കേന്ദ്രസർക്കാരിനെ പരോക്ഷമായി വിമർശിച്ച് നടൻ വിജയ്, സർക്കാർ സ്വന്തം താല്പര്യം അനുസരിച്ച് നിയമം ഉണ്ടാക്കിയശേഷം ജനങ്ങളോട് അത് പിന്തുടരാൻ നിർബന്ധിക്കരുത്, നിയമം ജനങ്ങള്‍ക്ക് വേണ്ടിയാവണം, മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ ആഞ്ഞടിച്ച് സൂപ്പർതാരം
Mar 16, 2020, 13:12 IST
ചെന്നൈ: (www.kvartha.com 16.03.2020) കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെയും ആദായനികുതിവകുപ്പിനെ ഉപയോഗിച്ചുള്ള റെയ്‌ഡിനെയും പരോക്ഷമായി കടുത്ത ഭാഷയിൽ വിമർശിച്ച് നടൻ വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റര്‍' എന്ന ചിത്രത്തിന്‍െറ ഓഡിയോ ലോഞ്ചിലാണ് വിജയ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. 'ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിര്‍മ്മാണം നടത്തേണ്ടത്. സര്‍ക്കാര്‍ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിര്‍മ്മിച്ചശേഷം ജനങ്ങളോട് അത് പിന്തുടരാന്‍ നിര്‍ബന്ധിക്കുകയല്ല വേണ്ടത്' - വിജയ് തുറന്നടിച്ചു.
എനിക്ക് എന്റെ പഴയ ജീവിതം തിരിച്ചു വേണം. ആ ജീവിതത്തില്‍ സമാധാനം ഉണ്ടായിരുന്നു. റെയ്‌ഡും കസ്റ്റഡിയും അന്ന് നേരിടേണ്ടി വന്നിട്ടില്ല. ജീവിതത്തില്‍ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്. മോശം സമയത്ത് ശക്തമായ പിന്തുണ നല്‍കിയ നിങ്ങള്‍ 'വേറെ ലെവലാണെന്ന്' ആരാധകരോട് വിജയ് പറഞ്ഞു.
എതിര്‍പ്പുകളെ വിജയം കൊണ്ട് കീഴ്പ്പെടുത്തണമെന്നും സത്യം പറഞ്ഞാല്‍ ചിലപ്പോള്‍
നിശ്ശബ്ദനാക്കപ്പെടുമെന്നും അദ്ദേഹം തുറന്നടിച്ചു. ആദായ നികുതി വകുപ്പിന്റെ റെയ്‌ഡും ചോദ്യം ചെയ്യലും മറ്റും കഴിഞ്ഞശേഷം വിജയ് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് മാസ്റ്റര്‍ ഓഡിയോ ലോഞ്ച്.
ബിഗില്‍ സിനിമയ്ക്ക് 50 കോടി രൂപയും മാസ്റ്ററിന് 80 കോടിയും വിജയ് പ്രതിഫലം വാങ്ങിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രേഖകള്‍ കൃത്യമാണെന്നും നികുതി അടച്ചിട്ടുണ്ടെന്നുമാണ് അധികൃതരുടെ പ്രാഥമിക നിഗമനം. നികുതി വെട്ടിപ്പ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ നടന് എതിരായ കേസുകള്‍ അവസാനിപ്പിക്കണമെന്ന് തമിഴ് സിനിമാ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്വത്ത് ഇടപാടുകളിലെ വിശദ പരിശോധനയിലൂടെ നടപടി ഉടന്‍ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്.
