മാസ് ലുകില്‍ സൂര്യ; പുതിയ ചിത്രം എതിര്‍ക്കും തുനിന്തവന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു; പടം പുറത്തിറങ്ങുന്നത് 5 ഭാഷകളില്‍
Dec 14, 2021, 17:59 IST
ചെന്നൈ: (www.kvartha.com 13.12.2021) തെന്നിന്‍ഡ്യന്‍ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം എതിര്‍ക്കും തുനിന്തവന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് സണ്‍ പിക്ചേഴ്സ്. ഒരു കൈകൊണ്ട് മുഖത്തിന്റെ പാതി മറച്ച നിലയില്‍ വേറിട്ട ലുകിലുള്ള സൂര്യയെ ആണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. സൂര്യയുടെ നാല്‍പതാമത്തെ ചിത്രമാണ് എതിര്‍ക്കും തുനിന്തവന്‍.
ചിത്രം അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുന്നത്. പാണ്ഡിരാജാണ് ചിത്രത്തിന്റെ സംവിധാനം. നിര്‍മാണം സണ്‍ പിക്ചേഴ്സ്. പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഫ്രബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യും.
ജയ് ഭീമാണ് സൂര്യയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. തമിഴ്നാട്ടിലെ കീഴ്ജാതിക്കാരുടെ ദുരവസ്ഥ പറഞ്ഞ ചിത്രത്തിന് അഭിനന്ദനപ്രവാഹമായിരുന്നു.
ടി ജെ ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് സൂര്യയും ജ്യോതികയും ചേര്‍ന്നാണ്. മലയാളി താരങ്ങളായ രജിഷ വിജയന്‍, ലിജോ മോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ചിത്രം അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുന്നത്. പാണ്ഡിരാജാണ് ചിത്രത്തിന്റെ സംവിധാനം. നിര്‍മാണം സണ്‍ പിക്ചേഴ്സ്. പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഫ്രബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യും.
ജയ് ഭീമാണ് സൂര്യയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. തമിഴ്നാട്ടിലെ കീഴ്ജാതിക്കാരുടെ ദുരവസ്ഥ പറഞ്ഞ ചിത്രത്തിന് അഭിനന്ദനപ്രവാഹമായിരുന്നു.
ടി ജെ ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് സൂര്യയും ജ്യോതികയും ചേര്‍ന്നാണ്. മലയാളി താരങ്ങളായ രജിഷ വിജയന്‍, ലിജോ മോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.