ജയാബച്ചന്‍ ബോളിവുഡ് നൃത്തക്കാരിയെന്ന് നരേഷ് അഗര്‍വാള്‍; കടുത്ത വിമര്‍ശനവുമായി സുഷമയും സ്മൃതിയും
Mar 13, 2018, 10:38 IST
ന്യൂഡല്‍ഹി: (www.kvartha.com 13.03.2018) സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയാബച്ചന്‍ 'ബോളിവുഡ് നൃത്തക്കാരി'യെന്ന് നരേഷ് അഗര്‍വാള്‍. അതേസമയം നരേഷ് അഗര്‍വാളിന്റെ ജയയ്‌ക്കെതിരെയുള്ള പരാമര്‍ശം ഏറെ വിവാദത്തിലായിരിക്കയാണ്. ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നരേഷ് അഗര്‍വാള്‍ വിവാദത്തിലായത്.
രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിട്ട നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അഗര്‍വാളിന്റെ പാര്‍ട്ടി പ്രവേശനം പ്രഖ്യാപിക്കുന്നതിനായി റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് നരേഷ് അഗര്‍വാളിന്റെ വിവാദപരാമര്‍ശം.
തനിക്ക് രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചെന്നും അത് സിനിമകളില്‍ നൃത്തം ചെയ്തവള്‍ക്ക് നല്‍കിയെന്നുമാണ് അഗര്‍വാള്‍ പറഞ്ഞത്. തുടര്‍ന്നു കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും വിമര്‍ശനവുമായി രംഗത്തെത്തി. അഗര്‍വാള്‍ ബിജെപിയിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ജയാ ബച്ചനെക്കുറിച്ചുള്ള പരാമര്‍ശം അനുചിതവും അംഗീകരിക്കാനാവാത്തതുമാണെന്നും സുഷമ സ്വരാജ് പറഞ്ഞു.
തൊട്ടുപിന്നാലെ സ്മൃതി ഇറാനിയും വിമര്‍ശനവുമായി രംഗത്തെത്തി. സഞ്ജയ് നിരുപമിനെതിരായ എന്റെ കേസ് കോടതിയിലെത്തിയിട്ട് അഞ്ചുവര്‍ഷമായി. എന്നാല്‍ എന്റെ പോരാട്ടം മറ്റൊരു സ്ത്രീയെ അപമാനിക്കുന്നതിനുള്ള ഒഴിവുകഴിവല്ല. സ്ത്രീകളിലൊരാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും. രാഷ്ട്രീയം പോലും കണക്കെടുക്കില്ല എന്ന് സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. അതേസമയം നരേഷ് അഗര്‍വാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് അലയടിക്കുന്നത്.
ഏഴുതവണ ഉത്തര്‍പ്രദേശ് നിയമസഭയില്‍ എംഎല്‍എയും നിലവില്‍ സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമാണു നരേഷ് അഗര്‍വാള്‍. ഇത്തവണ പക്ഷേ, അഗര്‍വാളിനു വീണ്ടും സീറ്റ് നല്‍കാതെ ജയാ ബച്ചനെയാണു സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്.
രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിട്ട നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അഗര്‍വാളിന്റെ പാര്‍ട്ടി പ്രവേശനം പ്രഖ്യാപിക്കുന്നതിനായി റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് നരേഷ് അഗര്‍വാളിന്റെ വിവാദപരാമര്‍ശം.
തനിക്ക് രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചെന്നും അത് സിനിമകളില്‍ നൃത്തം ചെയ്തവള്‍ക്ക് നല്‍കിയെന്നുമാണ് അഗര്‍വാള്‍ പറഞ്ഞത്. തുടര്‍ന്നു കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും വിമര്‍ശനവുമായി രംഗത്തെത്തി. അഗര്‍വാള്‍ ബിജെപിയിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ജയാ ബച്ചനെക്കുറിച്ചുള്ള പരാമര്‍ശം അനുചിതവും അംഗീകരിക്കാനാവാത്തതുമാണെന്നും സുഷമ സ്വരാജ് പറഞ്ഞു.
തൊട്ടുപിന്നാലെ സ്മൃതി ഇറാനിയും വിമര്‍ശനവുമായി രംഗത്തെത്തി. സഞ്ജയ് നിരുപമിനെതിരായ എന്റെ കേസ് കോടതിയിലെത്തിയിട്ട് അഞ്ചുവര്‍ഷമായി. എന്നാല്‍ എന്റെ പോരാട്ടം മറ്റൊരു സ്ത്രീയെ അപമാനിക്കുന്നതിനുള്ള ഒഴിവുകഴിവല്ല. സ്ത്രീകളിലൊരാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും. രാഷ്ട്രീയം പോലും കണക്കെടുക്കില്ല എന്ന് സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. അതേസമയം നരേഷ് അഗര്‍വാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് അലയടിക്കുന്നത്.
ഏഴുതവണ ഉത്തര്‍പ്രദേശ് നിയമസഭയില്‍ എംഎല്‍എയും നിലവില്‍ സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമാണു നരേഷ് അഗര്‍വാള്‍. ഇത്തവണ പക്ഷേ, അഗര്‍വാളിനു വീണ്ടും സീറ്റ് നല്‍കാതെ ജയാ ബച്ചനെയാണു സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്.
Keywords: Sushma Swaraj, Smriti Irani Hit Out at Naresh Agarwal for Sexist Jibe at Jaya Bachchan in BJP Debut, New Delhi, News, Politics, Rajya Sabha, Election, Protesters, Press meet, Controversy, Criticism, Twitter, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.