Jail Release | ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി; പുറത്തിറങ്ങിയത് നാടകീയ സംഭവങ്ങൾക്കൊടുവിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബോബി ചെമ്മണ്ണൂരിന്റെ മോചനം വൈകിയതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.
● ജയിലിന് പുറത്തിറങ്ങിയ ശേഷവും അദ്ദേഹം ഈ നിലപാട് ആവർത്തിച്ചു.
● പണമില്ലാത്തതിന്റെ പേരിൽ ജയിലിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: (KVARTHA) നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഒടുവിൽ ജയിൽ മോചിതനായി. ഏറെ നാടകീയ മുഹൂർത്തങ്ങൾക്കൊടുവിലാണ് ബുധനാഴ്ച രാവിലെ അദ്ദേഹം ജയിലിന് പുറത്തിറങ്ങിയത്. ജാമ്യ ഉത്തരവ് ചൊവ്വാഴ്ച തന്നെ ലഭിച്ചിരുന്നെങ്കിലും ട്രാഫിക് ബ്ലോക് മൂലം അത് ജയിലിൽ എത്തിക്കാൻ സാധിക്കാത്തതിനാലാണ് മോചനം വൈകിയത് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു. ഇത് സംബന്ധിച്ച് ജയിൽ അധികൃതർക്ക് സത്യവാങ്മൂലവും നൽകിയിട്ടുണ്ട്.
എന്നാൽ, ബോബി ചെമ്മണ്ണൂരിന്റെ മോചനം വൈകിയതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. വിവിധ കേസുകളിൽ പ്രതികളായി ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാലും മറ്റും പുറത്തിറങ്ങാൻ സാധിക്കാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അദ്ദേഹം ജയിൽ മോചിതനാകാൻ തയ്യാറാകാതിരുന്നത്. ജയിലിന് പുറത്തിറങ്ങിയ ശേഷവും അദ്ദേഹം ഈ നിലപാട് ആവർത്തിച്ചു. ഇത് കോടതി അലക്ഷ്യമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ബോബി വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് അഭിഭാഷകർ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ചെറിയ കേസുകളിൽ ജാമ്യം ലഭിച്ചിട്ടും പണമില്ലാത്തതിനാൽ ജയിലിൽ തുടരുന്ന ആളുകൾക്ക് വേണ്ടിയാണ് താൻ കാത്തിരുന്നതെന്ന് ബോബി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നടപടി കോടതി അലക്ഷ്യമല്ലെന്നും ജാമ്യ ഉത്തരവ് ലഭിക്കാൻ വൈകിയതിനാലാണ് ബുധനാഴ്ച പുറത്തിറങ്ങേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണമില്ലാത്തതിന്റെ പേരിൽ ജയിലിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈകോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ബോബി ചെമ്മണ്ണൂരിന്റെ ജയിൽ മോചനം ഉണ്ടായത്. ജാമ്യം ലഭിച്ചിട്ടും ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ബോബിയുടെ നടപടി ജയിൽ ചട്ടങ്ങൾക്കും കോടതി നടപടികൾക്കും വിരുദ്ധമാണെന്ന് നിയമവൃത്തങ്ങൾ അഭിപ്രായപ്പെടുന്നു. സാധാരണ ഉപാധികളോടെയാണ് ബോബിക്ക് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ജാമ്യ ഉത്തരവ് ജയിലിൽ ഹാജരാക്കരുതെന്ന് ബോബി അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ സാഹചര്യത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയും പ്രതിഭാഗം അഭിഭാഷകരോട് കോടതിയിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് സ്വമേധയാ ഹർജി പരിഗണിച്ചത്. രാവിലെ 10.15ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകരോട് ഹാജരാകാൻ ഹൈകോടതി നിർദ്ദേശിച്ചതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ ജയിലിന് വെളിയിലിറങ്ങുകയായിരുന്നു. ഇതോടെ ഏറെ നാടകീയ രംഗങ്ങൾക്കാണ് കാക്കനാട് ജയിൽ സാക്ഷ്യം വഹിച്ചത്.
#BobbyChemmanur #JailRelease #LegalNews #KeralaNews #HighCourt #HoneyRose
