മമ്മുക്ക അന്ന് പറഞ്ഞത് എത്ര സത്യം; സിനിമയിൽ അന്നും ഇന്നും തല്ലുകൊള്ളി തന്നെ - അനുഭവങ്ങൾ പങ്കുവച്ച് നടൻ അജിത്തിന്റെ കുറിപ്പ്
Jun 21, 2017, 17:55 IST
കൊച്ചി: (www.kvartha.com 21.06.2017) മലയാളത്തിന്റെ മെഗാതാരം മമ്മൂക്കയെക്കുറിച്ച് ഇതിനു മുമ്പും നടീ നടന്മാർ തങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവച്ചിട്ടുണ്ട്. നല്ല വ്യക്തത്തിന്റെ ഉടമ, ആളുകളെ സഹായിക്കാനുള്ള സന്മനസ്സ്, എന്തും തുറന്നു പറയാനും പ്രകടിപ്പിക്കാനുമുള്ള സ്വതന്ത്രം തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഓരോരുത്തർക്കുമുള്ളത്. അതുപോലെ തീർത്തും വ്യസ്തതമായി തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സിനിമാതാരം അജിത് കൊല്ലം.
90 കളിലെ സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ താരമാണ് അജിത് കൊല്ലം. മലയാളം, തമിഴ് എന്നീ ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ച താരം ഒരു സിനിമയും സംവിധാനം ചെയ്തു. അജിത് താനെഴുതിയ ഒരു കുറിപ്പിലൂടെയാണ് മമ്മൂക്കയുമായുള്ള അജിത്തിന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുന്നത്. കൂടാതെ ഈ പുണ്ണ്യമാസത്തിൽ മമ്മൂക്കയുടെ ആരാധകർക്കുള്ള പെരുനാൾ സമ്മാനവുമാണ് ഈ കുറിപ്പ്.
അജിതിന്റെ കൊല്ലത്തിന്റെ കുറിപ്പ് വായിക്കാം:
ലക്ഷക്കണക്കിനുവരുന്ന മമ്മൂക്ക ആരാധകര്‍ക്ക് എന്റെ പെരുന്നാള്‍ സമ്മാനം. 1984 ലാണ് ഞാന്‍ മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ചിത്രം - "ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍". 50 ഓളം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടി. എന്റെ 35 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ നിരവധി അനര്‍ഘനിമിഷങ്ങള്‍ !
അതിലേറ്റവും പ്രധാനമായ ഒരു അനുഭവം ആരാധകര്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ സമ്മാനിക്കുന്നു. ഫാസില്‍ സാറിന്റെ "പൂവിനു പുതിയ പൂന്തെന്നല്‍" എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ എന്നെ കണ്ട ആ ചിത്രത്തിലെ അസ്സോസിയേറ്റ് ഡയറക്ടര്‍ ഇന്നത്തെ വലിയ സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു. മമ്മുക്ക അജിത്തിനെ കുറിച്ച് വലിയ അഭിപ്രായമാണല്ലോ പറഞ്ഞിരിക്കുന്നത്. അത് കേട്ട എനിക്കുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു. എന്നാല്‍ അതെ സെറ്റില്‍ എന്റെ കണ്ണുനിറഞ്ഞ ഒരു അനുഭവമുണ്ടായി.
കഥയില്‍, മമ്മൂക്കയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതായിരുന്നു എന്റെ വേഷം. പിന്തുടര്‍ന്ന് വരുന്ന മമ്മൂക്ക പട്ടണത്തിലെ നടു റോഡിലിട്ടു എന്നെ തല്ലുന്നു. ആ വേഷം ചെയ്യാന്‍ അതിരാവിലെ എഴുന്നേറ്റ് റെഡി ആയ ഞാന്‍ കേള്‍ക്കുന്നത് ആ വേഷം അവനു കൊടുക്കണ്ട എന്ന് മമ്മുക്ക പറഞ്ഞതായിട്ടാണ് ഞാന്‍ അറിഞ്ഞത്. ഇത് കേട്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. കണ്ണുകള്‍ നിറഞ്ഞു. ഈ വിവരം പറഞ്ഞത് മണിയന്‍ പിള്ള രാജു ആണ്.
