സിനിമാക്കാരോട് കളിച്ചാല്‍ ഇങ്ങനെയായിരിക്കുമോ? പുതിയ സിനിമ ലഭിക്കാത്തതിനെ തുടര്‍ന്ന് ലിബര്‍ട്ടി ബഷീര്‍ തിയേറ്ററുകള്‍ പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ പണിയുന്നു
Feb 13, 2017, 15:50 IST
കൊച്ചി: (www.kvartha.com 13.02.2017) പുതിയ റിലീസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സിനിമാ സമരത്തിന് മുന്‍ നിരയില്‍ നിന്ന ലിബര്‍ട്ടി ബഷീര്‍ തലശ്ശേരിയിലെ തന്റെ തിയറ്റര്‍ കോംപ്ലക്‌സ് ഇടിച്ചു നിരത്തി ഷോപ്പിങ് കോംപ്ലക്‌സ് പണിയാന്‍ ഒരുങ്ങുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Shunned by Dileep & Co., Liberty Basheer plans to demolish his theaters, Kochi, Thalassery, Released, Media, Cinema, Entertainment, News, Kerala.
പുതിയ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്ന സംഘടനയില്‍ ചേര്‍ന്നാല്‍ മാത്രമേ സിനിമാ റിലീസുകള്‍ നല്‍കൂ എന്ന നിലപാടിലാണ് പുതിയ സംഘടനയിലെ നേതാക്കളെന്ന് ബഷീര്‍ പറയുന്നു. എന്നാല്‍ അതിന് താന്‍ വഴങ്ങില്ല. എന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കും. പുതിയ സിനിമകള്‍ റിലീസ് ചെയ്യാത്തതുകൊണ്ട് നഷ്ടവും സംഭവിച്ചിട്ടില്ല. പുതിയ സംഘടനയിലുള്ളവര്‍ തന്നോട് പ്രതികാരം ചെയ്യുകയാണെന്നും ഒരു മാധ്യമത്തോട് സംസാരിക്കവേ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ തിയറ്റര്‍ സമരത്തെ തുടര്‍ന്ന് ഒരു മാസത്തോളം വൈകിയ ക്രിസ്തുമസ് റിലീസുകള്‍ പിന്നീട് മറ്റ് തിയറ്ററുകളിലെല്ലാം റിലീസിനെത്തിയെങ്കിലും ഇതില്‍ ഒരു ചിത്രത്തിനു പോലും ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളില്‍ റിലീസ് അനുവദിച്ചിരുന്നില്ല. സമരത്തെ തുടര്‍ന്ന് റിലീസ് വൈകിയ ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഫുക്രി എന്നീ സിനിമകള്‍ ഇപ്പോള്‍ മറ്റ് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്.
തലശ്ശേരിയിലെ ലിബര്‍ട്ടി ബഷീറിന്റെ സമുച്ചയത്തില്‍ അഞ്ച് സ്‌ക്രീനുകളാണുള്ളത്. ഇതില്‍ ലിബര്‍ട്ടി പാരഡൈസില്‍ ഇപ്പോള്‍ പ്രദര്‍ശനമില്ല. ലിറ്റില്‍ പാരഡൈസിലും ലിബര്‍ട്ടി മൂവി ഹൗസിലും മിനി പാരഡൈസിലും നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത് ഹിന്ദി, ഇംഗ്ലീഷ്, തമിഴ് സിനിമകളും 'സി ക്ലാസ്' സിനിമകളുമാണ് .
മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ തിയറ്റര്‍ സമരത്തെ തുടര്‍ന്ന് ഒരു മാസത്തോളം വൈകിയ ക്രിസ്തുമസ് റിലീസുകള്‍ പിന്നീട് മറ്റ് തിയറ്ററുകളിലെല്ലാം റിലീസിനെത്തിയെങ്കിലും ഇതില്‍ ഒരു ചിത്രത്തിനു പോലും ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളില്‍ റിലീസ് അനുവദിച്ചിരുന്നില്ല. സമരത്തെ തുടര്‍ന്ന് റിലീസ് വൈകിയ ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഫുക്രി എന്നീ സിനിമകള്‍ ഇപ്പോള്‍ മറ്റ് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്.
തലശ്ശേരിയിലെ ലിബര്‍ട്ടി ബഷീറിന്റെ സമുച്ചയത്തില്‍ അഞ്ച് സ്‌ക്രീനുകളാണുള്ളത്. ഇതില്‍ ലിബര്‍ട്ടി പാരഡൈസില്‍ ഇപ്പോള്‍ പ്രദര്‍ശനമില്ല. ലിറ്റില്‍ പാരഡൈസിലും ലിബര്‍ട്ടി മൂവി ഹൗസിലും മിനി പാരഡൈസിലും നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത് ഹിന്ദി, ഇംഗ്ലീഷ്, തമിഴ് സിനിമകളും 'സി ക്ലാസ്' സിനിമകളുമാണ് .
