'മിസ്റ്റെറി, ത്രിലെര്‍, ഡ്രാമ എല്ലാം ചേര്‍ന്ന സിനിമ'; ആദ്യ ചിത്രത്തെ കുറിച്ച് മനസ് തുറന്ന് ആര്‍ജെ മഡോണയിലെ നായിക; ശ്രദ്ധ നേടി ടീസെര്‍
Sep 22, 2021, 17:53 IST
കൊച്ചി: (www.kvartha.com 22.09.2021) തന്റെ ആദ്യ ചിത്രത്തെ കുറിച്ച് മനസ് തുറന്ന് ആര്‍ ജെ മഡോണയിലെ നായിക അമലേന്ദു കെ രാജ്. തന്റെ കരിയറിന്റെ തുടക്കം കുറിക്കുന്നത് ആര്‍ ജെ മഡോണയിലൂടെ ആണെന്നും ചിത്രത്തിന്റെ പിന്നണിപ്രവര്‍ത്തകരും മുന്നണിപ്രവര്‍ത്തകരും പുതിയതാണെങ്കിലും ഒരു വലിയ പരിശ്രമത്തിന്റെ ഫലമാണ് ചിത്രമെന്നും സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചുകൊണ്ട് താരം പറഞ്ഞു. അനില്‍ ആന്റോ, ശേര്‍സാ ശെരീഫ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ വരുന്ന ചിത്രത്തില്‍ ജിജോ ജേക്കബ്, നീലിന്‍ സാന്‍ഡ്ര, ജയ് വിഷ്ണു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ആനന്ദ് കൃഷ്ണ രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മിസ്റ്റെറി, ത്രിലെര്‍, ഡ്രാമ എല്ലാം ചേര്‍ന്ന ഒന്നായിരിക്കും. ചിത്രം പുറത്തിറങ്ങുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും പ്രേക്ഷകരെല്ലാരും പുറത്തുവന്ന ടീസര്‍ കണ്ട് അഭിപ്രായം രേഖപ്പെടുത്തുവാനും അമലേന്ദു കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ തിരക്കഥ എഡിറ്റിംഗ് - ആനന്ദ് കൃഷ്ണ രാജ് ആണ്. ഛായാഗ്രഹണം - അഖില്‍ സേവ്യറും മ്യൂസിക് - രമേശ് കൃഷ്ണന്‍ എം കെയും വരികള്‍ - ഋഷികേശ് മുണ്ടാണിയുമാണ്. ആര്‍ട് - ഡാനി മുസിരിസും സൗന്‍ഡ് ഡിസൈന്‍ - ജസ്വിന്‍ മാത്യു ഫെലിക്‌സും മേകപ് - മഹേഷ് ബാലാജിയുമാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഫ്രാന്‍സിസ് ജോസഫ് ജീര. അസോസിയേറ്റ് ഡയറക്ടര്‍ - നിരഞ്ജന്‍. ഡി ഐ - ലിജു പ്രഭാകര്‍. മിക്‌സ് എന്‍ജിനീയര്‍ - ജിജുമോന്‍ ടി ബ്രൂസ്. വി എഫ് എക്സ് - മനോജ് മോഹനന്‍ എന്നിവരാണ്.
ഹിച് കൊക് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വരുന്ന ചിത്രം 'എ സ്റ്റോളന്‍ ബയോപിക്' എന്ന ടാഗ്ലൈനിലാണ് വരുന്നത്. മഡോണ എന്ന റേഡിയോ ജോകി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ തീരുമാനിക്കുന്നതും, എന്നാല്‍ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പില്‍ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥയുടെ പശ്ചാത്തലം.
Keywords: News, Kerala, State, Kochi, Entertainment, Cinema, Finance, Social Media, Business, Technology, Amalendu opens tells about her first film; RJ Madonna's teaser out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.