റഷ്യ-യുക്രൈന്‍ സംഘര്‍ഷം: വിദേശത്ത് മെഡിസിന്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം കണ്ട് അത്ഭുതപ്പെട്ട് ആനന്ദ് മഹീന്ദ്ര; വരുമാനം ഇന്‍ഡ്യക്ക് തന്നെ ഉറപ്പാക്കാന്‍ മെഡികല്‍ സ്ഥാപനം തുടങ്ങാനുള്ള തയാറെടുപ്പില്‍ ഈ വ്യവസായി

 


ന്യൂഡെല്‍ഹി: (www.kvartha.com 03.03.2022) റഷ്യ-യുക്രൈന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്‍ഡ്യയിലെ മെഡികല്‍ പ്രവേശനത്തിന്റെ അവസ്ഥയാണ് തുറന്നുകാട്ടുന്നത്. യുദ്ധ സാഹചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത് നിരവധി വിദ്യാര്‍ഥികളാണ്. ഇതില്‍ ഭൂരിഭാഗവും മെഡികല്‍ വിദ്യാര്‍ഥികളാണ്. വിദേശത്ത് മെഡിസിന്‍ പഠിക്കുന്ന ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനയ്ക്ക് തൊട്ടുപിന്നാലെയാണ് യുക്രൈനിന്റെ സ്ഥാനം.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം: വിദേശത്ത് മെഡിസിന്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം കണ്ട് അത്ഭുതപ്പെട്ട് ആനന്ദ് മഹീന്ദ്ര; വരുമാനം ഇന്‍ഡ്യക്ക് തന്നെ ഉറപ്പാക്കാന്‍ മെഡികല്‍ സ്ഥാപനം തുടങ്ങാനുള്ള തയാറെടുപ്പില്‍ ഈ വ്യവസായി

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, യുക്രൈനില്‍ ഏകദേശം 18,000 വിദ്യാര്‍ഥികള്‍ മെഡിസിനില്‍ ചേര്‍ന്നിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പെട്ട് വ്യവസായി ആനന്ദ് മഹീന്ദ്ര ഇന്‍ഡ്യയില്‍ ഒരു മെഡികല്‍ കോളജ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരിക്കയാണ്.

വിദേശത്ത് മെഡിസിന്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള ടൈംസ് ഓഫ് ഇന്‍ഡ്യയുടെ റിപോര്‍ടിനെ ഉദ്ധരിച്ച് മഹീന്ദ്ര വ്യാഴാഴ്ച ഇങ്ങനെ ട്വീറ്റ് ചെയ്തു, 'ഇന്‍ഡ്യയില്‍ ഇത്രയും മെഡികല്‍ കോളജുകളുടെ കുറവുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.'

തുടര്‍ന്ന് മഹീന്ദ്ര സര്‍വകലാശാലയുടെ കാംപസില്‍ ഒരു മെഡികല്‍ സ്റ്റഡീസ് സ്ഥാപനം തുടങ്ങുന്നതിനുള്ള ആശയത്തെ കുറിച്ച് ആലോചിക്കാന്‍ അദ്ദേഹം ടെക് മഹീന്ദ്ര എംഡിയും സിഇഒയുമായ സി പി ഗുര്‍നാനിയോട് ആവശ്യപ്പെട്ടു.

നിരവധി ഉപയോക്താക്കള്‍ ഈ ആശയത്തെ അഭിനന്ദിച്ചു. അതേ സമയം ആശയവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ഫീസ് നാമമാത്രമായി നിലനിര്‍ത്താനും മഹീന്ദ്രയോട് ആവശ്യപ്പെട്ടു.

'പ്രതിവര്‍ഷം ഒമ്പതു മുതല്‍ 10 ലക്ഷം വരെ വിദ്യാര്‍ഥികള്‍ വിവിധ കോഴ്സുകള്‍ക്കായി വിദേശത്തേക്ക് പോകുന്നു. ഇത് വളരെ വലുതാണ്. നിങ്ങളെപ്പോലുള്ള ശതകോടീശ്വരന്മാര്‍ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ സംഭാവന നല്‍കിയാല്‍ അത് നമ്മുടെ ജിഡിപിയില്‍ വലിയ മാറ്റമുണ്ടാക്കും, കൂടാതെ നമ്മുടെ രാജ്യത്തിന് വലിയ ഫോറെക്‌സ് ലാഭിക്കാം. അഭിനന്ദനങ്ങള്‍,' ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.

റഷ്യ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും പൂര്‍ണ തോതിലുള്ള അധിനിവേശം ആരംഭിക്കുകയും ചെയ്തതിന് ശേഷം, ഭയാനകമായ അവസ്ഥയെക്കുറിച്ച് മഹീന്ദ്ര ആശങ്ക പ്രകടിപ്പിച്ചിരുന്നു.
തന്റെ കുട്ടിക്കാലത്ത് രണ്ട് യുദ്ധങ്ങളിലൂടെയാണ് താന്‍ ജീവിച്ചതെന്നും റഷ്യ-യുക്രൈന്‍ സംഘര്‍ഷം തന്നില്‍ ആ ഓര്‍മകള്‍ വീണ്ടും ഉണര്‍ത്തിയെന്നും മഹീന്ദ്ര ഗ്രൂപ് ചെയര്‍മാന്‍ പങ്കുവെച്ചു.

യുക്രൈനിലെ ലിവിവില്‍ വ്യോമാക്രമണം നടത്തുന്ന സൈറണുകളുടെ വീഡിയോ മഹീന്ദ്ര റീ ട്വീറ്റ് ചെയ്യുകയും 1965 ലെയും 1971 ലെയും ഇന്‍ഡ്യ-പാക് യുദ്ധങ്ങളെ അത് എങ്ങനെ ഓര്‍മിപ്പിക്കുന്നുവെന്ന് അദ്ദേഹം തുറന്നുകാട്ടുകയും ചെയ്തു.

'എന്റെ കുട്ടിക്കാലത്ത് ഞാന്‍ രണ്ട് യുദ്ധങ്ങളിലൂടെയാണ് ജീവിച്ചത്: '65 & '71. കൂടാതെ മുംബൈയില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയപ്പോള്‍ നട്ടെല്ല് എത്രമാത്രം തണുത്തുറഞ്ഞിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. ഈ ശബ്ദം ആ പേടിസ്വപ്നമായ ഓര്‍മകളെ ഉണര്‍ത്തി,' അദ്ദേഹം ട്വീറ്റ് ചെയ്തു.
ലോകം ഒരു പാഠവും പഠിച്ചതായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Russia-Ukraine conflict: Anand Mahindra to setup medical studies institution?, New Delhi, News, Education, Business Man, Twitter, National, Ukraine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia