200 ശതമാനംവും പത്മാവതിക്കൊപ്പമെന്ന് രൺവീർ സിങ്, തന്നോട് ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം
Nov 22, 2017, 12:28 IST
ന്യൂഡൽഹി: (www.kvartha.com 22.11.2017) സഞ്ജയ് ലീലാ ഭൻസാലി ചിത്രം പത്മാവതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ചിത്രത്തെ പിന്തുണച്ച് നടൻ രൺവീർ സിങ്. ഇരുനൂറ് ശതമാനവും താൻ ചിത്രത്തോടൊപ്പമാണെന്ന് താരം പറഞ്ഞു. എന്നാൽ തന്നോട് ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പ് നടി ദീപികയും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ പിറകോട്ടാണോ പോകുന്നതെന്നായിരുന്നു ദീപികയുടെ പ്രതികരണം. ഇത് പിന്നീട് വിവാദമാകുകയും ബി ജെ പി നേതാക്കളടക്കമുള്ളവർ ദീപികക്കെതിരെ രംഗത്തെത്തുകയും ചെയ്തു. തുടർന്നാണ് നടിക്ക് പിന്തുണയുമായി രൺവീറെത്തിയത്.
അതേസമയം, ചിത്രം ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചതായി സൂചനയുണ്ട്. ഡിസംബർ ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രതിഷേധത്തെ തുടർന്നാണ് നീട്ടിവെച്ചത്.
നേരത്തെ ഹൈദരാബാദിൽ യു എസ് പ്രസിഡൻറ് ഡോണാള്‍ഡ് ട്രംപിെൻറ മകള്‍ ഇവാങ്ക ട്രംപ് ഉള്‍പ്പെടെ പങ്കെടുക്കുന്ന ഗ്ലോബല്‍ എൻറര്‍പ്രണര്‍ഷിപ് സമ്മേളനത്തിൽ നിന്ന് നടി ദീപിക വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നു. ബി ജെ പിയുടെ നിലപാടിൽ അസ്വസ്ഥയായ താരം പരിപാടിയിൽ മോദി പങ്കെടുക്കുന്നതിലാണ് ഒഴിഞ്ഞ് നിൽക്കുന്നതെന്നാണ് റിപ്പോർട്ട്.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളെ നടൻ കമൽ ഹാസൻ അപലപിച്ചു. സിനിമയിലെ നായിക ദീപിക പദുകോണിന്റെ തല സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ ഇനാം നല്‍കുമെന്ന ഒരു ബി ജെ പി നേതാവിന്റെ ഭീഷണിയെ തുടര്‍ന്നായിരുന്നു താരത്തിന്റെ പ്രതികരണം.
Summary: Actor Ranveer Singh, one of the three lead actors of 'Padmavati', on Tuesday said he stands by the movie and its director Sanjay Leela Bhansali"200%" amidst the ongoing controversy over its alleged content.
മുമ്പ് നടി ദീപികയും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ പിറകോട്ടാണോ പോകുന്നതെന്നായിരുന്നു ദീപികയുടെ പ്രതികരണം. ഇത് പിന്നീട് വിവാദമാകുകയും ബി ജെ പി നേതാക്കളടക്കമുള്ളവർ ദീപികക്കെതിരെ രംഗത്തെത്തുകയും ചെയ്തു. തുടർന്നാണ് നടിക്ക് പിന്തുണയുമായി രൺവീറെത്തിയത്.
അതേസമയം, ചിത്രം ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചതായി സൂചനയുണ്ട്. ഡിസംബർ ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രതിഷേധത്തെ തുടർന്നാണ് നീട്ടിവെച്ചത്.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളെ നടൻ കമൽ ഹാസൻ അപലപിച്ചു. സിനിമയിലെ നായിക ദീപിക പദുകോണിന്റെ തല സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ ഇനാം നല്‍കുമെന്ന ഒരു ബി ജെ പി നേതാവിന്റെ ഭീഷണിയെ തുടര്‍ന്നായിരുന്നു താരത്തിന്റെ പ്രതികരണം.
Summary: Actor Ranveer Singh, one of the three lead actors of 'Padmavati', on Tuesday said he stands by the movie and its director Sanjay Leela Bhansali"200%" amidst the ongoing controversy over its alleged content.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.