കലാഭവന്‍ മണിയുടേത് കൊലപാതകമോ? പുതിയ സിനിമയുടെ ക്ലൈമാക്‌സില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; സംവിധായകനില്‍ നിന്ന് സിബിഐ മൊഴിയെടുത്തു

 


കൊച്ചി: (www.kvartha.com 03.10.2018) കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ സിനിമയുടെ ക്ലൈമാക്‌സില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിനെ തുടര്‍ന്ന് സംവിധായകനില്‍ നിന്ന് സിബിഐ മൊഴിയെടുത്തു. സംവിധായകന്‍ വിനയനില്‍ നിന്നാണ് മൊഴിയെടുത്തിരിക്കുന്നത്.

വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ മണിയുടെ മരണം സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ഓഫീസിലെത്തിയാണ് വിനയന്‍ മൊഴി നല്‍കിയത്.

2016 മാര്‍ച്ചിലാണ് കലാഭവന്‍ മണി മരിക്കുന്നത്. വീടിന് സമീപത്തെ പാടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചുകൊണ്ടിരിക്കെയാണ് മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മണിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചെങ്കിലും മരണത്തിലെ ദുരൂഹത നീക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.

കലാഭവന്‍ മണിയുടേത് കൊലപാതകമോ? പുതിയ സിനിമയുടെ ക്ലൈമാക്‌സില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; സംവിധായകനില്‍ നിന്ന് സിബിഐ മൊഴിയെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Kochi, News, Death, Cinema, Entertainment, Murder, Kalabhavan Mani, Actor, Disclosure in 'Chalakudikkaran Changathi': Director Vinayan questioned by CBI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia