Pinarayi Vijayan | ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ മിന്നിത്തിളങ്ങി മലയാളികള്‍; അഭിനന്ദനവുമായി മുഖ്യമന്ത്രി
Jul 22, 2022, 19:58 IST
തിരുവനന്തപുരം: (www.kvartha.com) 2020 ലെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ മിന്നിത്തിളങ്ങി മലയാള താരങ്ങള്‍. അഭിനേതാക്കള്‍ക്കൊപ്പം സംവിധായകന്‍, തുടങ്ങി ഒട്ടുമിക്ക മേഖലകളിലും അവാര്‍ഡ് നേടിയത് മലയാളികള്‍ തന്നെയാണ്.
ഇപ്പോള്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവരേയും ഹാര്‍ദമായി അഭിനന്ദിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. 13 പുരസ്‌കാരങ്ങളാണ് ഇത്തവണ കേരളീയരെ തേടിയെത്തിയത്.
മികച്ച നടി: അപര്‍ണ ബാലമുരളി (സൂരറൈ പോട്ര്)
മികച്ച സംവിധായകന്‍: സച്ചി (അയ്യപ്പനും കോശിയും)
മികച്ച സഹനടന്‍: ബിജുമേനോന്‍ (അയ്യപ്പനും കോശിയും)
മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
മികച്ച സംഘട്ടന സംവിധാനം: മാഫിയ ശശി (അയ്യപ്പനും കോശിയും)
മികച്ച മലയാള സിനിമ: സെന്ന ഹെഗ്ഡെയുടെ 'തിങ്കളാഴ്ച നിശ്ചയം'
ജൂറിയുടെ പ്രത്യേക പരാമര്‍ശം: കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്ക്'
മികച്ച വിദ്യാഭ്യാസ ചിത്രം: നന്ദന്‍ സംവിധാനം ചെയ്ത 'ഡ്രീമിങ് ഓഫ് വേര്‍ഡ്സ്'
മികച്ച നോണ്‍ ഫീചര്‍ ചിത്രം: ശോഭ തരൂര്‍ ശ്രീനിവാസന്റെ 'റാപ്‌സഡി ഓഫ് റെയിന്‍സ്: ദി മണ്‍സൂണ്‍ ഓഫ് കേരള'
നോണ്‍ ഫീചര്‍ വിഭാഗത്തിലെ മികച്ച ഛായാഗ്രഹണം: നിഖില്‍ എസ് പ്രവീണ്‍ ('ശബ്ദിക്കുന്ന കലപ്പ')
മികച്ച സിനിമാപുസ്തകം: അനൂപ് രാമകൃഷ്ണന്‍ എഴുതിയ 'എംടി അനുഭവങ്ങളുടെ പുസ്തകം'
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: അനീസ് നാടോടി ('കപ്പേള')
മികച്ച ശബ്ദലേഖനം: ശ്രീശങ്കര്‍, വിഷ്ണു ഗോവിന്ദ് ('മാലിക്ക്')
എന്നീ കേരളീയര്‍ക്കും മലയാള ചിത്രങ്ങള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം മരണാനന്തര ബഹുമതിയായിട്ടാണ് സചിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര രംഗത്തിന് എത്രത്തോളം വലിയ നഷ്ടമാണെന്ന് തെളിയിക്കുന്നതാണ് ഈ അംഗീകാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ തലത്തില്‍ മലയാള സിനിമ അംഗീകരിക്കപ്പെടുന്നത് അഭിമാനാര്‍ഹമായ കാര്യമാണ്. എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. മലയാള സിനിമക്ക് തുടര്‍ന്നും ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാനാകട്ടെ എന്നാശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Pinarayi Vijayan congratulates Award Winners, Thiruvananthapuram, News, Award, Cinema, Chief Minister, Pinarayi Vijayan, Kerala.
മികച്ച നടി: അപര്‍ണ ബാലമുരളി (സൂരറൈ പോട്ര്)
മികച്ച സംവിധായകന്‍: സച്ചി (അയ്യപ്പനും കോശിയും)
മികച്ച സഹനടന്‍: ബിജുമേനോന്‍ (അയ്യപ്പനും കോശിയും)
മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
മികച്ച സംഘട്ടന സംവിധാനം: മാഫിയ ശശി (അയ്യപ്പനും കോശിയും)
മികച്ച മലയാള സിനിമ: സെന്ന ഹെഗ്ഡെയുടെ 'തിങ്കളാഴ്ച നിശ്ചയം'
ജൂറിയുടെ പ്രത്യേക പരാമര്‍ശം: കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്ക്'
മികച്ച വിദ്യാഭ്യാസ ചിത്രം: നന്ദന്‍ സംവിധാനം ചെയ്ത 'ഡ്രീമിങ് ഓഫ് വേര്‍ഡ്സ്'
മികച്ച നോണ്‍ ഫീചര്‍ ചിത്രം: ശോഭ തരൂര്‍ ശ്രീനിവാസന്റെ 'റാപ്‌സഡി ഓഫ് റെയിന്‍സ്: ദി മണ്‍സൂണ്‍ ഓഫ് കേരള'
നോണ്‍ ഫീചര്‍ വിഭാഗത്തിലെ മികച്ച ഛായാഗ്രഹണം: നിഖില്‍ എസ് പ്രവീണ്‍ ('ശബ്ദിക്കുന്ന കലപ്പ')
മികച്ച സിനിമാപുസ്തകം: അനൂപ് രാമകൃഷ്ണന്‍ എഴുതിയ 'എംടി അനുഭവങ്ങളുടെ പുസ്തകം'
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: അനീസ് നാടോടി ('കപ്പേള')
മികച്ച ശബ്ദലേഖനം: ശ്രീശങ്കര്‍, വിഷ്ണു ഗോവിന്ദ് ('മാലിക്ക്')
എന്നീ കേരളീയര്‍ക്കും മലയാള ചിത്രങ്ങള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം മരണാനന്തര ബഹുമതിയായിട്ടാണ് സചിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര രംഗത്തിന് എത്രത്തോളം വലിയ നഷ്ടമാണെന്ന് തെളിയിക്കുന്നതാണ് ഈ അംഗീകാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ തലത്തില്‍ മലയാള സിനിമ അംഗീകരിക്കപ്പെടുന്നത് അഭിമാനാര്‍ഹമായ കാര്യമാണ്. എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. മലയാള സിനിമക്ക് തുടര്‍ന്നും ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാനാകട്ടെ എന്നാശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Pinarayi Vijayan congratulates Award Winners, Thiruvananthapuram, News, Award, Cinema, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.