രാത്രി ഏതാണ്ട് പന്ത്രണ്ടു മണി സമയം. അഞ്ചു ചിത്രങ്ങളില്‍ ഒരേ സമയം നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മുക്ക കൊച്ചിന്‍ ഹനീഫയോടൊപ്പം യാത്ര ചെയ്ത് ഏതാണ്ട് 15 km കഴിഞ്ഞപ്പോള്‍ ഹനീഫയ്ക്ക എന്റെ വിഷയം മമ്മുക്കയെ അറിയിച്ചു. അത് കേട്ടതും പെട്ടന്ന് മമ്മുക്ക വണ്ടി തിരിച്ചു ഉദയ സ്റ്റുഡിയോയിലേക്ക് വിട്ടു.
അര്‍ദ്ധമയക്കത്തിലായിരുന്ന ഞാന്‍ മമ്മൂക്കയുടെ ഗര്‍ജ്ജിക്കുന്ന ശബ്ദമാണ് എന്റെ റൂമിനു പുറത്തു കേട്ടത്. കതക് തുറന്നതും മമ്മൂക്കയെ കണ്ടു ഞാന്‍ ഞെട്ടി. എന്നോടായി മമ്മൂക്ക "ഞാന്‍ നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന് പറഞ്ഞത്. നിനക്ക് അഭിനയിക്കാന്‍ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട്. ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താല്‍ ജീവിതകാലം മുഴുവന്‍ സിനിമയില്‍ തല്ലുകൊള്ളേണ്ടി വരും. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത് ".... ഓര്‍ക്കുമ്പോള്‍ എത്ര സത്യമായിരുന്നു മമ്മൂക്ക പറഞ്ഞത്! അതില്‍ നിന്നും ഇതുവരെയും എനിക്ക് മോചനം കിട്ടിയിട്ടില്ല ..,,
മലയാളത്തിലെ വലിയ സംവിധായകന്‍ ജോഷി സാറിനെ സ്വന്തം കാറില്‍ കൊണ്ടുപോയാണ് മമ്മൂക്ക എനിക്ക് പരിചയപെടുത്തിത്തന്നത്. തുടര്‍ന്ന് ജോഷിയേട്ടന്റെ നിരവധി സിനിമകളില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു. ഇതാണ് മമ്മൂക്കയുടെ മനസ്സ്.
അടുത്തറിയുന്നവര്‍ക്ക് മാത്രമേ അതിന്റെ വില അറിയൂ.. കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കാനുള്ള മനസ്സ്. അങ്ങനെയുള്ളവരെ പലരെയും മമ്മുക്ക സിനിമയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. ഈ സത്യം തുറന്ന് പറയാന്‍ മടിക്കുന്നവരാണ് പലരും. സംവിധായകന്‍, കാമറമാന്‍, തുടങ്ങി ആ നിര അങ്ങനെ നീണ്ടു കിടക്കുന്നു.
വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഒരുപാട് സല്‍കര്‍മങ്ങള്‍ ചെയ്യുന്ന ഒരു വലിയ മനുഷ്യന്‍കൂടിയാണ് മമ്മൂക്ക....എത്ര എഴുതിയാലും തീരില്ല ആ വലിയ നടനെ കുറിച്ച്. എന്റെ ഈ ഒരു അനുഭവം മമ്മൂക്കയുടെ ആരാധകരുമായി പങ്കു വെക്കാന്‍ ഈ പെരുന്നാള്‍ ദിനത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു. മമ്മൂക്കയ്ക്കും കുടുംബാങ്ങള്‍ക്കും ആയുസ്സും ആരോഗ്യവും ഞാൻ നേരുന്നു ... എല്ലാ ആരാധകര്‍ക്കും എന്റെ പെരുന്നാള്‍ ആശംസകള്‍ നേരുന്നു....
