Actor's Journey | 25 വയസായപ്പോഴേക്കും ഖാന്‍മാരെക്കാള്‍ സൂപ്പര്‍ സ്റ്റാര്‍ പദവി; വെറും വര്‍ഷങ്ങള്‍ക്കുളളില്‍ തകര്‍ന്നടിന്ന ജീവിതം! ഇന്നും ബോളിവുഡ് ഒരു മടങ്ങിവരവിനായി കാത്തിരിക്കുന്ന ആ താരം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
2020ഓടെ ബോളിവുഡിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു
മുംബൈ: (KVARTHA) 1990 കളുടെ തുടക്കകാലഘട്ടത്തില്‍ ബോളിവുഡിലെ മിന്നും താരങ്ങളായിരുന്നു സല്‍മാന്‍ ഖാനും ആമിര്‍ ഖാനും. ഈ കാലയളവില്‍ അമിതാഭ് ബച്ചനും ഋഷി കപൂറും പിന്നിലായപ്പോൾ ഈ രണ്ട് താരങ്ങളും സൂപ്പര്‍സ്റ്റാര്‍ പദവി സ്വന്തമാക്കുന്നുപോലും ബോളിവുഡ് ലോകം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയിരിക്കെയാണ് 1990 കളില്‍ ഒരാള്‍ ഒറ്റരാത്രികൊണ്ട് അവരില്‍ നിന്ന് ഈ സൂപ്പര്‍സ്റ്റാര്‍ പട്ടം സ്വന്തമാക്കിയത്.
ഖാന്‍മാര്‍ ബോക്സ് ഓഫീസില്‍ ആധിപത്യം പുലര്‍ത്തിയപ്പോഴും, വെറും 25 വയസ് മാത്രം പ്രായമുള്ള ഈ യുവതാരം ബാക്ക്-ടു-ബാക്ക് ഹിറ്റുകള്‍ നല്‍കികൊണ്ടിരുന്നു. അന്നുണ്ടായിരുന്ന താരങ്ങള്‍ക്കും മുകളിലായിരുന്നു ഈ താരത്തിന്റെ സ്ഥാനം. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞു.
വിസ്മയിപ്പിച്ച താരം
25-ാം വയസില്‍ ഖാന്‍മാരേക്കാളും പ്രശസ്തിയാര്‍ജിച്ച ആ താരമാണ് 'രാഹുല്‍ റോയ്'. 1990-ല്‍, ആമിറും സല്‍മാനും അരങ്ങേറ്റം കുറിച്ചതിന് രണ്ട് വര്‍ഷത്തിന് ശേഷം, ഷാരൂഖിനും അക്ഷയ്ക്കും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹിറ്റുകള്‍ സമ്മാനിച്ചുകൊണ്ട് രാഹുല്‍ ബോളിവുഡിലേക്ക് രംഗപ്രവേശനം ചെയ്തത്. അദ്ദേഹത്തിന്റെ അരങ്ങേറ്റം അങ്ങയറ്റം ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു - അതാണ് ആഷിഖി എന്ന മ്യൂസിക്കല്‍ ഹിറ്റ്.
ഈ ചിത്രത്തിലെ ഉജ്ജ്വല വിജയം വെറും 24 -ാം വയസില്‍ രാഹുല്‍ റോയിയെ ഹിന്ദി സിനിമാലോകത്തെ മുഖ്യ ആകര്‍ഷണമായി മാറി. പിന്നീട് പ്യാര്‍ കാ സായ, ജുനൂന്‍, ഗുംറ തുടങ്ങിയ നിരൂപക പ്രശംസ നേടിയതും വിജയിച്ചതുമായ ചിത്രങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 1993-ഓടെ, മൂന്ന് ഖാന്‍മാരെയും അക്ഷയ് കുമാറിനെയും പോലും മറികടന്ന് ബോളിവുഡിലെ ഏറ്റവും പ്രമുഖ യുവ നടനായി അദ്ദേഹം മാറി.
രാഹുല്‍ റോയിയുടെ തകര്‍ച്ച
എന്നാല്‍ തന്റെ കരിയറിന്റെ തുടര്‍ന്നുള്ള കാലഘട്ടങ്ങള്‍ രാഹുലിന് അത്ര ശുഭകരമായിരുന്നില്ല. 1990-93 കാലഘട്ടത്തില്‍, അദ്ദേഹം അഭിനയിച്ച ബാരിഷ്, ജനം, ഭൂകാമ്പ് എന്നീ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. എന്നാല്‍ തന്റെ ആദ്യ വര്‍ഷങ്ങള്‍ അദ്ദേഹത്തിന് ഹിറ്റുകള്‍ നല്‍കിയപ്പോള്‍, 1993 ന് ശേഷം, അതെല്ലാം പരാജയത്തിലേക്ക് വഴിമാറി. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍, എട്ട് ചിത്രങ്ങളില്‍ രാഹുല്‍ പ്രത്യക്ഷപ്പെട്ടു, അവയെല്ലാം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.
പിന്നീട് അര പതിറ്റാണ്ടോളം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത താരം തിരിച്ചെത്തിയപ്പോള്‍ പരാജയങ്ങള്‍ വീണ്ടും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം 12 ഫ്‌ലോപ്പുകള്‍ കൂടി നല്‍കി, അതില്‍ അവസാനത്തേത് 2020-ല്‍ പുറത്തിറങ്ങിയ സയോണി ആയിരുന്നു. ഇതുവരെ, കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ തുടര്‍ച്ചയായി 20 പരാജയങ്ങള്‍ (മൊത്തം 25 എണ്ണം) രാഹുല്‍ നല്‍കിയിട്ടുണ്ട്. തന്റെ ചില സിനിമാ തിരഞ്ഞെടുപ്പുകള്‍ നന്നായി നടന്നില്ലെന്നും ഒരിക്കലും പാടില്ലാത്ത നിരവധി സിനിമകളില്‍ താന്‍ ഒപ്പിട്ടെന്നും ഇത് തന്റെ ജോലിയുടെ ഗുണനിലവാരത്തെ ബാധിച്ചുവെന്നും താരം വ്യക്തമാക്കി.
രാഹുല്‍ റോയിയുടെ സാമ്പത്തിക പ്രതിസന്ധി
2020ഓടെ ബോളിവുഡിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു രാഹുല്‍. എന്നാല്‍ വിധിക്ക് മറ്റ് പദ്ധതികളുണ്ടായിരുന്നു. എല്‍എസി ചിത്രീകരിക്കുന്നതിനിടെ നടന് മസ്തിഷ്‌കാഘാതം സംഭവിച്ചു, തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആഴ്ചകളോളം ചികിത്സിക്കുകയും ചെയ്തു. തുടര്‍ന്നുള്ള അഭിമുഖങ്ങളില്‍, തന്റെ ചികിത്സയ്ക്കുള്ള സാമ്പത്തികം തന്റെ പക്കലില്ലെന്നും അതിന് തന്നെ സഹായിച്ചത് സല്‍മാന്‍ ഖാനാണെന്നും താരം വെളിപ്പെടുത്തി. ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന താരം സുഖം പ്രാപിച്ചതിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്.
