
മലാല യൂസഫ്സായി എന്ന പാക്കിസ്ഥാന് പെണ്‍കുട്ടിയുടെ ജീവിതം സിനിമയാവുന്നു. താലിബാന് ഭീകരരുടെ വെടിയേറ്റ് ബ്രിട്ടനിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണിപ്പോള്‍ മലാല. പാക്കിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കുന്ന താലിബാന് ഭീകരതയ്ക്കെതിരെ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലൂടെ പ്രതികരിച്ചതിനാണ് ഭീകരര്‍ മലാലയെ വെടിവച്ചത്. അംജത് ഖാനാണ് മലാലയുടെ ജീവിതം സിനിമയാക്കുന്നത്.
മലാലയാകുന്നത് പുതുമുഖമായിരിക്കുമെന്നും, സിനിമയുടെ റിലീസിന് കൃത്യം ഒരാഴ്ച മുമ്പ് മാത്രമേ മലാലയുടെ വേഷത്തിലെത്തുന്നത് ആരെന്ന് വെളിപ്പെടുത്തൂ എന്നും അംജത് ഖാന് പറഞ്ഞു. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബോളിവുഡിലെ പ്രമുഖ നടീനടന്മാര് തന്നെയായിരിക്കും.ഡിസംബര്‍ അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ഈ സിനിമയ്ക്ക് മലാല എന്നുതന്നെയായിരിക്കും പേരിടുക.
തന്നെ സംബന്ധിച്ച് മലാല കേവലമൊരു പതിനഞ്ചുകാരി പെണ്‍കുട്ടിയല്ല, ഒരു വിപ്ളവമാണ്. വിദ്യാഭ്യാസം ലോകത്തെ ഒരു കൂട്ടം ആളുകള്‍ക്ക് വെറുമൊരു വാക്ക് മാത്രമാവുന്ന സമകാലീന യാഥാര്‍ത്ഥ്യ ലോകത്ത് അനേകം മലാലമാര് ഉണ്ടാകേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്- അംജത് പറഞ്ഞു.
മുസ്ളീങ്ങള്‍ക്കിടയിലെ വിവാഹമോചങ്ങള്‍ പ്രമേയമാക്കി ലേ ഗയാ സദ്ദാം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അംജത് ഖാന്.
Key Words: Amjad Khan , Fatwa ,Le Gaya Saddam, Pakistani teenage, Education activist , Malala Yousafzai, Taliban , South Asia, Filmmaker , Malala, India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.