അജിത് കൊല്ലം
Summary: Mollywood actors have shared their opinions and experiences before about Mamootty. Cine actor Ajith Kollam is also sharing his experiences with an ecstasy.
Keywords: Kerala, Cinema, Mammootty, Cine Actor, Letter, Ramadan, Ajith Kollam, sharing, Experience, News
90 കളിലെ സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ താരമാണ് അജിത് കൊല്ലം. മലയാളം, തമിഴ് എന്നീ ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ച താരം ഒരു സിനിമയും സംവിധാനം ചെയ്തു. അജിത് താനെഴുതിയ ഒരു കുറിപ്പിലൂടെയാണ് മമ്മൂക്കയുമായുള്ള അജിത്തിന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുന്നത്. കൂടാതെ ഈ പുണ്ണ്യമാസത്തിൽ മമ്മൂക്കയുടെ ആരാധകർക്കുള്ള പെരുനാൾ സമ്മാനവുമാണ് ഈ കുറിപ്പ്.
അജിതിന്റെ കൊല്ലത്തിന്റെ കുറിപ്പ് വായിക്കാം:
ലക്ഷക്കണക്കിനുവരുന്ന മമ്മൂക്ക ആരാധകര്‍ക്ക് എന്റെ പെരുന്നാള്‍ സമ്മാനം. 1984 ലാണ് ഞാന്‍ മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ചിത്രം - "ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍". 50 ഓളം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടി. എന്റെ 35 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ നിരവധി അനര്‍ഘനിമിഷങ്ങള്‍ !
അതിലേറ്റവും പ്രധാനമായ ഒരു അനുഭവം ആരാധകര്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ സമ്മാനിക്കുന്നു. ഫാസില്‍ സാറിന്റെ "പൂവിനു പുതിയ പൂന്തെന്നല്‍" എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ എന്നെ കണ്ട ആ ചിത്രത്തിലെ അസ്സോസിയേറ്റ് ഡയറക്ടര്‍ ഇന്നത്തെ വലിയ സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു. മമ്മുക്ക അജിത്തിനെ കുറിച്ച് വലിയ അഭിപ്രായമാണല്ലോ പറഞ്ഞിരിക്കുന്നത്. അത് കേട്ട എനിക്കുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു. എന്നാല്‍ അതെ സെറ്റില്‍ എന്റെ കണ്ണുനിറഞ്ഞ ഒരു അനുഭവമുണ്ടായി.
കഥയില്‍, മമ്മൂക്കയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതായിരുന്നു എന്റെ വേഷം. പിന്തുടര്‍ന്ന് വരുന്ന മമ്മൂക്ക പട്ടണത്തിലെ നടു റോഡിലിട്ടു എന്നെ തല്ലുന്നു. ആ വേഷം ചെയ്യാന്‍ അതിരാവിലെ എഴുന്നേറ്റ് റെഡി ആയ ഞാന്‍ കേള്‍ക്കുന്നത് ആ വേഷം അവനു കൊടുക്കണ്ട എന്ന് മമ്മുക്ക പറഞ്ഞതായിട്ടാണ് ഞാന്‍ അറിഞ്ഞത്. ഇത് കേട്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. കണ്ണുകള്‍ നിറഞ്ഞു. ഈ വിവരം പറഞ്ഞത് മണിയന്‍ പിള്ള രാജു ആണ്.