ചിത്രത്തില്‍ വില്ലൻ വേഷത്തിലെത്തുന്ന വിജയ് സേതുപതിയും വേദിയിലുണ്ടായിരുന്നു. 'ചെറിയ വേഷങ്ങളില്‍ തുടങ്ങി തമിഴ് സിനിമയില്‍ വലിയ താരമായി മാറിയ ഒരാളുണ്ടെങ്കില്‍ അത് വിജയ് സേതുപതിയാണെന്ന് വിജയ് പറഞ്ഞു. എന്തിനാണ് തന്റെ ചിത്രത്തിൽ വില്ലൻ കഥാപാത്രം സ്വീകരിച്ചതെന്ന് ചോദ്യത്തിന് എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണെന്ന' ചെറിയ ഉത്തരമാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ മനസ്സിൽ എനിക്ക് ഒരു സ്ഥാനമുണ്ടെന്ന് അപ്പോഴാണ് മനസിലായതെന്നും വിജയ് പറഞ്ഞു.
Summary: Master audio launch: Vijay says 'kill them with your success, bury them with your smile'
എനിക്ക് എന്റെ പഴയ ജീവിതം തിരിച്ചു വേണം. ആ ജീവിതത്തില്‍ സമാധാനം ഉണ്ടായിരുന്നു. റെയ്‌ഡും കസ്റ്റഡിയും അന്ന് നേരിടേണ്ടി വന്നിട്ടില്ല. ജീവിതത്തില്‍ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്. മോശം സമയത്ത് ശക്തമായ പിന്തുണ നല്‍കിയ നിങ്ങള്‍ 'വേറെ ലെവലാണെന്ന്' ആരാധകരോട് വിജയ് പറഞ്ഞു.
എതിര്‍പ്പുകളെ വിജയം കൊണ്ട് കീഴ്പ്പെടുത്തണമെന്നും സത്യം പറഞ്ഞാല്‍ ചിലപ്പോള്‍
നിശ്ശബ്ദനാക്കപ്പെടുമെന്നും അദ്ദേഹം തുറന്നടിച്ചു. ആദായ നികുതി വകുപ്പിന്റെ റെയ്‌ഡും ചോദ്യം ചെയ്യലും മറ്റും കഴിഞ്ഞശേഷം വിജയ് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് മാസ്റ്റര്‍ ഓഡിയോ ലോഞ്ച്.
ബിഗില്‍ സിനിമയ്ക്ക് 50 കോടി രൂപയും മാസ്റ്ററിന് 80 കോടിയും വിജയ് പ്രതിഫലം വാങ്ങിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രേഖകള്‍ കൃത്യമാണെന്നും നികുതി അടച്ചിട്ടുണ്ടെന്നുമാണ് അധികൃതരുടെ പ്രാഥമിക നിഗമനം. നികുതി വെട്ടിപ്പ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ നടന് എതിരായ കേസുകള്‍ അവസാനിപ്പിക്കണമെന്ന് തമിഴ് സിനിമാ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്വത്ത് ഇടപാടുകളിലെ വിശദ പരിശോധനയിലൂടെ നടപടി ഉടന്‍ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്.
ചിത്രത്തില്‍ വില്ലൻ വേഷത്തിലെത്തുന്ന വിജയ് സേതുപതിയും വേദിയിലുണ്ടായിരുന്നു. 'ചെറിയ വേഷങ്ങളില്‍ തുടങ്ങി തമിഴ് സിനിമയില്‍ വലിയ താരമായി മാറിയ ഒരാളുണ്ടെങ്കില്‍ അത് വിജയ് സേതുപതിയാണെന്ന് വിജയ് പറഞ്ഞു. എന്തിനാണ് തന്റെ ചിത്രത്തിൽ വില്ലൻ കഥാപാത്രം സ്വീകരിച്ചതെന്ന് ചോദ്യത്തിന് എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണെന്ന' ചെറിയ ഉത്തരമാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ മനസ്സിൽ എനിക്ക് ഒരു സ്ഥാനമുണ്ടെന്ന് അപ്പോഴാണ് മനസിലായതെന്നും വിജയ് പറഞ്ഞു.
Summary: Master audio launch: Vijay says 'kill them with your success, bury them with your smile'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.