Oscar | ഓസ്‍കര്‍ അവാർഡ് ഇൻഡ്യയിലെത്തുമോ? ചുരുക്കപ്പട്ടികയില്‍ 'ഛെല്ലോ ഷോ'യും 'ആര്‍ആര്‍ആര്‍' ഗാനവും; 2 ഡോക്യുമെന്ററികളും ഇടം നേടി
Dec 22, 2022, 11:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) എസ്എസ് രാജമൗലിയുടെ 'ആർആർആർ', ഗുജറാത്തി ചിത്രം 'ദി ലാസ്റ്റ് ഫിലിം ഷോ' (ഛെല്ലോ ഷോ) എന്നിവ 2023-ലെ ഓസ്‌കാർ അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. ഇതിനുപുറമെ രണ്ട് ഇന്ത്യൻ ഡോക്യുമെന്ററികളായ 'ഓൾ ദാറ്റ് ബ്രീത്ത്', 'ദ എലിഫന്റ്സ് വിസ്‌പേഴ്‌സ്' എന്നിവയും തെരഞ്ഞെടക്കപ്പെട്ടിട്ടുണ്ട്. 'ഛെല്ലോ ഷോ' മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ അവാര്‍ഡിനുള്ള ചുരുക്കപട്ടികയിലാണ് ഇടംനേടിയത്. 'ആര്‍ആര്‍ആര്‍' മികച്ച ഒറിജിനല്‍ സോംഗ് കാറ്റഗറി വിഭാഗത്തിലാണ് സ്ഥാനം പിടിച്ചത്.
ഡോക്യുമെന്ററി ഫീച്ചർ ഫിലിം, ഷോർട്ട് ഡോക്യുമെന്ററി ഫിലിം, ഇന്റർനാഷണൽ ഫീച്ചർ ഫിലിം, മേക്കപ്പ്, ഹെയർസ്റ്റൈലിംഗ്, സംഗീതം (ഒറിജിനൽ സ്‌കോർ), സംഗീതം (ഒറിജിനൽ സോങ്), ആനിമേറ്റഡ് ഷോർട്ട് ഫിലിം, ലൈവ് എന്നിങ്ങനെ 10 വിഭാഗങ്ങളിലായാണ് ഷോർട്ട്‌ലിസ്റ്റുകൾ പ്രഖ്യാപിച്ചത്.
പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമായ ഛെല്ലോ ഷോ സൗരാഷ്ട്ര ഗ്രാമത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ സിനിമയുമായി പ്രണയത്തിലാകുന്ന കഥയാണ് പറയുന്നത്. അക്കാദമി അവാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, 'അർജന്റീന 1985' (അർജന്റീന), 'ഡിസിഷൻ ടു ലീവ്' (ദക്ഷിണ കൊറിയ), 'ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്' (ജർമ്മനി) ഉൾപ്പെടെ 14 ചിത്രങ്ങളുമായി ഛെല്ലോ ഷോ മത്സരിക്കും.
'ആർആർആർ'ലെ 'നാട്ടു നാട്ടു' എന്ന ഗാനമാണ് മികച്ച ഒറിജിനല്‍ സ്‍കോര്‍ കാറ്റഗറിക്കുള്ള ഓസ്‍കര്‍ അവാര്‍ഡിന് ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുള്ളത്. 'അവതാർ: ദി വേ ഓഫ് വാട്ടർ' എന്നതിലെ 'നതിംഗ് ഈസ് ലോസ്റ്റ് (യു ഗിവ് മി സ്‌ട്രെംഗ്ത്)', 'ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ' എന്നതിലെ 'ലിഫ്റ്റ് മി അപ്പ്', 'ഗില്ലെർമോ ഡെൽ' എന്നിവയുൾപ്പെടെ 14 ഗാനങ്ങളോട് ഈ ഗാനം മത്സരിക്കും. 95-ാമത് അക്കാദമി അവാർഡുകൾക്കുള്ള നോമിനേഷനുകൾ ജനുവരി 24 ന് പ്രഖ്യാപിക്കും, ഓസ്‌കാർ ചടങ്ങ് മാർച്ച് 12 ന് ലോസ് ഏഞ്ചൽസിലെ ഓവേഷൻ ഹോളിവുഡിലുള്ള ഡോൾബി തിയേറ്ററിൽ നടക്കും.
Keywords: 'Chhello Show’, song from ‘RRR’ enter Oscars 2023 shortlist, National,News,Top-Headlines,Latest-News,Mumbai,Oscar,Cinema,Song.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.