ദിലീപിന്‍റെ മൊത്തം ആസ്തി 800 കോടി: പണമിടപാടുകൾ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികൾ അന്വേഷിക്കും
Jul 24, 2017, 11:35 IST
കൊച്ചി: (www.kvartha.com 24.07.2017) നടിയെ ആക്രമിച്ച കേസിലെ പ്രതി സിനിമ താരം ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും സ്വത്ത് വിവരങ്ങളും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു. ദിലീപിന് വിദേശത്തും സ്വദേശത്തുമായി 800 കോടിയിലധികം ആസ്തിയുള്ളതായി സാമ്പത്തിക അന്വേഷണ ഏജൻസികൾ കണ്ടെത്തി. വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച താരത്തിന്റെ സിനിമയ്ക്ക് ലഭിച്ച തുക ദീലിപ് വിദേശ നിക്ഷേപമാക്കി മാറ്റിയതായുള്ള ആരോപണം സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കും.
നികുതി വെട്ടിക്കാനായി തുകയിൽ നിന്നും വലിയൊരു ശതമാനം കുഴല്‍പ്പണമായും നാട്ടിലെത്തിക്കാറുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടന്റെ സാമ്പത്തിക സ്രോതസുകളിലേക്കും അന്വേഷണം നടന്നത്.
ദീലിപിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കു കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കിൽ നടന്റെ പേരിൽ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) പ്രകാരം കേസെടുക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും രേഖകള്‍ പരിശോധിച്ചു തുടങ്ങി. ദിലീപ് അവസാനമായി 14 ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിൽ ഒൻപത്തെണ്ണവും ബോക്സോഫീസില്‍ പരാജയമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
നികുതി വെട്ടിക്കാനായി തുകയിൽ നിന്നും വലിയൊരു ശതമാനം കുഴല്‍പ്പണമായും നാട്ടിലെത്തിക്കാറുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടന്റെ സാമ്പത്തിക സ്രോതസുകളിലേക്കും അന്വേഷണം നടന്നത്.
ദീലിപിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കു കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കിൽ നടന്റെ പേരിൽ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) പ്രകാരം കേസെടുക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും രേഖകള്‍ പരിശോധിച്ചു തുടങ്ങി. ദിലീപ് അവസാനമായി 14 ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിൽ ഒൻപത്തെണ്ണവും ബോക്സോഫീസില്‍ പരാജയമായിരുന്നു.
എന്നിട്ടും മള്‍ട്ടിപ്ലക്സ് ഉള്‍പ്പെടെ നടന്റെ പേരിലുള്ള ആസ്തികളുടെ കണക്കുവിവരങ്ങൾ ഞെട്ടിക്കുന്നവയാണ്. നടൻ വാങ്ങിയ വസ്തുക്കളില്‍ മിക്കതും കനത്തവിലയുള്ള പ്രദേശങ്ങളാണ്. താരസംഘടനയുടെ സാമ്പത്തിക സമാഹരണത്തില്‍ നടൻ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന വസ്തുതയും പരിഗണിക്കപ്പെട്ടു. ദിലീപ് അഭിനയിച്ച സിനിമകളുടെ കരാര്‍രേഖകളടക്കം കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dileep, Cinema, Cine Actor, Criminal Case, Molestation attempt, attack, Assets, Actress, Investigates, Remanded, News, Foreign, Box office, Proof, Finance, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.