‍കാര്‍ പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും മുന്‍പ് തള്ളിയിരുന്നു. 


പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നിയമം അനിവാര്യമാണെന്നും ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ ഹേമ കമിഷന്‍ സര്‍കാരിനു സമര്‍പ്പിച്ച റിപോര്‍ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നതായും മറ്റു രീതിയില്‍ ചൂഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമിഷനെ അറിയിച്ചു. 


ഇതിനു പിന്‍ബലം നല്‍കുന്ന രേഖകളും ചിലര്‍ ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ഇതു ചോദിച്ചാല്‍ മോശമായി പ്രതികരിക്കുന്നവരുണ്ടെന്നും ചിലര്‍ കമിഷനോട് പരാതിപ്പെട്ടു.

റിപോര്‍ട് പുറത്തുവരുന്നതിനെതിരെ നടി രഞ്ജിനി ഹൈകോടതി സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയും തള്ളിയതോടെ തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. ചൊവ്വാഴ്ച അവധിയായതിനാല്‍ കൂടിയാണ് റിപോര്‍ട് തിങ്കളാഴ്ച തന്നെ പുറത്തുവിട്ടത്.

#HemaCommitteeReport, #SiddiqueResponse, #AMMA, #MalayalamCinema, #GenderDiscrimination, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script