രാത്രി ഏതാണ്ട് പന്ത്രണ്ടു മണി സമയം. അഞ്ചു ചിത്രങ്ങളില്‍ ഒരേ സമയം നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മുക്ക കൊച്ചിന്‍ ഹനീഫയോടൊപ്പം യാത്ര ചെയ്ത് ഏതാണ്ട് 15 km കഴിഞ്ഞപ്പോള്‍ ഹനീഫയ്ക്ക എന്റെ വിഷയം മമ്മുക്കയെ അറിയിച്ചു. അത് കേട്ടതും പെട്ടന്ന് മമ്മുക്ക വണ്ടി തിരിച്ചു ഉദയ സ്റ്റുഡിയോയിലേക്ക് വിട്ടു.
അര്‍ദ്ധമയക്കത്തിലായിരുന്ന ഞാന്‍ മമ്മൂക്കയുടെ ഗര്‍ജ്ജിക്കുന്ന ശബ്ദമാണ് എന്റെ റൂമിനു പുറത്തു കേട്ടത്. കതക് തുറന്നതും മമ്മൂക്കയെ കണ്ടു ഞാന്‍ ഞെട്ടി. എന്നോടായി മമ്മൂക്ക "ഞാന്‍ നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന് പറഞ്ഞത്. നിനക്ക് അഭിനയിക്കാന്‍ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട്. ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താല്‍ ജീവിതകാലം മുഴുവന്‍ സിനിമയില്‍ തല്ലുകൊള്ളേണ്ടി വരും. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത് ".... ഓര്‍ക്കുമ്പോള്‍ എത്ര സത്യമായിരുന്നു മമ്മൂക്ക പറഞ്ഞത്! അതില്‍ നിന്നും ഇതുവരെയും എനിക്ക് മോചനം കിട്ടിയിട്ടില്ല ..,,
മലയാളത്തിലെ വലിയ സംവിധായകന്‍ ജോഷി സാറിനെ സ്വന്തം കാറില്‍ കൊണ്ടുപോയാണ് മമ്മൂക്ക എനിക്ക് പരിചയപെടുത്തിത്തന്നത്. തുടര്‍ന്ന് ജോഷിയേട്ടന്റെ നിരവധി സിനിമകളില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു. ഇതാണ് മമ്മൂക്കയുടെ മനസ്സ്.
അടുത്തറിയുന്നവര്‍ക്ക് മാത്രമേ അതിന്റെ വില അറിയൂ.. കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കാനുള്ള മനസ്സ്. അങ്ങനെയുള്ളവരെ പലരെയും മമ്മുക്ക സിനിമയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. ഈ സത്യം തുറന്ന് പറയാന്‍ മടിക്കുന്നവരാണ് പലരും. സംവിധായകന്‍, കാമറമാന്‍, തുടങ്ങി ആ നിര അങ്ങനെ നീണ്ടു കിടക്കുന്നു.
വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഒരുപാട് സല്‍കര്‍മങ്ങള്‍ ചെയ്യുന്ന ഒരു വലിയ മനുഷ്യന്‍കൂടിയാണ് മമ്മൂക്ക....എത്ര എഴുതിയാലും തീരില്ല ആ വലിയ നടനെ കുറിച്ച്. എന്റെ ഈ ഒരു അനുഭവം മമ്മൂക്കയുടെ ആരാധകരുമായി പങ്കു വെക്കാന്‍ ഈ പെരുന്നാള്‍ ദിനത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു. മമ്മൂക്കയ്ക്കും കുടുംബാങ്ങള്‍ക്കും ആയുസ്സും ആരോഗ്യവും ഞാൻ നേരുന്നു ... എല്ലാ ആരാധകര്‍ക്കും എന്റെ പെരുന്നാള്‍ ആശംസകള്‍ നേരുന്നു....
അജിത് കൊല്ലം
Summary: Mollywood actors have shared their opinions and experiences before about Mamootty. Cine actor Ajith Kollam is also sharing his experiences with an ecstasy.
Keywords: Kerala, Cinema, Mammootty, Cine Actor, Letter, Ramadan, Ajith Kollam, sharing, Experience, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.