ബോളിവുഡ് താരം കരീന കപൂറിനും സെയ്ഫ് അലിഖാനും ആണ്‍കുഞ്ഞ് പിറന്നു; കൂട്ടുകാരനെ കിട്ടിയ സന്തോഷത്തില്‍ തൈമൂര്‍
Feb 21, 2021, 12:23 IST
മുംബൈ: (www.kvartha.com 21.02.2021) ബോളിവുഡ് താരം കരീന കപൂറിനും സെയ്ഫ് അലിഖാനും ആണ്‍കുഞ്ഞ് പിറന്നു. കൂട്ടുകാരനെ കിട്ടിയ സന്തോഷത്തില്‍ മൂത്തമകന്‍ തൈമൂര്‍. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് കരീന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കരീനയുടെ കസിനായ റിദ്ദിമ കപൂറാണ് വാര്‍ത്ത പുറത്തുവിട്ടത്.
കരീന കപൂര്‍ ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും താന്‍ ആശുപത്രിയില്‍ ചെന്ന് കണ്ടിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും പിതാവും നടനുമായ റണ്‍ധീര്‍ കപൂര്‍ ന്യൂസ് ഏജന്‍സി പി ടി ഐ യോട് പറഞ്ഞു.
2020 ആഗസ്റ്റിലാണ് കരീന രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്ന് ദമ്പതികള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. 2016 ഡിസംബര്‍ 20 ന് ആണ് 40 കാരിയായ കരീന ആദ്യത്തെ കണ്‍മണി തൈമൂറിന് ജന്മം നല്‍കിയത്. 2012 ഒക്ടോബറിലാണ് അഞ്ചുവര്‍ഷത്തെ പ്രണയബന്ധത്തിനുശേഷം 49കാരനായ സെയ്ഫ് അലിഖാനെ കരീന വിവാഹം ചെയ്യുന്നത്.
സെയ്ഫ് അലിഖാന്റെ രണ്ടാം വിവാഹമാണ് ഇത്. ബോളിവുഡ് താരം അമൃതാ സിംഗിനെയാണ് താരം ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ടുമക്കളുമുണ്ട്. നടി സാറാ അലിഖാന്‍(25), ഇബ്രാഹിം അലിഖാന്‍(19).
കരീന കപൂര്‍ ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും താന്‍ ആശുപത്രിയില്‍ ചെന്ന് കണ്ടിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും പിതാവും നടനുമായ റണ്‍ധീര്‍ കപൂര്‍ ന്യൂസ് ഏജന്‍സി പി ടി ഐ യോട് പറഞ്ഞു.
2020 ആഗസ്റ്റിലാണ് കരീന രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്ന് ദമ്പതികള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. 2016 ഡിസംബര്‍ 20 ന് ആണ് 40 കാരിയായ കരീന ആദ്യത്തെ കണ്‍മണി തൈമൂറിന് ജന്മം നല്‍കിയത്. 2012 ഒക്ടോബറിലാണ് അഞ്ചുവര്‍ഷത്തെ പ്രണയബന്ധത്തിനുശേഷം 49കാരനായ സെയ്ഫ് അലിഖാനെ കരീന വിവാഹം ചെയ്യുന്നത്.
സെയ്ഫ് അലിഖാന്റെ രണ്ടാം വിവാഹമാണ് ഇത്. ബോളിവുഡ് താരം അമൃതാ സിംഗിനെയാണ് താരം ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ടുമക്കളുമുണ്ട്. നടി സാറാ അലിഖാന്‍(25), ഇബ്രാഹിം അലിഖാന്‍(19).
Keywords: Kareena Kapoor Khan-Saif Ali welcome son, Taimur now has a baby brother, Mumbai, News, Bollywood, Actress, Pregnant Woman, Child, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.