റയീസ്, പതിമൂന്നാംപക്കം പാര്‍ക്കാം, സീക്രട്ട് ഗേള്‍സ് 009, പൊല്ലാത്തവള്‍, ബല്ലെ വേലൈയ്യതേവാ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. തന്റെ തിയേറ്ററുകളില്‍ 50 ജോലിക്കാരുണ്ടെന്നും തിയറ്റര്‍ പൂട്ടിക്കഴിഞ്ഞാല്‍ ഇവരുടെ കുടുംബം പട്ടിണിയിലാകുമെന്നും അതുകൊണ്ടാണ് ഇത്തരം സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍ബന്ധിതനായതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
തിയറ്ററുകളില്‍ നിന്ന് ഉടമകള്‍ക്കു ലഭിക്കുന്ന വരുമാന വിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു ഫെഡറേഷന്‍ നേതൃത്വം നിര്‍മാതാക്കളും വിതരണക്കാരുമായി ഇടഞ്ഞതോടെ ആഴ്ചകളോളം മലയാള സിനിമാ ലോകം സ്തംഭിച്ചിരുന്നു. തിയറ്റര്‍ വിഹിതം നിലവിലെ 4060 എന്ന ശതമാനക്കണക്കില്‍ നിന്ന് 5050 ശതമാനത്തിലേക്ക് മാറ്റണമെന്നായിരുന്നു എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യം.
നേതൃത്വത്തിനെതിരെ എതിര്‍പ്പുയര്‍ന്നതോടെ ഫെഡറേഷന്‍ പിളര്‍ന്നു. ഫെഡറേഷന്‍ വിട്ടുവന്നവരും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളും മള്‍ട്ടിപ്ലക്‌സ് ഉടമകളുമെല്ലാം ഉള്‍പ്പെട്ട സംഘടനയുടെ താല്‍ക്കാലിക ചെയര്‍മാനായി നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും തിരഞ്ഞെടുത്തിരുന്നു.
ഫെഡറേഷനു ബദലായി രൂപം കൊണ്ട സംഘടനയുടെ പേര് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (എഫ്ഇയുഒകെ) എന്നാണ്. പ്രസിഡന്റായി നടനും തിയറ്റര്‍ ഉടമയുമായ ദിലീപിനെയും ജനറല്‍ സെക്രട്ടറിയായി എം.സി.ബോബിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ആന്റണി പെരുമ്പാവൂര്‍, കെ.ഇ.ഇജാസ്, ജി.ജോര്‍ജ് (വൈ.പ്രസി), സുമേഷ്, തങ്കരാജ്, അരുണ്‍ ഘോഷ് (ജോ.സെക്ര), സുരേഷ് ഷേണായ് (ട്രഷ).
Also Read:
നിയന്ത്രണം വിട്ട ടെമ്പോവാന്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
തിയറ്ററുകളില്‍ നിന്ന് ഉടമകള്‍ക്കു ലഭിക്കുന്ന വരുമാന വിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു ഫെഡറേഷന്‍ നേതൃത്വം നിര്‍മാതാക്കളും വിതരണക്കാരുമായി ഇടഞ്ഞതോടെ ആഴ്ചകളോളം മലയാള സിനിമാ ലോകം സ്തംഭിച്ചിരുന്നു. തിയറ്റര്‍ വിഹിതം നിലവിലെ 4060 എന്ന ശതമാനക്കണക്കില്‍ നിന്ന് 5050 ശതമാനത്തിലേക്ക് മാറ്റണമെന്നായിരുന്നു എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യം.
നേതൃത്വത്തിനെതിരെ എതിര്‍പ്പുയര്‍ന്നതോടെ ഫെഡറേഷന്‍ പിളര്‍ന്നു. ഫെഡറേഷന്‍ വിട്ടുവന്നവരും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളും മള്‍ട്ടിപ്ലക്‌സ് ഉടമകളുമെല്ലാം ഉള്‍പ്പെട്ട സംഘടനയുടെ താല്‍ക്കാലിക ചെയര്‍മാനായി നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും തിരഞ്ഞെടുത്തിരുന്നു.
ഫെഡറേഷനു ബദലായി രൂപം കൊണ്ട സംഘടനയുടെ പേര് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (എഫ്ഇയുഒകെ) എന്നാണ്. പ്രസിഡന്റായി നടനും തിയറ്റര്‍ ഉടമയുമായ ദിലീപിനെയും ജനറല്‍ സെക്രട്ടറിയായി എം.സി.ബോബിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ആന്റണി പെരുമ്പാവൂര്‍, കെ.ഇ.ഇജാസ്, ജി.ജോര്‍ജ് (വൈ.പ്രസി), സുമേഷ്, തങ്കരാജ്, അരുണ്‍ ഘോഷ് (ജോ.സെക്ര), സുരേഷ് ഷേണായ് (ട്രഷ).
Also Read:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Shunned by Dileep & Co., Liberty Basheer plans to demolish his theaters, Kochi, Thalassery, Released, Media, Cinema, Entertainment, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.