സ്ത്രീകള്‍ സിനിമാരംഗത്ത് സജീവമാകുന്നത് ആശാവഹം; അരുണാ രാജെ പാട്ടീല്‍

 


തിരുവനന്തപുരം: (www.kvartha.com 12.12.2017) വനിതകള്‍ സിനിമാ നിര്‍മ്മാണ മേഖലയില്‍ സജീവമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രശസ്ത ചലച്ചിത്രക്കാരി അരുണാ രാജെ പാട്ടീല്‍. ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന വനിതാ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സമൂഹത്തില്‍ വലിയ രീതിയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്നും ആരും പരസ്പരം ഒന്നും പങ്കുവെക്കുന്നില്ലെന്നും അരുണാ രാജെ അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ സിനിമാരംഗത്ത് സജീവമാകുന്നത് ആശാവഹം; അരുണാ രാജെ പാട്ടീല്‍

തിരക്കഥാ രചന, അവതരണം എന്ന വിഷയത്തെക്കുറിച്ച് ഉര്‍മി ജുവേക്കര്‍ സംസാരിച്ചു. സിനിമാ നിര്‍മ്മാണം എന്നത് ആത്യന്തികമായി ഒരു കച്ചവടമാണ്. മുടക്കുന്ന മുതല്‍ തിരിച്ചു നല്‍കുക എന്നത് ഉത്തരവാദിത്തമാണ്. ഇക്കാര്യം എപ്പോഴും ഓര്‍മ വേണമെന്ന് ഉര്‍മി പറഞ്ഞു. അപ്പോളോ ഡിമോറയില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ സിനിമയിലെ വിവിധ മേഖലകളില്‍ നിന്നുള്ള വനിതാ പ്രതിഭകള്‍ പങ്കെടുത്തു.

അരുണാ രാജെയുടെ ഫ്രീഡം മൈ സ്‌റ്റോറി എന്ന പുസ്തകം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സിനിമാ നിരൂപകനായ ഉമാ ഡി കുന്‍ഹയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന ശില്പശാലയില്‍ ജൂഡി ഗ്ലാഡ്‌സ്‌റ്റോണ്‍, അപൂര്‍വ്വ അഗര്‍വാള്‍, സഞ്ജയ് റാം എന്നിവരും സംസാരിച്ചു.

രണ്ടു ദിവസം നീണ്ടുനില്‍ന്ന ശില്പശാലയുടെ രണ്ടാം ദിവസമായ ബുധനാഴ്ച ഗീതു മോഹന്‍ദാസ്, വിധു വിന്‍സെന്റ്, അനൂപ് സിങ്, മീന ടി പിള്ള, അമിത് മസൂര്‍ക്കര്‍, അലസാണ്ട്ര സ്‌പെഷലെ, റീമ ദാസ് എന്നിവര്‍ പങ്കെടുക്കും.

Keywords:  Kerala, Thiruvananthapuram, News, Cinema, Entertainment, Women, IFFK, International Film Festival, Aruna Raje Pateel on women presence in cinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia