Vismaya Case | 'ഒരാള്‍ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാന്‍ എന്ത് സ്‌കെയില്‍ ആണ് നിയമത്തില്‍ ഉള്ളത്? മരിച്ചിട്ട് നീതി കിട്ടി എന്ത് കാര്യം'; ചര്‍ചയായി ജുവല്‍ മേരിയുടെ വാക്കുകള്‍
May 23, 2022, 13:22 IST
കൊച്ചി: (www.kvartha.com) ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയയുടെ വാര്‍ത്ത കേരളജനത നിരന്തരം ചര്‍ച ചെയ്തുകൊണ്ടിരിക്കുകയാണ്. വിസ്മയ തന്റെ അച്ഛന് അയച്ച ഓഡിയോ സന്ദേശവും ചര്‍ചയായി. ഇപ്പോഴിതാ വിസ്മയ അച്ഛന് അയച്ച ശബ്ദസന്ദേശത്തില്‍ പ്രതികരണവുമായി നടിയും അവതാരികയുമായ ജുവല്‍ മേരി രംഗത്തെത്തിയിരിക്കുകയാണ്.
വീട്ടില്‍ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളര്‍ത്തി കൊണ്ടുവന്ന കുഞ്ഞിനെ എന്ന് മുതലാണ് അറവുമാടുകളെപ്പോലെ കാണുന്നതെന്ന് ജുവല്‍ ചോദിക്കുന്നു. ഒരിക്കല്‍ ഒരുത്തന്റെ കൈ പിടിച്ച ഏല്‍പിച്ചാല്‍ പിന്നെ അവള്‍ മകള്‍ അല്ലാതെ ആവുമോ എന്നാണ് ജുവല്‍ ചോദിക്കുന്നത്. ഗാര്‍ഹിക പീഡനം സാധാരണ പ്രശ്‌നമായി കണക്കാക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും ജുവല്‍ പറയുന്നു. മരിച്ചിട്ട് അവള്‍ക്ക് നീതി കിട്ടിയിട്ട് എന്ത് കാര്യമെന്നും നടി ചോദിക്കുന്നു
ജുവല്‍ മേരിയുടെ വാക്കുകള്‍:
എനിക്ക് ഇനി ഇവിടെ നിക്കാന്‍ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെണ്‍കുട്ടിയുടെ നിലവിളി! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല, എല്ലാരും ഇങ്ങനെ ഒക്കെ ആണ്! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മള്‍ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാന്‍ തുടങ്ങുന്നത്! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തില്‍ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളര്‍ത്തി കൊണ്ട് വന്നത്! ഒരിക്കല്‍ ഒരുത്തന്റെ കൈ പിടിച്ച ഏല്‍പ്പിച്ചാല്‍ പിന്നെ അവള്‍ മകള്‍ അല്ലാതെ ആവുന്നുവുവോ?
ചെറിയ അടികള്‍ ഒക്കെ എല്ലായിടത്തും ഉണ്ട്. അതൊക്കെ നോര്‍മല്‍ ആണ് ഈ അടുത്ത എന്റെ കുടുംബത്തില്‍ തന്നെ കേട്ട ഒരു വാദം ആണ് ഇത്! ഒരു അടിയും നോര്‍മല്‍ അല്ല! പ്രിയപ്പെട്ട ഒരു സുഹൃത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥ കണ്ടിട്ട് ഭര്‍ത്താവ് നിര്‍ദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന്! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം!
ഒരു കുറ്റപത്രം സമര്‍പിക്കുമ്പോള്‍ അതില്‍ നമുക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കില്‍ എത്തിച്ചു! എന്നാല്‍ ഒരാള്‍ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാന്‍ എന്ത് സ്‌കെയില്‍ ആണ് നിയമത്തില്‍ ഉള്ളത്! മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം! നിങ്ങളുടെ പെണ്മക്കളെ കൊല്ലാന്‍ വിടാതെ! ജീവിക്കാന്‍ ഇനിയെങ്കിലിം പടിക്കു പെണ്ണുങ്ങളെ! പ്രിയപ്പെട്ട അച്ഛന്മാര്ക്ക്, ഒരടിയും നിസാരമല്ല! നിങ്ങളുടെ പെണ്മക്കള്‍ ആണ്! ജീവിതം അങ്ങനെ അല്ല! Stop normalising domestic violence! Teach your children to stand up for themselves ! May her poor soul rest in peace.
അതേസമയം, വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്നും ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. ശിക്ഷ ചൊവ്വാഴ്ച വിധിക്കും. കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. വിസ്മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് കേസില്‍ വിധി വന്നിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.