മലയാള വെള്ളത്തിരയിലേക്കുള്ള വിനയന് ചിത്രങ്ങളുടെ മടങ്ങിവരവ് പകരുന്ന പ്രതീക്ഷകള്‍; രണ്ടാം വരവില്‍ ആകാശഗംഗയുടെ രണ്ടാം ഭാഗവും എത്തിയേക്കും
May 18, 2019, 20:33 IST
ADVERTISEMENT
സ്വാദിഖ് ബി
(www.kvartha.com 18.05.2019) വിനയന് മലയാള സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ ഒട്ടനവധിയാണ്. ഒമ്പത് വര്‍ഷത്തോളം മലയാളം സിനിമാ ലോകത്തുനിന്നും അകറ്റി നിര്‍ത്തപ്പെട്ട ശേഷം ഒട്ടേറെ ചെറുത്തുനില്‍പ്പുകള്‍ക്കൊടുവില്‍ വീണ്ടും ആ പഴയ വിനയന് സിനിമകള്‍ പിറവിയെടുക്കുവാന്‍ പോകുന്നു. പല സൂപ്പര്‍ സ്റ്റാറുകളും അദ്ദേഹത്തിന് അനുകൂല നിലപാടുകള്‍ എടുത്തിരിക്കുകയാണ്.
നിയമപോരാട്ടത്തിനൊടുവില്‍ വിലക്കുകളെ വിലക്കി ഉത്തരവ് വന്നിരുന്നു. അതിന് ശേഷം പുറത്തിറങ്ങിയ 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന സിനിമ നല്ല വിജയവുമായിരുന്നു. ഈ ചിത്രത്തില്‍ മലയാളത്തിലെ പല പ്രമുഖ താരങ്ങളും അണിനിരന്നിരുന്നു. സഫാരി ചാനലില്‍ 32 ഓളം എപ്പിസോഡുകളിലൂടെ വിനയന് തന്റെ ജീവചരിത്രവും വിനയന്റെ പക്ഷത്തുനിന്നുള്ള വീക്ഷണങ്ങളും സാധാരണക്കാരന് ബോധ്യമാകും വിധം അവതരിപ്പിച്ചിരിക്കുന്നു.
പ്രേക്ഷകര്‍ ഇതിന് മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. തിരിച്ചുവരവില്‍ ആ പഴയ വിനയന് സിനിമകള്‍ ഇനിയും ഉണ്ടാവട്ടെ എന്നും പ്രേക്ഷകര്‍ അഭിലഷിച്ചിരുന്നു. മോഹന്‍ ലാലുമായി നീണ്ടകാലത്തെ തെറ്റിദ്ധാരണകള്‍ അവസാനിച്ച് പുതിയൊരു സിനിമ പ്രതീക്ഷിക്കാം എന്ന് വിനയന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വിനയന്റെ ഒരുകാലത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആകാശഗംഗ യുടെ രണ്ടാം ഭാഗത്തിന് ശേഷമായിരിക്കും ഈ ചിത്രം വെള്ളിത്തിരയിലെത്തുക.
പല പുതുമുഖ താരങ്ങളെയും മലയാള സിനിമക്ക് സംഭാവന നല്കിയ വിനയന് പുതിയ ചിത്രമായ ആകാശഗംഗ2 വിലൂടെ പുതിയൊരു നായികയേയും മലയാളസിനിമാലോകത്തേക്കു സംഭാവന ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനയന്റെ തിരിച്ചുവരവിലൂടെ കൂടുതല്‍ നല്ല ചിത്രങ്ങള്‍ തന്നെ നമുക്ക് പ്രതീക്ഷിക്കാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, Cinema, Entertainment, News, Director, Article; Vinayan films share lots of expectations in Comeback
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

